ന്യൂഡൽഹി: ഐഎസിൽ ചേർന്ന നാലു മലയാളികൾ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുഎസിന്റെ ബോംബ് ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്.[www.malabarflash.com]
കാസർകോട് പടന്ന സ്വദേശികളായ ഷിഹാബ്, ഭാര്യ അജ്മല, ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മൻസാദ് എന്നിവരാണു മരിച്ചത്. നംഗർഹാർ പ്രവിശ്യയിലെ ഇസ്‍ലാമിക് സ്റ്റേറ്റ്(ഐഎസ്) ക്യാംപിൽ യുഎസ് വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. കേരളത്തിൽനിന്നു കാണാതായവർ ഉൾപ്പെടെ ഇവിടെയാണ് എത്തിപ്പെട്ടതെന്നാണു കരുതുന്നത്.
കേരളത്തിൽനിന്ന് 22 പേർ ഐഎസിൽ ചേർന്നെന്നാണ് പോലീസ് റിപ്പോർട്ട്. കേരളത്തിലെ ഐഎസ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ഷജീർ മംഗലശേരി അടക്കം 14 മലയാളികൾ സിറിയയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു കഴിഞ്ഞവർഷം രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു.
കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ ഐഎസ് കേസിൽ എൻഐഎ കോടതി കഴിഞ്ഞദിവസം വിധി പറഞ്ഞിരുന്നു. കാസർകോട് സ്വദേശികളെ ഐഎസ് കേന്ദ്രത്തിൽ എത്താൻ സഹായിച്ചെന്ന കേസിൽ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനാണു കോടതി ശിക്ഷ വിധിച്ചത്. യാസ്മിൻ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി ഇവർക്ക് ഏഴു വർഷത്തെ തടവുശിക്ഷയും വിധിച്ചു. 2016 ജൂലൈ 30നു മകനൊപ്പം വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ന്യൂഡൽഹി വിമാനത്താവളത്തിൽ വച്ചാണു യാസ്മിനെ അറസ്റ്റു ചെയ്തത്.
കാസർകോട് സ്വദേശികളായ 15 യുവാക്കളെ ഭീകരസംഘടനയിൽ അംഗങ്ങളാക്കാൻ വിദേശത്തേക്കു കടത്തിയെന്നാണു യാസ്മിനെതിരായ കേസ്. ദുരൂഹസാഹചര്യത്തിൽ കാസർകോട് തൃക്കരിപ്പൂരിൽനിന്നു കാണാതായവരിൽ ഉൾപ്പെട്ട അബ്ദുൽ റാഷിദ് അബ്ദുല്ലയുമായി യാസ്മിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അന്വേഷണസംഘം പറയുന്നു.
കേരളത്തിൽനിന്ന് 22 പേർ ഐഎസിൽ ചേർന്നെന്നാണ് പോലീസ് റിപ്പോർട്ട്. കേരളത്തിലെ ഐഎസ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയിരുന്ന ഷജീർ മംഗലശേരി അടക്കം 14 മലയാളികൾ സിറിയയിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നു കഴിഞ്ഞവർഷം രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നു.
കേരളത്തിൽ റജിസ്റ്റർ ചെയ്ത ആദ്യ ഐഎസ് കേസിൽ എൻഐഎ കോടതി കഴിഞ്ഞദിവസം വിധി പറഞ്ഞിരുന്നു. കാസർകോട് സ്വദേശികളെ ഐഎസ് കേന്ദ്രത്തിൽ എത്താൻ സഹായിച്ചെന്ന കേസിൽ ബിഹാര്‍ സ്വദേശിനി യാസ്മിന്‍ അഹമ്മദിനാണു കോടതി ശിക്ഷ വിധിച്ചത്. യാസ്മിൻ കുറ്റക്കാരിയാണെന്നു കണ്ടെത്തിയ കോടതി ഇവർക്ക് ഏഴു വർഷത്തെ തടവുശിക്ഷയും വിധിച്ചു. 2016 ജൂലൈ 30നു മകനൊപ്പം വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ന്യൂഡൽഹി വിമാനത്താവളത്തിൽ വച്ചാണു യാസ്മിനെ അറസ്റ്റു ചെയ്തത്.
കാസർകോട് സ്വദേശികളായ 15 യുവാക്കളെ ഭീകരസംഘടനയിൽ അംഗങ്ങളാക്കാൻ വിദേശത്തേക്കു കടത്തിയെന്നാണു യാസ്മിനെതിരായ കേസ്. ദുരൂഹസാഹചര്യത്തിൽ കാസർകോട് തൃക്കരിപ്പൂരിൽനിന്നു കാണാതായവരിൽ ഉൾപ്പെട്ട അബ്ദുൽ റാഷിദ് അബ്ദുല്ലയുമായി യാസ്മിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും അന്വേഷണസംഘം പറയുന്നു.
No comments:
Post a Comment