Latest News

ഒന്നല്ല ഒരായിരം കേസുകൊടുത്തലും ഒരു ലീഗുകാരനെ വര്‍ഗീയവാദിയാക്കാന്‍ കഴിയില്ല: കെ.എം.ഷാജി എം.എല്‍.എ

ദുബൈ: ആയിരം തെരഞ്ഞെടുപ്പില്‍ തോറ്റാലും, ഒന്നല്ല ഒരായിരം കേസ് കൊടുത്താലും കോടതി വിധി വന്നാലും മനസില്‍ ലീഗെന്ന ആശയവുമായി നടക്കുന്ന ഒറ്റ ലീഗുകാരനെയും വര്‍ഗീയവാദിയാക്കാന്‍ കഴിയില്ലെന്ന് കെ.എം. ഷാജി എം.എല്‍.എ. ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച ദേശീയ ദിനാഘോഷ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.[www.malabarflash.com] 

ഒരു നാലാംകിട തട്ടിപ്പുകാരന്‍ നിയമസഭയുടെ ഓട് പൊളിച്ചു കയറിയിരികാം എന്ന് വ്യാമോഹിച്ചു, ആ ഓട് പൊളിച്ചു കയറാന്‍ നിന്നവനെ കൂട്ടുപിടിച്ച് സി.പി.എം മുന്‍ വാതിലിലൂടെ നിയമസഭയിലേക്ക് കയറിവന്ന മുസ്ലീം ലീഗ് എം.എല്‍.എനെ ഇല്ലാതാക്കാം എന്ന് വ്യമോഹിക്കണ്ട, ഈ വൃത്തികെട്ട കേസ് എന്റെ ചുമലില്‍ കയറ്റിവെച്ചവരെ തുറന്നു കാണിക്കുന്നത് വരെ എനിക്കും എന്റെ പാര്‍ട്ടിക്കും വിശ്രമമില്ല, നികേഷ് തുടങ്ങിയടത്ത് നിന്ന് ഞങ്ങള്‍ തുടങ്ങുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്തി കൊണ്ട് വിശ്വാസത്തെ അളക്കരുത്, ശബരിമല കേവലം ഒരു സ്ത്രീ പുരുഷ പ്രശനമല്ല, ഭാരതത്തില്‍ നിലനില്‍കുന്ന വിശ്വാസങ്ങള്‍ക്കും അതില്‍ വിശ്വസിക്കുന്ന വിശ്വാസികള്‍ക്കും നമ്മുടെ ഭരണഘടന നല്‍കുന്ന സുരക്ഷിതത്വത്തിന് മേലുള്ള കടന്നു കയറ്റമാണ് ശബരിമല വിഷയം. വിശ്വാസികളായ ന്യൂനപക്ഷത്തിന്റെ കണ്ണില്‍ പൊടിയിട്ട് ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്തി ഭരണ തുടര്‍ച്ചയുണ്ടാക്കാം എന്നാണ് മാര്‍ക്കിസ്റ്റ് പാര്‍ട്ടി ശബരിമല വിഷയത്തിലൂടെ കരുതുന്നതെങ്കില്‍ അത് അവരുടെ വ്യാമോഹമാണ്.
പ്രവാസികള്‍ എല്ലാവരും പ്രവാസി വോട്ടുകള്‍ രജിസ്റ്റര്‍ ചെയ്യണം, നിങ്ങള്‍ക്ക് കിട്ടിയ അവസരം നിങ്ങള്‍ ഉപയോഗപെടുത്തണം, സോഷ്യല്‍ മീഡിയകളില്‍ ഇരുന്നു വിലപിചിട്ടോ, വൈകാരികമായി പ്രതികരിച്ചിട്ടോ കാര്യമില്ല, മറിച്ച് പ്രവാസി വോട്ടുകള്‍ റജിസ്റ്റര്‍ ചെയ്ത് നാട്ടിലെ ജനാതിപത്യ പ്രക്രിയകളില്‍ പ്രവാസികള്‍ പങ്കാളികളാകണമെന്നും കെ.എം.ഷാജി അഭിപ്രായപെട്ടു.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ അധ്യക്ഷത വഹിച്ച ചടങ്ങില്‍ , കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തില്‍ രക്ഷാ പ്രവര്ത്തനത്തിനിടെ സ്വന്തം ശരീരം ചവിട്ടുപടിയാക്കി ലോക ശ്രദ്ധയാകര്‍ശിച്ച ജൈസലിനുള്ള ബെസ്റ്റ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ്, വ്യാപാരവ്യവസായസാമൂഹ്യ-സാംസ്‌കാരികവിദ്യാഭ്യാസ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇസ്മായില്‍ ഹംസ (എലൈറ്റ്ഗ്രൂപ്പ്)-ബിസിനസ്സ് പേര്‍സണാലിറ്റി അവാര്‍ഡ്, ജഷീര്‍ പി.കെ. (ബീക്കന്‍ ഇന്‍ഫോടെക്) ബിസിനസ്സ് എക്സലന്‍സി അവാര്‍ഡ്, ഫയാസ് പാങ്ങാട്ട് (ഡീപ്‌സീ ട്രേഡിംഗ്) യംഗ് എന്‍ട്രപ്രിണര്‍ അവാര്‍ഡ്, പ്രീമിയര്‍ ഓട്ടോ പാര്‍ട്സ് ബെസ്റ്റ് സി.എസ്.ആര്‍. അവാര്‍ഡ്, എം.ഗ്രൂപ്പ്കാര്‍ഗോ ബെസ്റ്റ് സപ്പോര്‍ട്ടര്‍ ഓഫ് കേരള ഫ്ളഡ് റിലീഫ് പ്രോഗ്രാം അവാര്‍ഡ്, തുടങ്ങി വര്‍ക്ക് ചടങ്ങില്‍ വെച്ച് കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോറിറ്റി സി.ഇ.ഒ ഡോ: ഒമര്‍ അല്‍ മുസന്ന അവാര്‍ഡ് നല്‍കി ആദരിച്ചു.
ഗള്‍ഫിലെ മികച്ച മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏര്‍പ്പെടുത്തിയ മാധ്യമ 
അവാര്‍ഡിന് അര്‍ഹരായ പ്രിന്‍സ് ബി. നായര്‍- മലയാളമനോരമ, നിസാം അഹമ്മദ് -ചന്ദ്രിക, സുമിത്ത് നായര്‍ - എന്‍.ടി.വി, ജസിത സന്‍ജിത്ത് ഏഷ്യാനെറ്റ് റേഡിയോ, ശ്രീജിത്ത് ലാല്‍ - ജയ്ഹിന്ദ് ടി.വി എന്നിവര്‍കുള്ള അവാര്‍ഡുകള്‍ ചടങ്ങില് വെച്ച് ദുബൈ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ എച്ച്. ഇ വിപുല്‍ നല്‍കി.
അഹമ്മദ് കുട്ടി ഉണ്ണികുളത്തിനുള്ള ശ്രേഷ്ഠ രചനാ പുരസ്‌കാരം, പ്രശസ്ത ഗായിക വിളയില്‍ ഫസീലക്ക് മാപ്പിളപ്പാട്ട് ശാഖക്ക് നല്‍കിയ സമഗ്ര സംഭാവന മുന്‍നിര്‍ത്തി ലൈഫ്‌ടൈം അച്ചീവ്മെന്റ് അവാര്‍ഡ്, പ്രമുഖപണ്ഡിതനും വാഗ്മിയുമായ കായക്കൊടി ഇബ്രാഹിം മുസ്ലിയാര്‍ക്കുള്ള സ്‌നേഹ പുരസ്‌കാരം,യു.എ.ഇ കെ.എം.സി.സി നേതാവ് കെ.എച്ച്.എം അഷ്റഫ് എന്നിവര്‍കുള്ള അവാര്‍ഡുകള്‍ സാലിഹ് അലി അല്‍ മസ്മി ഹെഡ് ഓഫ് സി.ഡി.എ നല്‍കി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.