Latest News

പ്രണയ വിവാഹം: യുവതിയെ മാതാപിതാക്കൾ തല്ലിക്കൊന്നു കത്തിച്ചു; ചാരം പുഴയിലൊഴുക്കി

ഹൈദരാബാദ്: പ്രണയ വിവാഹം ചെയ്തതിന്‍റെ പേരിൽ യുവതിയെ മാതാപിതാക്കൾ അടിച്ചു കൊലപ്പെടുത്തി. തെലങ്കാനയിലെ മഞ്ചേരിയൽ ജില്ലയിലാണു സംഭവം. പിണ്ടി അനിരുദ്ധ എന്ന ഇരുപത്തിരണ്ടുകാരിയാണു കൊല്ലപ്പെട്ടത്.[www.malabarflash.com]

കലമഡുഗു സ്വദേശിയായ അനിരുദ്ധയും ഇതേ ഗ്രാമത്തിൽനിന്നുള്ള അയ്യൊരു ലക്ഷ്മിരാജൻ എന്ന യുവാവും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. അനിരുദ്ധ പദ്മശാലി വിഭാഗത്തിലും ലക്ഷ്മിരാജൻ യാദവ വിഭാഗത്തിലുമാണ് ഉൾപ്പെടുന്നത്. ഇരുവരും ഒബിസി വിഭാഗക്കാരാണ്. ഈ മാസം മൂന്നിന് ഇരുവരും ഹൈദരാബാദിലേക്ക് ഒളിച്ചോടി ആര്യ സമാജ ക്ഷേത്രത്തിൽവച്ചു വിവാഹിതരായി. സുഹൃത്തുക്കളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

മൂന്നാഴ്ച ഹൈദരാബാദിൽ തങ്ങിയ ശേഷം ഇവർ നാട്ടിൽ തിരിച്ചെത്തി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകിട്ട് പോലീസ് സംരക്ഷണയിൽ ലക്ഷ്മിരാജന്‍റെ കുടുംബത്തോടെപ്പം ദന്പതികളെ വിട്ടയച്ചു. ഇവരുടെ വരവ് സംബന്ധിച്ചു വിവരം ലഭിച്ച അനിരുദ്ധയുടെ മാതാപിതാക്കൾ ചില ബന്ധുക്കളെയും കൂട്ടി ലക്ഷ്മിരാജന്‍റെ വീട്ടിലെത്തി.

തുടർന്ന് ഇവർ അനിരുദ്ധയെ വീട്ടിൽനിന്നു പിടിച്ചിറക്കി മർദിക്കുകയായിരുന്നു. നാട്ടുകാരുടെ കണ്‍മുന്നിൽ തെരുവിലിട്ട് മാതാപിതാക്കൾ യുവതിയെ മർദിച്ചു. യുവതി മരിക്കുന്നതു വരെ മർദനം തുടർന്നു. ഇതിനുശേഷം മൃതദേഹം നിർമൽ ജില്ലയിലെ മല്ലപ്പൂരിലേക്കു കൊണ്ടുപോയി അഗ്നിക്കിരയാക്കി. ചാരം സമീപത്തെ നദിയിൽ ഒഴുക്കിയശേഷം ഞായറാഴ്ച രാവിലെയാണ് ഇവർ വീട്ടിലെത്തിയത്.

ലക്ഷ്മിരാജന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അനിരുദ്ധയുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.