ആലപ്പുഴ: കുടശനാട് എൻഎസ്എസ് ഹൈസ്ക്കൂളിലും കരയോഗ മന്ദിരത്തിലും കരിങ്കൊടി ഉയർത്തി കൊടിമരത്തിനു ചുവട്ടിൽ റീത്ത് വച്ച സംഭവത്തിൽ കരയോഗ അംഗങ്ങളും ആർഎസ്എസ്–ബിജെപി പ്രവർത്തകരുമായ 2 പേർ അറസ്റ്റിലായി.[www.malabarflash.com]
പാലമേൽ സ്വദേശികളായ പുലിക്കുന്ന് താന്നിയ്ക്കൽ വീട്ടിൽ ശ്രീജിത്ത് (22), കുടശനാട് മുണ്ടുവേലിൽ വീട്ടിൽ വിക്രമൻപിള്ള (48) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 7നു ആയിരുന്നു കേസിനാസ്പദമായ സംഭവം. സിസിടിവി ദൃശ്യങ്ങളുടെയും മൊബൈൽ ടവർ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലൊടുവിലാണ് അറസ്റ്റ് എന്ന് പോലീസ് പറഞ്ഞു.
അന്വേഷണം വഴി തെറ്റിക്കുന്നതിനായി സംഭവ സ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. റീത്തുകൾ നിർമിക്കുന്ന പന്തളത്തെ സ്ഥാപനവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്നുള്ള ശാസ്ത്രീയ പരിശോധനയിലാണു 4 പ്രതികളുണ്ടെന്നു വെളിവായത്. മറ്റുള്ള പ്രതികളെ കണ്ടെത്തുന്നതിനു അന്വേഷണം ഊർജിതമാക്കി.
അന്വേഷണം വഴി തെറ്റിക്കുന്നതിനായി സംഭവ സ്ഥലത്ത് മുളകുപൊടി വിതറിയിരുന്നു. റീത്തുകൾ നിർമിക്കുന്ന പന്തളത്തെ സ്ഥാപനവും പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്നുള്ള ശാസ്ത്രീയ പരിശോധനയിലാണു 4 പ്രതികളുണ്ടെന്നു വെളിവായത്. മറ്റുള്ള പ്രതികളെ കണ്ടെത്തുന്നതിനു അന്വേഷണം ഊർജിതമാക്കി.
കുടശനാട് തണ്ടാനുവിള ഗവ.ഹൈസ്കൂളിലെ ബസ് ഡ്രൈവറാണു വിക്രമൻ പിള്ള. ചെങ്ങന്നൂർ ഡിവൈഎസ്പി അനീഷ് വി. കോര, നൂറനാട് പോലീസ് സ്റ്റേഷൻ ഫൗസ് ഓഫിസർ വി. ബിജു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥരായ ബൈജു, രാജീവ്, ഷമീർ, രാജേന്ദ്രൻ, ഷെഫീഖ്, അരുൺ, ഉണ്ണികൃഷ്ണൻ, രജീന്ദ്രദാസ് എന്നിവരാണു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
No comments:
Post a Comment