കോട്ടയം: കോട്ടയം നഗരമധ്യത്തിൽ ബാർ ഹോട്ടലിനു സമീപം പെട്ടിക്കട വാടകയെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. പ്രതിയായ യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.[www.malabarflash.com]
നാട്ടകം മറിയപ്പള്ളി പുഷ്പഭവനിൽ അനിൽകുമാറാ(ബേക്കർ അനി-44)ണ് കൊല്ലപ്പെട്ടത്. നീലിമംഗലം ചിറയിൽ റിയാസി(26)നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അനിയുടെ ഉടമസ്ഥതയിലുള്ള പെട്ടിക്കട റിയാസിനു വാടകയ്ക്കു നൽകിയിരുന്നു. വാടകയെച്ചൊല്ലിയുണ്ടായ തർക്കമാണു കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.45നു തിരുനക്കര ബസ് സ്റ്റാൻഡിൽനിന്നു മുനിസിപ്പൽ ഒാഫീസിനു മുന്നിലേക്ക് എത്തുന്ന ഇടനാഴിയിലായിരുന്നു സംഭവം.
പോലീസ് പറയുന്നത് ഇങ്ങനെ: അനിയുടെ ഉടമസ്ഥതയിൽ ഇവിടെയുള്ള പെട്ടിക്കട റിയാസാണ് നടത്തിയിരുന്നത്. 500 രൂപയായിരുന്നു ദിവസ വാടക. ഈരാറ്റുപേട്ടയിലെ പാറമടയിൽ ജോലി ചെയ്തിരുന്ന അനി, എല്ലാ ശനിയാഴ്ചയിലും എത്തി ഒരാഴ്ചത്തെ വാടക പിരിക്കുകയാണു ചെയ്തിരുന്നത്. ശനിയാഴ്ച നഗരത്തിലെത്തിയ അനി റിയാസിനോടു വാടക ചോദിച്ചു. ഞായറാഴ്ച നൽകാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ അനി മടങ്ങി. ഞായറാഴ്ച ഉച്ചയോടെ സംഭവ സ്ഥലത്തെത്തിയ അനി റിയാസിനെ കണ്ടു വാടക ചോദിച്ചു. ഇതിനിടെ, ഇരുവരും മദ്യപിച്ചു.
ഒരാഴ്ചത്തെ വാടക ആവശ്യപ്പെട്ടെങ്കിലും മൂന്നു ദിവസത്തെ പണമാണ് റിയാസ് നൽകിയത്. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ, കത്തി പുറത്തെടുത്ത അനി, റിയാസിനു നേരെ വീശി. നെഞ്ചിൽ കത്തികൊണ്ട് റിയാസിനു മുറിവേറ്റു. മദ്യലഹരിയിലായിരുന്ന റിയാസ് കത്തി തിരികെ പിടിച്ചു വാങ്ങി അനിയെ കുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വയറ്റിൽ കുത്തേറ്റ അനി ഇടനാഴിയിൽ കുഴഞ്ഞുവീണു. നെഞ്ചിൽ മുറിവേറ്റ റിയാസ് റോഡിലേക്കിറങ്ങി ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളജിലേക്കു പോയി. പത്തു മിനിറ്റോളം രക്തം വാർന്നു കിടന്ന അനിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം കണ്ട്രോൾ റൂം പോലീസ് സംഘത്തെ അറിയിച്ചു. പോലീസ് എത്തി ഫയർഫോഴ്സിന്റെ ആംബുലൻസിലാണ് അനിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇവിടെ എത്തിയപ്പോഴേക്കും അനി മരിച്ചിരുന്നു.
പോലീസ് പറയുന്നത് ഇങ്ങനെ: അനിയുടെ ഉടമസ്ഥതയിൽ ഇവിടെയുള്ള പെട്ടിക്കട റിയാസാണ് നടത്തിയിരുന്നത്. 500 രൂപയായിരുന്നു ദിവസ വാടക. ഈരാറ്റുപേട്ടയിലെ പാറമടയിൽ ജോലി ചെയ്തിരുന്ന അനി, എല്ലാ ശനിയാഴ്ചയിലും എത്തി ഒരാഴ്ചത്തെ വാടക പിരിക്കുകയാണു ചെയ്തിരുന്നത്. ശനിയാഴ്ച നഗരത്തിലെത്തിയ അനി റിയാസിനോടു വാടക ചോദിച്ചു. ഞായറാഴ്ച നൽകാമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ അനി മടങ്ങി. ഞായറാഴ്ച ഉച്ചയോടെ സംഭവ സ്ഥലത്തെത്തിയ അനി റിയാസിനെ കണ്ടു വാടക ചോദിച്ചു. ഇതിനിടെ, ഇരുവരും മദ്യപിച്ചു.
ഒരാഴ്ചത്തെ വാടക ആവശ്യപ്പെട്ടെങ്കിലും മൂന്നു ദിവസത്തെ പണമാണ് റിയാസ് നൽകിയത്. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ, കത്തി പുറത്തെടുത്ത അനി, റിയാസിനു നേരെ വീശി. നെഞ്ചിൽ കത്തികൊണ്ട് റിയാസിനു മുറിവേറ്റു. മദ്യലഹരിയിലായിരുന്ന റിയാസ് കത്തി തിരികെ പിടിച്ചു വാങ്ങി അനിയെ കുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
വയറ്റിൽ കുത്തേറ്റ അനി ഇടനാഴിയിൽ കുഴഞ്ഞുവീണു. നെഞ്ചിൽ മുറിവേറ്റ റിയാസ് റോഡിലേക്കിറങ്ങി ഓട്ടോറിക്ഷയിൽ കയറി മെഡിക്കൽ കോളജിലേക്കു പോയി. പത്തു മിനിറ്റോളം രക്തം വാർന്നു കിടന്ന അനിയെ നാട്ടുകാരാണ് ആദ്യം കണ്ടത്. തുടർന്ന് വിവരം കണ്ട്രോൾ റൂം പോലീസ് സംഘത്തെ അറിയിച്ചു. പോലീസ് എത്തി ഫയർഫോഴ്സിന്റെ ആംബുലൻസിലാണ് അനിയെ മെഡിക്കൽ കോളജിൽ എത്തിച്ചത്. ഇവിടെ എത്തിയപ്പോഴേക്കും അനി മരിച്ചിരുന്നു.
മെഡിക്കൽ കോളജിൽ എത്തിയ കോട്ടയം വെസ്റ്റ് സിഐ നിർമൽ ബോസ്, എസ്ഐ എം.ജെ. അരുണ് എന്നിവർ ചേർന്നു പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ റിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുത്താൻ ഉപയോഗിച്ച കത്തി അടക്കം കണ്ടെത്താൻ അന്വേഷണം നടത്തും. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. കോട്ടയം വെസ്റ്റ് പോലീസാണ് അന്വേഷിക്കുന്നത്.
No comments:
Post a Comment