പെർള: പഡ്രെ കുംടിക്കാന അറളിക്കട്ടയിലെ സുന്ദര നായക്കിന്റെ (55) മരണം കൊലപാതകം. 3പേർ കസ്റ്റഡിയിൽ.[www.malabarflash.com]
തലയ്ക്കു പരുക്കേറ്റ നിലയിൽ ആശുപത്രിയിലെത്തിച്ച സുന്ദരനെ വിദഗ്ദ ചികിത്സയ്ക്ക് കൊണ്ടുപോകാതെ മൃതദേഹം രഹസ്യമായി ദഹിപ്പിച്ചതിനെതിരെ സഹോദരൻ നാരായണ നായക്കിന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സുന്ദര നായക്കിന്റെ മകൻ ജയന്ത, സഹോദരൻ ഈശ്വര നായക്ക്, മകൻ പ്രഭാകര എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സ്ഥിരം മദ്യപാനിയായ സുന്ദര നായക്ക് ജനുവരി 30ന് രാത്രി 9ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നുണ്ടായ അടിപിടിയിലാണ് തലയ്ക്ക് സാരമായി പരുക്കേറ്റതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പരുക്കേറ്റ സുന്ദരനെ പെർളയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു.
വിദഗ്ധ ചികിത്സ ആവശ്യമായിനാൽ വേറെ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നുവെങ്കിലും കൊണ്ടു പോയില്ല. മരിച്ചുവെന്നറിഞ്ഞതോടെ ആരുമറിയാതെ വീട്ടിൽ സംസ്കരിക്കുകയായിരുന്നു. ഇതറിഞ്ഞ മണിയം പാറയിലുള്ള സഹോദരൻ എഎസ്പി ഡി ശിൽപയക്ക് പരാതി നൽകിയത്. സുന്ദര നായക്കിന്റെ വീട്ടിലും സംസ്കരിച്ച സ്ഥലത്തും പോലീസ് പരിശോധന നടത്തിയത്.
സ്ഥിരം മദ്യപാനിയായ സുന്ദര നായക്ക് ജനുവരി 30ന് രാത്രി 9ന് വീട്ടിലെത്തി ബഹളമുണ്ടാക്കിയതിനെ തുടർന്നുണ്ടായ അടിപിടിയിലാണ് തലയ്ക്ക് സാരമായി പരുക്കേറ്റതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. പരുക്കേറ്റ സുന്ദരനെ പെർളയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു.
വിദഗ്ധ ചികിത്സ ആവശ്യമായിനാൽ വേറെ ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചിരുന്നുവെങ്കിലും കൊണ്ടു പോയില്ല. മരിച്ചുവെന്നറിഞ്ഞതോടെ ആരുമറിയാതെ വീട്ടിൽ സംസ്കരിക്കുകയായിരുന്നു. ഇതറിഞ്ഞ മണിയം പാറയിലുള്ള സഹോദരൻ എഎസ്പി ഡി ശിൽപയക്ക് പരാതി നൽകിയത്. സുന്ദര നായക്കിന്റെ വീട്ടിലും സംസ്കരിച്ച സ്ഥലത്തും പോലീസ് പരിശോധന നടത്തിയത്.
No comments:
Post a Comment