Latest News

കർഷകർക്കു മുന്നിൽ മുട്ടുമടക്കി പെപ്സിക്കോ; ലെയ്സ്-ഉരുളക്കിഴങ്ങ് കേസ് പിൻവലിച്ചു

അഹമ്മദാബാദ്: ലെയ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കർഷകർക്കെതിരേ നൽകിയ കേസ് പിൻവലിക്കുമെന്ന് ആഗോള കുത്തകഭീമനായ പെപ്സികോ. സർക്കാരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചതെന്ന് പെപ്സികോ ഇന്ത്യയുടെ വക്താവ് അറിയിച്ചു.[www.malabarflash.com]

ലെയ്സ് നിർമിക്കാൻ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് കൃഷി ചെയ്ത് പേറ്റന്‍റ് നിയമം ലംഘിച്ചെന്നു കാട്ടി ഏപ്രിലിൽ നാലു കർഷകർക്കെതിരേ പെപ്സികോ നഷ്ടപരിഹാരം ആവശ്യപ്പെട്ടു കേസ് കൊടുത്തിരുന്നു. ഗുജറാത്തിലെ സബർകന്ദ, ആരവല്ലി ജില്ലകളിലെ കർഷകർക്കെതിരേയാണ് പെപ്സികോ കേസ് കൊടുത്തത്. ഓരോരുത്തരോടും 1.05 കോടി രൂപ കന്പനി നഷ്ടപരിഹാരം ആവശ്യപ്പെട്ടു.

എഫ്എൽ 2027 ഇനം ഉരുളക്കിഴങ്ങാണ് ലെയ്സ് നിർമിക്കാൻ പെപ്സികോ ഉപയോഗിക്കുന്നത്. ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങിന്‍റെ അവകാശം, പ്രൊട്ടക്ഷൻ ഓഫ് പ്ലാന്‍റ് വെറൈറ്റീസ് ആൻഡ് ഫാർമേഴ്സ് റൈറ്റ്സ് ആക്ട് 2001 പ്രകാരം പെപ്സികോ ഇന്ത്യ കന്പനിക്കാണ്.

2009-ൽ ഇന്ത്യയിലാണ് ഈ വിഭാഗത്തിൽപ്പെടുന്ന ഉരുളക്കിഴങ്ങ് ആദ്യമായി കൃഷി ചെയ്യുന്നത്. പഞ്ചാബിലെ കർഷകരെ ഉപയോഗിച്ചാണ് പെപ്സികോ കന്പനി ഇതിന്‍റെ ഉത്പാദനം തുടങ്ങിയത്. കന്പനിക്കു മാത്രമേ ഉരുളക്കിഴങ്ങ് വിൽക്കാവൂ എന്ന വ്യവസ്ഥയിലാണ് അന്നു വിത്തു വിതരണം ചെയ്തിരുന്നത്. ഇതു പിന്നീടു ഗുജറാത്തിലേക്കും എത്തുകയും കർഷകർ കൃഷിക്ക് ഉപയോഗിക്കുകയും ചെയ്തു.

ഇതോടെ, അനുമതിയില്ലാതെയാണ് കർഷകർ ഈ ഇനത്തിൽപ്പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്തെന്നും അതു നിയമപ്രകാരം കുറ്റകരമാണെന്നും ചൂണ്ടിക്കാണിച്ച് കന്പനി നിയമനടപടികളുമായി മുന്നോട്ടുപോയി. കന്പനിയുടെ പരാതിയെത്തുടർന്ന് ഉരുളക്കിഴങ്ങ് കൃഷിയും വിൽപനയും അഹമ്മദാബാദിലെ കൊമേഴ്സ്യൽ കോടതി തടഞ്ഞിരുന്നു. സാന്പിളുകൾ പരിശോധിക്കാൻ കമ്മീഷണറെയും നിയോഗിച്ചു. കന്പനിയുടെ നടപടിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നു. ലെയ്സ് ബഹിഷ്കരിക്കാൻ ആഹ്വാനമുണ്ടായി. ഇതോടെയാണ് പെപ്സികോ ഒത്തുതീർപ്പിനു തയാറായത്.

അതേസമയം, കഴിഞ്ഞ വർഷം പ്രാദേശിക തലത്തിൽ കൈമാറി ലഭിച്ച വിത്താണ് ഉപയോഗിക്കുന്നതെന്നും കന്പനി പറയുന്ന നിയമനടപടികളൊന്നും അറിയില്ലെന്നുമാണ് കർഷകർ വാദിക്കുന്നത്. ഒരു വർഷത്തിനിടെ ഒന്പതു കർഷകർക്കെതിരേ പെപ്സികോ കേസ് നൽകിയിട്ടുണ്ടെന്ന് കർഷക സംഘടനകൾ ആരോപിക്കുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.