അബുദാബി: യുഎഇയുടെ ആദ്യ ഗോൾഡ് കാർഡ് വീസ മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിക്ക് നൽകി. ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പാണ് സ്ഥിര താമസത്തിനുള്ള വീസ അനുവദിച്ചത്.[www.malabarflash.com]
100 ബില്യണ്‍ ദിർഹം നിക്ഷേപമുള്ള 6800 നിക്ഷേപകർക്കാണ് യുഎഇ ആദ്യ ഘട്ടത്തിൽ ആജീവനാന്ത വീസയായ ഗോൾഡ് കാർഡ് അനുവദിക്കുന്നത്. 4.7 ബില്ല്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തി. ഫോർബ്സ് മാസികയുടെ 2019 പട്ടികയനുസരിച്ച് യുഎഇയിലെ ഏറ്റവും സന്പന്നനായ പ്രവാസി വ്യവസായിയാണ് യൂസഫലി.
അബുദാബിയിലെ ജനറൽ ഡയറക്ടഴ്സ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ ബ്രിഗേഡിയർ സയീദ് അൽ ഷംസി യൂസഫലിക്ക് ഗോൾഡ് കാർഡ് കൈമാറി. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ബോർഡ് അംഗം കൂടിയാണ് ഷംസി.
ഇത് തന്റെ ജീവിതത്തിലെ വൈകാരികമായ നിമിഷമാണ്. 45 വർഷമായി യുഎഇയാണ് തന്റെ വീട്. താൻ എന്തായിട്ടുണ്ടെങ്കിലും അതിന് ഈ രാജ്യത്തോടു കടപ്പെട്ടിരിക്കുന്നു. താൻ സ്വപ്നം കണ്ടതിനും അപ്പുറം തനിക്ക് ഈ രാജ്യം നൽകിയിട്ടുണ്ടെന്നും വീസ സ്വീകരിച്ചുകൊണ്ട് യൂസഫലി പ്രതികരിച്ചു.
ഈ വർഷം ആദ്യമാണ് യോഗ്യരായ പ്രവാസികൾക്ക് ദീർഘകാല വീസ നൽകാൻ യുഎഇ കാബിനറ്റ് തീരുമാനിക്കുന്നത്. നിക്ഷേപകർ, വ്യവസായികൾ, വിദഗ്ധർ, കഴിവുള്ള വിദ്യാർഥികൾ എന്നിവർക്ക് 5-10 വർഷ റെസിഡൻസി വീസ നൽകുമെന്ന് യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.
100 ബില്യണ്‍ ദിർഹം നിക്ഷേപമുള്ള 6800 നിക്ഷേപകർക്കാണ് യുഎഇ ആദ്യ ഘട്ടത്തിൽ ആജീവനാന്ത വീസയായ ഗോൾഡ് കാർഡ് അനുവദിക്കുന്നത്. 4.7 ബില്ല്യണ്‍ ഡോളറാണ് യൂസഫലിയുടെ ആസ്തി. ഫോർബ്സ് മാസികയുടെ 2019 പട്ടികയനുസരിച്ച് യുഎഇയിലെ ഏറ്റവും സന്പന്നനായ പ്രവാസി വ്യവസായിയാണ് യൂസഫലി.
അബുദാബിയിലെ ജനറൽ ഡയറക്ടഴ്സ് ഓഫ് റസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് എക്സിക്യുട്ടീവ് ഡയറക്ടർ ബ്രിഗേഡിയർ സയീദ് അൽ ഷംസി യൂസഫലിക്ക് ഗോൾഡ് കാർഡ് കൈമാറി. അബുദാബി ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ബോർഡ് അംഗം കൂടിയാണ് ഷംസി.
ഇത് തന്റെ ജീവിതത്തിലെ വൈകാരികമായ നിമിഷമാണ്. 45 വർഷമായി യുഎഇയാണ് തന്റെ വീട്. താൻ എന്തായിട്ടുണ്ടെങ്കിലും അതിന് ഈ രാജ്യത്തോടു കടപ്പെട്ടിരിക്കുന്നു. താൻ സ്വപ്നം കണ്ടതിനും അപ്പുറം തനിക്ക് ഈ രാജ്യം നൽകിയിട്ടുണ്ടെന്നും വീസ സ്വീകരിച്ചുകൊണ്ട് യൂസഫലി പ്രതികരിച്ചു.
ഈ വർഷം ആദ്യമാണ് യോഗ്യരായ പ്രവാസികൾക്ക് ദീർഘകാല വീസ നൽകാൻ യുഎഇ കാബിനറ്റ് തീരുമാനിക്കുന്നത്. നിക്ഷേപകർ, വ്യവസായികൾ, വിദഗ്ധർ, കഴിവുള്ള വിദ്യാർഥികൾ എന്നിവർക്ക് 5-10 വർഷ റെസിഡൻസി വീസ നൽകുമെന്ന് യുഎഇ പ്രഖ്യാപിച്ചിട്ടുണ്ട്.
No comments:
Post a Comment