Latest News

കേരളത്തിലെ ജയിലിൽ നടന്ന ആദ്യ കൊലപാതകം; ഒൻപത് ബിജെപി പ്രവർത്തകർക്ക് ജീവപര്യന്തം

തലശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് ജീവപര്യന്തം തടവുകാരനായ സിപിഎം പ്രവര്‍ത്തകന്‍ അമ്പലക്കുളങ്ങര സ്വദേശി കെ.പി.രവീന്ദ്രനെ (47) കൊലപ്പെടുത്തിയ കേസില്‍ ഒൻപത് പേർക്കും ജീവപര്യന്തം ശിക്ഷ. തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.[www.malabarflash.com]

ബിജെപി-ആർഎസ്എസ് പ്രവർത്തകരായ പാനൂർ സെൻട്രൽ പൊയിലൂരിലെ ആന്പിലാട്ടുചാലിൽ പവിത്രൻ, തന്പാൻകടവിലെ കാഞ്ഞിരത്തുങ്കൽ ഫൽഗുനൻ, സെൻട്രൽ പൊയിലൂർ കച്ചേരി കുഞ്ഞിപ്പറന്പത്ത് രഘു, അരക്കിണർ ഭദ്രാ നിവാസിൽ സനൽ പ്രസാദ്, കൂത്തുപറന്പ് നരവൂരിലെ പി.കെ. ദിനേശൻ, മൊകേരിയിലെ കുനിയിൽ കോളയത്താംവീട്ടിൽ കൊട്ടക്ക ശശി, കൂത്തുപറന്പ് കോയപ്രം വീട്ടിൽ അനിൽ കുമാർ, സെൻട്രൽ പൊയിലൂരിലെ തരശിയിൽ സുനി, ബാലുശേരിയിലെ പി.വി. അശോകൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷനുവേണ്ടി 25 സാക്ഷികളെയും പ്രതിഭാഗത്തിനുവേണ്ടി രണ്ടു സാക്ഷികളെയുമാണ് വിസ്തരിച്ചത്. 17 തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. 15 വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ ഇപ്പോഴാണ് വിചാരണ പൂര്‍ത്തിയാക്കി വിധിപറയുന്നത്.

ജയിലിലെ എട്ടാം ബ്ലോക്കിലെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ച ആയുധങ്ങൾ ഉപയോഗിച്ച് പ്രതികൾ കാന്റീൻ ഉൾപ്പെടുന്ന ഏഴാം ബ്ലോക്കിന് മുന്നിൽ രവീന്ദ്രനെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ തടവുകാരനായ രാജുവിനും പരിക്കേറ്റു. ജയിൽ ഉദ്യോഗസ്ഥരും തടവുകാരുമായിരുന്നു കേസിലെ പ്രധാന സാക്ഷികൾ. 28 സാക്ഷികളെ വിസ്തരിച്ചു.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരും റിമാൻഡ് തടവുകാരുമായ 31 പേരാണ് പ്രതികൾ. 21പേരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെവിട്ടു. പന്ത്രണ്ടാം പ്രതി കണ്ണൂർ താവക്കരയിലെ കുണ്ടത്തിൽ ഹൗസിൽ രാകേഷ് വിചാരണയ‌്ക്ക് ഹാജരായില്ല. 

കേരളത്തിലെ ജയിലിൽ നടന്ന ആദ്യത്തെ രാഷ്ട്രീയ കൊലപാതകക്കേസിലാണ് 15വർഷത്തിനുശേഷം വിധി പ്രസ്താവിച്ചത്. പിഴയടച്ചില്ലെങ്കിൽ മുഴുവൻ പ്രതികളും ആറു മാസംകൂടി തടവ് അനുഭവിക്കണം. പിഴയടക്കുന്ന തുക രവീന്ദ്രന്റെ അനന്തരാവകാശികൾക്ക‌് നൽകണമെന്നും കോടതി നിർദേശിച്ചു.

നിലവിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നവർ അത് പൂർത്തിയാക്കിയശേഷം ഈ കേസിലെ ജീവപര്യന്തവും അനുഭവിക്കണം. 

രവീന്ദ്രന്റെ മകൻ കെ പി രജീഷും വിധി കേൾക്കാനെത്തി. വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന അഞ്ചാം പ്രതി പേട്ട ദിനേശൻ, എട്ടാം പ്രതി തരശിയിൽ സുനി എന്നിവരെ വിയ്യൂരിലേക്ക് കൊണ്ടുപോയി. മറ്റു ഏഴുപേരെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.