Latest News

ഉരുൾപൊട്ടിയ ദുരന്തം: ചൂരൽമലയിൽ 40 പേരെ കാണാതായി, ലയങ്ങള്‍ മണ്ണിനടിയില്‍

വയനാട്: വയനാട് ചൂരൽമല പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ നാൽപ്പതിനടുത്ത് ആളുകളെ കാണാതായതായി സൂചന. ഇതു സംബന്ധിച്ച് ഒൗദ്യോഗിക സ്ഥിരീകരണമില്ല. ഇങ്ങോട്ടേക്കുള്ള ഗതാഗതം ദുഷ്കരമാണ്. രക്ഷാപ്രവർത്തകർക്ക് സംഭവസ്ഥലത്ത് എത്തിച്ചേരാനായിട്ടില്ല.[www.malabarflash.com]

തേയില എസ്റ്റേറ്റിലാണ് ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ളത്. മണ്ണിടിച്ചിലിൽ തൊഴിലാളികൾ താമസിച്ചിരുന്ന ലയം മണ്ണിനടിയിലായി. പള്ളിയും അന്പലവും വാഹനങ്ങളും പോസ്റ്റ്ഓഫീസും ചായക്കടയും മണ്ണിനടിയിലായതായാണു വിവരം. സൈന്യവും ദുരന്തനിവാരണ സേനയും ഇങ്ങോട്ടേക്കു പുറപ്പെട്ടിട്ടുണ്ട്.

ദുരന്തനിവാരണസേന സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായി കൽപ്പറ്റ എംഎൽഎ സി.കെ. ശശീന്ദ്രൻ അറിയിച്ചു. കണ്ണൂരിൽനിന്നു വയനാട്ടിലേക്കു പുറപ്പെട്ട സൈന്യത്തോടു സംഭവസ്ഥലത്തേക്ക് പോവാൻ നിർദേശം നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. രാത്രി ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അപകടമേഖലകളിൽനിന്ന് ആളുകളോട് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്.

മഴക്കെടുതിയിൽ മൂന്നുപേരാണു വയനാട്ടിൽ മരിച്ചത്. വയനാട് മുട്ടിൽ പഴശികോളനിയിലെ സുമേഷ്, പ്രീനു എന്നിവർ ഉരുൾപൊട്ടലിൽ മരിച്ചു. പനമരത്ത് വീടൊഴിയുന്നതിനിടെ കാക്കത്തോട് കോളനിയിലെ മുത്തു കുഴഞ്ഞുവീണു മരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.