കൊച്ചി: പാലാരിവട്ടം പാലം അഴിമതികേസിൽ റിമാൻഡിലായ പൊതുമരാമത്ത് വകുപ്പ് മുൻ സെക്രട്ടറിയും നാലാം പ്രതിയുമായ ടി.ഒ സൂരജിന് ഹൈകോടതി ജാമ്യം.[www.malabarflash.com]
ടി.ഒ സൂരജിനെ കൂടാതെ ഒന്നാം പ്രതി ആർ.ഡി.എസ് പ്രോജക്ട്സ് എം.ഡി സുമിത് ഗോയൽ, രണ്ടാം പ്രതിയും കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ അസിസ്റ്റന്റ് ജനറൽ മാനേജരുമായ എം.ടി തങ്കച്ചൻ എന്നിവർക്കും ജഡ്ജി ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ച് ജാമ്യം നൽകിയിട്ടുണ്ട്.
കേസിന്റെ അന്വേഷണം ഏറെകുറെ പൂർത്തിയായിട്ടുണ്ട്, കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ നടന്നു, തെളിവ് നശിപ്പിക്കില്ല, അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും പ്രതികളുടെ അഭിഭാഷകർ കോടതിയിൽ ഉറപ്പു നൽകി. കഴിഞ്ഞ 62 ദിവസമായി പ്രതികൾ ജയിലിലായിരുന്നു.
കേസിലെ മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോളിന് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
2014ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സ്പീഡ് കേരള പദ്ധതിയിലാണ് പാലത്തിന് അനുമതി കൊടുത്തത്. വി.കെ. ഇബ്രാഹീംകുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി. മേൽനോട്ടം കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെയും നിർമാണം ഡൽഹി ആസ്ഥാനമായ ആർ.ഡി.എസ് പ്രോജക്ട്സിനെയും ഏൽപിച്ചു.
കിറ്റ്കോ കൺസൾട്ടന്റായ പദ്ധതിയുടെ രൂപരേഖ ബംഗളൂരു ആസ്ഥാനമായ നാഗേഷ് കൺസൾട്ടൻസിയാണ് തയാറാക്കിയത്. 442 മീറ്റർ നീളം വരുന്ന പാലം 2014 സെപ്റ്റംബർ ഒന്നിന് നിർമാണം തുടങ്ങി. 2016 ഒക്ടോബർ 12ന് ഗതാഗതത്തിന് തുറന്നു കൊടുത്തു.
2017 ജൂലൈയിൽ പാലത്തിൽ കുഴികൾ പ്രത്യക്ഷപ്പെട്ടതോടെ കോർപറേഷനോട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ റിപ്പോർട്ട് തേടി. ഒരു വർഷം മുമ്പ് ആറിടത്ത് വിള്ളൽ കണ്ടെത്തി. ഇതേക്കുറിച്ച് പഠിച്ച ചെന്നൈ ഐ.ഐ.ടി സംഘം ഗർഡറുകളിലും തൂണുകളിലും വിള്ളലുകൾ കണ്ടെത്തി. രണ്ടുഘട്ടമായി പാലം പുനരുദ്ധരിക്കാനായിരുന്നു ശിപാർശ.
സ്ഥിതിവിശേഷം ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ 2019 മേയ് ഒന്നിന് പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. മന്ത്രി സുധാകരൻ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം വിജിലൻസ് ഏറ്റെടുത്തത്.
കേസിന്റെ അന്വേഷണം ഏറെകുറെ പൂർത്തിയായിട്ടുണ്ട്, കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ നടന്നു, തെളിവ് നശിപ്പിക്കില്ല, അന്വേഷണവുമായി തുടർന്നും സഹകരിക്കുമെന്നും പ്രതികളുടെ അഭിഭാഷകർ കോടതിയിൽ ഉറപ്പു നൽകി. കഴിഞ്ഞ 62 ദിവസമായി പ്രതികൾ ജയിലിലായിരുന്നു.
കേസിലെ മൂന്നാം പ്രതിയും കിറ്റ്കോ ജോയിൻറ് ജനറൽ മാനേജരുമായ ബെന്നി പോളിന് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
2014ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരിക്കെ സ്പീഡ് കേരള പദ്ധതിയിലാണ് പാലത്തിന് അനുമതി കൊടുത്തത്. വി.കെ. ഇബ്രാഹീംകുഞ്ഞായിരുന്നു പൊതുമരാമത്ത് മന്ത്രി. മേൽനോട്ടം കേരള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷനെയും നിർമാണം ഡൽഹി ആസ്ഥാനമായ ആർ.ഡി.എസ് പ്രോജക്ട്സിനെയും ഏൽപിച്ചു.
കിറ്റ്കോ കൺസൾട്ടന്റായ പദ്ധതിയുടെ രൂപരേഖ ബംഗളൂരു ആസ്ഥാനമായ നാഗേഷ് കൺസൾട്ടൻസിയാണ് തയാറാക്കിയത്. 442 മീറ്റർ നീളം വരുന്ന പാലം 2014 സെപ്റ്റംബർ ഒന്നിന് നിർമാണം തുടങ്ങി. 2016 ഒക്ടോബർ 12ന് ഗതാഗതത്തിന് തുറന്നു കൊടുത്തു.
2017 ജൂലൈയിൽ പാലത്തിൽ കുഴികൾ പ്രത്യക്ഷപ്പെട്ടതോടെ കോർപറേഷനോട് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ റിപ്പോർട്ട് തേടി. ഒരു വർഷം മുമ്പ് ആറിടത്ത് വിള്ളൽ കണ്ടെത്തി. ഇതേക്കുറിച്ച് പഠിച്ച ചെന്നൈ ഐ.ഐ.ടി സംഘം ഗർഡറുകളിലും തൂണുകളിലും വിള്ളലുകൾ കണ്ടെത്തി. രണ്ടുഘട്ടമായി പാലം പുനരുദ്ധരിക്കാനായിരുന്നു ശിപാർശ.
സ്ഥിതിവിശേഷം ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ 2019 മേയ് ഒന്നിന് പാലത്തിലൂടെ ഗതാഗതം നിരോധിച്ചു. മന്ത്രി സുധാകരൻ നൽകിയ കത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം വിജിലൻസ് ഏറ്റെടുത്തത്.
No comments:
Post a Comment