കോൽക്കത്ത: പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പശ്ചിമബംഗാളിലും പ്രതിഷേധം ആളിക്കത്തുന്നു. പശ്ചിമബംഗാളിലെ മുർഷിദാബാദിൽ പ്രതിഷേധക്കാർ റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി. പ്രതിഷേധം തടയാൻ ശ്രമിച്ച ആർപിഎഫ് ഉദ്യോഗസ്ഥരെയും പ്രതിഷേധക്കാർ തല്ലിച്ചതച്ചു.[www.malabarflash.com]
മുർഷിദാബാദിലെ ബെൽദാങ്ക റെയിൽവേ സ്റ്റേഷനാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിത്. റെയിൽവേ സ്റ്റേഷന്റെ ഓഫീസും മൂന്ന് കെട്ടിടങ്ങളും അഗ്നിക്കിരയായി. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
അതേസമയം പൗരത്വ ഭേദഗതി നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. പാർലമെന്റ് പാസാക്കിയതാണെങ്കിൽപോലും ഭേദഗതി നിയമം തങ്ങൾ നടപ്പാക്കില്ല. പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ വിഭജിക്കുമെന്നും മമത പറഞ്ഞു.
തങ്ങൾ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു വ്യക്തിക്കു പോലും രാജ്യം വിടേണ്ടിവരില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.
മുർഷിദാബാദിലെ ബെൽദാങ്ക റെയിൽവേ സ്റ്റേഷനാണ് പ്രതിഷേധക്കാർ അഗ്നിക്കിരയാക്കിത്. റെയിൽവേ സ്റ്റേഷന്റെ ഓഫീസും മൂന്ന് കെട്ടിടങ്ങളും അഗ്നിക്കിരയായി. നൂറുകണക്കിന് ആളുകളാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
അതേസമയം പൗരത്വ ഭേദഗതി നിയമം ബംഗാളിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമതാ ബാനർജി വ്യക്തമാക്കിയിരുന്നു. പാർലമെന്റ് പാസാക്കിയതാണെങ്കിൽപോലും ഭേദഗതി നിയമം തങ്ങൾ നടപ്പാക്കില്ല. പൗരത്വ ഭേദഗതി നിയമം ഇന്ത്യയെ വിഭജിക്കുമെന്നും മമത പറഞ്ഞു.
തങ്ങൾ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സംസ്ഥാനത്തെ ഒരു വ്യക്തിക്കു പോലും രാജ്യം വിടേണ്ടിവരില്ലെന്നും മമത വ്യക്തമാക്കിയിരുന്നു.
No comments:
Post a Comment