മംഗലാപുരം:രണ്ടു മാസം മുമ്പ് ഉള്ളാളില്‍ മാനഭംഗത്തിനിരയായ തന്നെയും കുടുംബത്തെയും ഉള്ളാള്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടു. രണ്ടുമണി മുതല്‍ ഏഴുമണി വരെ എന്തിനാണെന്നുപോലുമറിയാതെ പോലീസ് സ്റ്റേഷനില്‍ ഇരുത്തി എന്നാണ് പരാതി. ഈ കേസില്‍ പ്രതികളായ ഉപ്പളയിലെ ഇസ്മായിലും റഹീമും ആ സമയത്ത് സ്റ്റേഷനില്‍ ഉണ്ടായിരുന്നതായും പെണ്‍കുട്ടി പറയുന്നു.
മാനഭംഗക്കേസിലെ പ്രതികളെയും ഇരയെയും ഒരുമിച്ച് സ്റ്റേഷനില്‍ വിളിച്ചുവരുത്തിയെന്ന ഗുരുതരമായ ആരോപണമാണ് പെണ്‍കുട്ടി മാധ്യമങ്ങള്‍ക്കുമുന്നില്‍ ഉന്നയിച്ചത്. കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ പ്രതി ഇസ്മായില്‍ തന്നെ നോക്കി പരിഹസിച്ചു ചിരിച്ചെന്നും നിന്നെ പാഠം പഠിപ്പിക്കുമെന്ന് കൈകൊണ്ട് ആംഗ്യം കാണിച്ചെന്നും കുട്ടി പറയുന്നു.
അഞ്ചു മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയിട്ടും ഒരു ഗ്ലാസ് വെള്ളംപോലും തന്നില്ലെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പരാതിപ്പെട്ടു. വീട്ടില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ വഴക്കുപറഞ്ഞു.
അതേസമയം പ്രതികളുടെ വാഹനം തിരിച്ചറിയാനാണ് പെണ്‍കുട്ടിയെ വരുത്തിയതെന്ന് പോലീസ് പറഞ്ഞു. മാത്രമല്ല, കുട്ടിയും പ്രതികളും പറഞ്ഞ വിവരങ്ങളില്‍ ചില പൊരുത്തക്കേടുകളുണ്ടായിരുന്നുവെന്നും അത് ശരിയാക്കാന്‍ കൂടിയാണ് അവരെ സ്റ്റേഷനിലേക്ക് വരുത്തിയതെന്നും പോലീസ് അറിയിച്ചു.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
തിരുവനന്തപുരം: കെഎല്‍ 01 സിബി 1 ഇനി കേരളത്തില്‍ ഏറ്റവും വില കൂടിയ ഫാന്‍സി നമ്പര്‍. തിരുവന്തപുരം സ്വദേശി കെ.എസ്. ബാലഗോപാലാണ് 18 ലക്ഷം രൂപ ...
No comments:
Post a Comment