ജിദ്ദ: സൗദിയില്‍ പൊതുമാപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് റിപ്പോര്‍ട്ടുകള്‍. നിയമകുരുക്കിലകപ്പെട്ട മലയാളികളുള്‍പ്പെടെ ഒട്ടേറെ വിദേശികള്‍ക്ക് ഇത് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.
അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കും ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കും അവരുടെ പേരില്‍ മറ്റു കേസുകളൊന്നുമില്ലെങ്കില്‍ നിരുപാധികം മാപ്പുനല്‍കുകയും അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും ചെയ്യും. ഉംറ നിര്‍വഹിക്കാനും മറ്റുമായി വിസിറ്റിംഗ് വീസകളില്‍ രാജ്യത്തെത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ചുപോകാത്തവര്‍ക്കും പൊതുമാപ്പ് നല്‍കും. പൊതുമാപ്പ് സംബന്ധിച്ച് തൊഴില്‍ വകുപ്പ് നല്കിയ നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.
തൊഴില്‍ വകുപ്പ്, തര്‍ഹീല്‍, ധനകാര്യ വകുപ്പ് തുടങ്ങിയവയുമായി ചര്‍ച്ചകള്‍ നടത്തി കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊതുമാപ്പിന് അന്തിമ രൂപരേഖ തയാറാക്കുമെന്നാണ് ജവാസാത്ത് വൃത്തങ്ങളില്‍ നിന്നുള്ള സൂചനകള്‍. സൗദിയില്‍ അനധികൃതമായി തങ്ങുന്ന മ്യാന്മാര് പൗരന്മാരുടെ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ വിവിധ വകുപ്പുകളുമായി ആലോചിച്ച് കമ്മിറ്റിയുണ്ടാക്കുമെന്നും സൂചനയുണ്ട്.
Subscribe to:
Post Comments (Atom)
Follow us on facebook
Popular Posts
-
ഒരു കാലത്ത് രാഷ്ട്രീയ അധികാരത്തിന്റെ ആസ്ഥാനമായിരുന്നു അള്ളടം ദേശം. അള്ളടം മുക്കാതം നാട് എന്നും വിളിച്ചിരുന്നു. തെക്ക് തൃക്കരിപ്പൂര്‍ ഒളവ...
-
ബേക്കല്‍: ജില്ലാബാങ്കിന്റെ രണ്ട് ശാഖകളില്‍ മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബല്ലാക്കടപ്പുറ...
-
കാസര്‍കോട്: നെല്ലിക്കുന്നില്‍ ക്ലബ്ബിന് നേരെ തീവെപ്പ്. നെല്ലിക്കുന്ന് റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപം പ്രവര്‍ത്തിക്കുന്ന കേസരി ആര്‍ട്സ്...
-
ഉദുമ: ജില്ലയുടെ മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്ന് എസ്എഫ്എ ജില്ലാ സമ്മേളനം ആവശ്യപെട്ടു.[www.malabarflash.com] എൻഡോസൾഫാൻ ദുരന...
-
തിരുവനന്തപുരം: കെഎല്‍ 01 സിബി 1 ഇനി കേരളത്തില്‍ ഏറ്റവും വില കൂടിയ ഫാന്‍സി നമ്പര്‍. തിരുവന്തപുരം സ്വദേശി കെ.എസ്. ബാലഗോപാലാണ് 18 ലക്ഷം രൂപ ...
No comments:
Post a Comment