Latest News

അന്നനാളത്തില്‍ കുടുങ്ങിയ പഴുതാരയെ ഒരാഴ്‌ചയ്‌ക്കു ശേഷം ജീവനോടെ പുറത്തെടുത്തു

കൂത്താട്ടുകുളം: അന്നനാളത്തില്‍ കുടുങ്ങിയ പഴുതാരയെ ഒരാഴ്‌ചയ്‌ക്കു ശേഷം ഡോക്‌ടര്‍മാര്‍ ജീവനോടെ പുറത്തെടുത്തു.

കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിലെ ഗ്യാസ്‌ട്രോ എന്ററോളജി സര്‍ജനാണ്‌ കട്ടപ്പന സ്വദേശിനിയായ അമ്പത്തഞ്ച്‌ വയസുകാരിയുടെ അന്നനാളത്തില്‍ നിന്ന്‌ എന്‍ഡോസ്‌കോപ്പിയിലൂടെ ഫോറിന്‍ ബോഡി ഫോര്‍ സെപ്‌സ്‌ എന്ന പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെ പഴുതാരയെ പുറത്തെടുത്തത്‌.

ഒരാഴ്‌ച മുമ്പു കോഴിയിറച്ചി കഴിച്ചപ്പോള്‍ തൊണ്ടയില്‍ എല്ല്‌ തടഞ്ഞുവെന്നു പറഞ്ഞാണ്‌ ഇവര്‍ ദേവമാതയിലെത്തിയത്‌. കട്ടപ്പനയിലുളള ആശുപത്രിയില്‍ നടത്തിയ എക്‌സറേ പരിശോധനയില്‍ എല്ല്‌ കണ്ടെത്തിയെന്ന്‌ അവിടത്തെ ഡോക്‌ടര്‍മാര്‍ വീട്ടമ്മയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്നു വിദഗ്‌ധ ചികിത്സയ്‌ക്കായാണു ദേവമാതാ ആശുപത്രിയിലേക്കു റഫര്‍ ചെയ്‌തത്‌. ഇവിടെയെത്തിയ രോഗിയെ ഇ.എന്‍.ടി. ഡോക്‌ടര്‍മാര്‍ പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ചൊന്നും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ ഗ്യാസ്‌ട്രോ വിഭാഗത്തിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്ന്‌ നടന്ന പരിശോധനയിലാണ്‌ അഞ്ച്‌ സെന്റീമീറ്റര്‍ നീളമുളള പഴുതാര അന്നനാളത്തില്‍ കുടുങ്ങിക്കിടക്കുന്നത്‌ കണ്ടെത്തിയത്‌. ഇവയെ പുറത്തെടുക്കുമ്പോഴും ജീവനുണ്ടായിരുന്നുവെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു.

ഒരാഴ്‌ചക്കാലം അന്നനാളത്തില്‍ കഴിഞ്ഞിട്ടും പഴുതാര ജീവന്‍ നിലനിര്‍ത്തിയതു ഡോക്‌ടര്‍മാര്‍ അത്ഭുതത്തോടെയാണ്‌ കാണുന്നത്‌. ഇത്‌ അത്യപൂര്‍വ്വ സംഭവമാണെന്ന്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കുടിവെളളത്തിലൂടേയോ ഉറക്കത്തില്‍ വായിലൂടേയോ ആയിരിക്കാം പഴുതാര അന്നനാളത്തില്‍ കടന്നതെന്നു പരിശോധനയ്‌ക്ക്‌ നേതൃത്വം നല്‍കിയ ഡോ. എസ്‌. ടി. ശെല്‍വന്‍ പറഞ്ഞു. ഡോക്‌ടര്‍മാരായ വിനോദ്‌ സെബാസ്‌റ്റ്യന്‍, സുനില്‍ ജോണ്‍ രാജന്‍, നീമ രഞ്‌ജിനി, എന്നിവരുടെ നേതൃത്വത്തിലാണ്‌ പഴുതാരയെ പുറത്തെടുത്തത്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.