Latest News

സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സരബ്ജിത്ത് സിംഗ് മരിച്ചു

ലാഹോര്‍: സഹതടവുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ മരണത്തോടു മല്ലടിക്കുകയായിരുന്ന ഇന്ത്യന്‍ പൗരന്‍ സരബ്ജിത്ത് സിംഗ് (49) മരിച്ചു. ലാഹോറിലെ ജിന്നാ ആശുപത്രിയില്‍ പ്രാദേശിക സമയം വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ടു ദിവസമായി സരബ്ജിത്ത് സിംഗ് മസ്തിഷ്‌ക മരണം സംഭവിച്ച നിലയിലായിരുന്നു. സരബ്ജിത്തിന്റെ ചികിത്സയുടെ ചുമതല വഹിച്ചിരുന്ന മെഡിക്കല്‍ ബോര്‍ഡിന്റെ തലവനാണ് മരണം സ്ഥിരീകരിച്ചത്.

സഹതടവുകാരുടെ ആക്രമണത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ നിലയിലാണ് സരബ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 26നായിരുന്നു സംഭവം. കോട് ലഖ്പത്ത് ജയിലിലായിരുന്നു കഴിഞ്ഞ 22 വര്‍ഷമായി സരബ്ജിത്ത് സിംഗ് തടവില്‍ കഴിഞ്ഞിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

1990ലാണ് ലാഹോര്‍- ഫൈസലാബാദ് സ്‌ഫോടന പരമ്പരയുടെ പേരില്‍ സരബ്ജിത്ത് സിംഗിനെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചതോടെ സരബ്ജിത്ത് ജയിലില്‍ തടങ്കലിലായി. 22 വര്‍ഷത്തിനിടെ ആറു പ്രാവശ്യം അദ്ദേഹത്തിന്റെ ദയാഹര്‍ജി പാക്കിസ്ഥാന്‍ തള്ളിയിരുന്നു.

പഞ്ചാബിലെ പാക്ക് അതിര്‍ത്തിയിലുള്ള ഗ്രാമത്തിലാണ് സരബ്ജിത്തിന്റെ കുടുംബം താമസിക്കുന്നത്. കര്‍ഷകനാണെന്നും തീവ്രവാദിയായി തെറ്റിദ്ധരിക്കപ്പെട്ടതു മൂലമാണ് താന്‍ അറസ്റ്റിലായതെന്നുമാണ് സരബ്ജിത്തിന്റെയും കുടുംബത്തിന്റെയും വാദം.

സരബ്ജിത് സിംഗിനെ രക്ഷിക്കാന്‍ കഴിയില്ലെന്ന് ഇന്ന് ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിരുന്നു. ഹൃദയമിടിപ്പുണ്‌ടെങ്കിലും തലച്ചോര്‍ പ്രവര്‍ത്തിക്കുന്നില്ല. തലച്ചോറിന് കാര്യമായ ക്ഷതം സംഭവിച്ചിട്ടുണ്‌ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.