Latest News

ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നവര്‍ ജാഗ്രതൈ

ജബല്‍പുര്‍: സീലിംഗ് ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നവര്‍ ജാഗ്രതൈ. സ്പ്രിംഗുള്ള സീലിംഗ് ഫാനുകള്‍ വിപണിയില്‍. ആത്മഹത്യകള്‍ക്കൊരു പരിഹാരമായി മധ്യപ്രദേശിലെ കാര്‍ഡിയോളജിസ്റ്റ് പ്രൊഫ. ആര്‍.എസ്. ശര്‍മയാണ് പുതിയ ഫാന്‍ രൂപകല്‍പ്പന ചെയ്തത്.

ശര്‍മ രൂപം കൊടുത്ത പുതിയ സീലിങ് ഫാനില്‍ ആര്‍ക്കും തൂങ്ങിമരിക്കാനാവില്ല. തൂങ്ങുന്നയാള്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ നിലത്തെത്തുമെന്നതാണ് ശര്‍മ ഫാനിന്റെ പ്രത്യേകത. പത്തില്‍ തോറ്റതിന് മകന്‍ ഫാനില്‍ തൂങ്ങിമരിച്ചപ്പോള്‍ ഒരു അമ്മയ്ക്കുണ്ടായ ദുഃഖമാണ് ശര്‍മയെ തൂങ്ങിമരണത്തിന് ഉപകരണമാവാത്ത ഫാന്‍ എന്ന ചിന്തയിലേക്കു നയിച്ചത്. തുടര്‍ന്നുള്ള ഒരാഴ്ച വെല്‍ഡര്‍മാരുടെയും മെക്കാനിക്കുകളുടെയും അടുത്തായിരുന്നു.

ശര്‍മയുടെ ആശയത്തില്‍ രൂപംകൊണ്ട സീലിങ് ഫാനിന് മോട്ടോറും ബ്ലെയ്ഡുകളും ചേരുന്ന ഭാഗം കെട്ടിടത്തിന്റെ സീലിങ്ങില്‍ ഉറപ്പിക്കാന്‍ കട്ടിയുള്ള ലോഹ പൈപ്പല്ല, സ്പ്രിങ്ങാണ്. ഫാനില്‍ പരമാവധി 25 കിലോഗ്രാം ഭാരം തൂങ്ങും. അതിലപ്പുറമായാല്‍ സ്പ്രിങ് സാവധാനം അഴിഞ്ഞു ഫാന്‍ നിലത്തുമുട്ടും.

''തൂങ്ങിമരിക്കുമ്പോള്‍ സുഷുമ്‌ന നാഡിയുടെ മുകളറ്റവും കഴുത്തിലെ പേശികളും തമ്മിലുള്ള ബന്ധം വേര്‍പെടുകയാണ് ചെയ്യുന്നത്. ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ഭാഗങ്ങളാണിത്. എന്നാല്‍, ജീവനൊടുക്കുന്നയാള്‍ ഇതറിയുന്നില്ല. പകരം ധമനികള്‍ മുറുകി ഏറെ വേദന അനുഭവിച്ചു പിടഞ്ഞുമരിക്കുകയാണ് അവര്‍'' ഡോ. ശര്‍മ പറയുന്നു. സ്പ്രിങ് ഷാഫ്റ്റ് ഉപയോഗിക്കുന്ന ഫാനുകളില്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കു കഴുത്തില്‍ ചതവിനു മാത്രമേ സാധ്യതയുള്ളൂ. വീടുകളിലും ഹോസ്റ്റലുകളിലും തന്റെ ഫാന്‍ ഉപയോഗിക്കുകയാണെങ്കില്‍ ദുരന്തങ്ങള്‍ ഒഴിവാക്കാമെന്ന് ശര്‍മ. വെറും 450 രൂപയേ അധികം വരൂ ശര്‍മയുടെ സ്പ്രിങ് ഷാഫ്റ്റ് ഫാനിന്. 

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.