Latest News

ബന്ദിയാക്കി 42 പവന്‍ കവര്‍ന്ന കേസ്: പ്രതിയെ തെളിവെടുപ്പിനായി കുമ്പളയില്‍ കൊണ്ടുവന്നു


കാസര്‍കോട്: വീട്ടുകാരെ ബന്ദിയാക്കി 42 പവനും 25,000 രൂപയും കവര്‍ന്ന കേസില്‍ മുഖ്യപ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു. ബാംഗ്ലൂര്‍ ഗൗരിപാളയത്തെ ഖലീമിനെയാണ് (40)ഞായറാഴ്ച രാവിലെ ഡിവൈ.എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിനെത്തിച്ചത്.കുമ്പള അനില്‍കുംബ്ലെ റോഡില്‍ കൃഷ്ണാനുഗ്രഹയില്‍ രാത്രി ഏഴേമുക്കാലോടെയാണ് എട്ടുപേരടങ്ങുന്ന മോഷണസംഘം എത്തിയത്.

ഗൃഹനാഥന്‍ വിട്ടല്‍ ഷേണായി, ഭാര്യ രോഹിണി, മകന്‍ മംഗലാപുരത്തെ ഇക്കണോമിക് ട്രാന്‍സ്‌പോര്‍ട്ട് ഉടമ രാജേഷ് ഷേണായി, ഭാര്യ അനുഷ, മകന്‍ അക്ഷയ്, ഷേണായിയുടെ മകള്‍ കല്പന, മകള്‍ വിദ്യാലക്ഷ്മി, തലശ്ശേരിയില്‍നിന്നെത്തിയ സുഹൃത്ത് ശ്രീനിവാസ ഷേണായി, ഭാര്യ സുനിത, രോഹിണിയുടെ സഹോദരി കാഞ്ഞങ്ങാട് സ്വദേശി രാധാഭായി പൈ എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. സമുദായ ക്ഷേത്രത്തിലെ പൂജയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും.സന്ധ്യാനേരത്ത് വാതില്‍ തള്ളിത്തുറന്ന് വീട്ടിനുള്ളിലെത്തിയ മേഷണസംഘം കഴുത്തിന് കത്തിവെച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തി ആഭരണങ്ങളും പണവും കവരുകയായിരുന്നു. വീട്ടിലെത്തിയ ഉടന്‍ ശബ്ദം പുറത്തു കേള്‍ക്കാതിരിക്കാന്‍ ടെലിവിഷന്റെ ശബ്ദം മോഷ്ടാക്കള്‍ കൂട്ടിവെച്ചു. 12 വളകള്‍, അഞ്ചു മാല, മൂന്നു മോതിരം എന്നിവയാണ് കവര്‍ന്നത്.

സ്ത്രീകളുടെ കരിമണിമാലയും കുട്ടികളുടെ ആഭരണങ്ങളും മോഷ്ടാക്കള്‍ ഒഴിവാക്കി. രാത്രി എട്ടേമുക്കാലോടെ അയല്‍വാസിയും കുടുംബസുഹൃത്തുമായ ദന്തഡോക്ടര്‍ വാണി ശ്രിനിവാസ് ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്.

മോഷണമുതലുകള്‍ ബാംഗ്ലൂരില്‍ വിറ്റതായി പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കൂട്ടുപ്രതികളെ അറസ്റ്റുചെയ്യാനും മോഷണമുതല്‍ വീണ്ടെടുക്കാനും ബാംഗ്ലൂരേക്ക് പോകുമെന്ന് പോലീസ് പറഞ്ഞു.

Photo: mathrubhumi
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.