Latest News

ബാവിക്കര റോഡിന്റെ ശോചനിയാവസ്ഥ അധികൃതര്‍ മൗനം വെടിയണം: ജമാഅത്ത് കമ്മിറ്റി

ബോവിക്കാനം: തകര്‍ന്ന് കിടക്കുന്ന ബോവിക്കാനം-ബാവിക്കര റോഡ് ദുരിതം വിതറുന്നു.
കേരള വാട്ടര്‍ അതോറിറ്റിയുടെ കൈവശമുള്ള റോഡ് നന്നാക്കുവാന്‍ കെ.ഡബ്ല്യു.എ തയാറാവുന്നില്ല, റോഡ് മറ്റു വകുപ്പുകള്‍ക്ക് കൈമാറി റിപ്പയര്‍ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം വാട്ടര്‍ അധികൃതര്‍ ചെവി കൊള്ളുന്നുമില്ല, ഇതോടെ ഒരു നാട് തന്നെ ഗതാഗത കുരുക്കില്‍ അകപ്പെട്ടിരിക്കുകയാണ്.

ബാവിക്കര വലിയ ജമാഅത്ത് പള്ളി, മഖാം, വലിയ വീട് തറവാട്, അരമനപ്പടി ദേവസ്ഥാനം, ബാവിക്കര എല്‍.പി സ്‌കൂള്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ഏക റോഡാണിത്. കെ.ഡബ്ല്യു.എ കയ്യടിക്കിവെച്ചിരിക്കുന്ന റോഡില്‍ വര്‍ഷങ്ങളായി റീ ടാറിംഗോ മറ്റു റിപ്പയര്‍ പ്രവൃത്തികളോ നടന്നിട്ടില്ല. 

റോഡിന്റെ ഇരുവശങ്ങളിലും കൂറ്റന്‍ പൈപ്പുകള്‍ സ്ഥാപിച്ചതിനാല്‍ വാഹനങ്ങള്‍ കടന്നുപോകാനും പ്രയാസപ്പെടുന്നു. അനുയോജ്യമായ റോഡില്ലാത്തതു കാരണം ഇവിടേക്ക് ഒരു ബസ് മാത്രമേ സര്‍വ്വീസ് നടത്തുന്നുള്ളു. ഓട്ടോ റിക്ഷയേയും മറ്റു ടാക്‌സികളേയും ആശ്രയിക്കേണ്ട ഗതികേടിലാണ് നാട്ടുകാര്‍. എന്നാല്‍ റോഡ് തകര്‍ന്നതോടെ ഓട്ടോകള്‍ വാടകവരാന്‍ മടിക്കുന്നു.
റോഡ് നന്നാക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ നാട്ടുകാര്‍ ശക്തമായ സമരത്തിന് മുന്നിട്ടിറങ്ങുമെന്ന് ബാവിക്കര വലിയ ജമാഅത്ത് പ്രവര്‍ത്തക സമിതി യോഗം മുന്നറിയിപ്പ് നല്‍കി.
ബി.എ.റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. എബി കുട്ടിയാനം സ്വാഗതം പറഞ്ഞു. ബി.എം.ഷാഫി ഹാജി, ബി.എ.മുഹമ്മദ് കുഞ്ഞി, കെ.കെ.അബ്ദുല്ല, കെ.ബി.അഹമ്മദലി, വൈ.അബ്ദുല്‍ റഹ്മാന്‍, അഷറഫ് കോളോട്ട്, അച്ചപ്പു സംസാരിച്ചു.

Keywords: Kochi, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.