Latest News

സലാം ഹാജിയുടെ കൊല: സംഘത്തില്‍ ഏഴുപേര്‍; ഒരാള്‍ മാത്രം മുഖംമൂടി ധരിച്ചു

തൃക്കരിപ്പൂര്‍: ഗള്‍ഫ് വ്യാപാര പ്രമുഖന്‍ വെള്ളാപ്പിലെ എ വി അബ്ദുള്‍സലാം ഹാജിയെ കൊലപ്പെടുത്താനെത്തിയ സംഘത്തില്‍ ഏഴ് പേരുണ്ടായിരുന്നുവെന്ന് സൂചന. ഹിന്ദിയും മലയാളവും സംസാരിക്കുന്ന ആറംഗമാണ് വീട്ടില്‍ കയറി തങ്ങളെ ബന്ദിയാക്കിയതെന്നും സലാം ഹാജിയെ ബന്ധനസ്ഥനാക്കി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

സംഘം മാരുതി എര്‍ടിഗ കാറിലാണ് എത്തിയതെന്ന വ്യക്തമായ വിവരം പോലീസിന് ലഭിച്ചിരുന്നു. ആറ്‌പേര്‍ വീടിനകത്ത് കയറിയ സാഹചര്യത്തില്‍ വീടിനടുത്ത് എവിടെയെങ്കിലും നിര്‍ത്തിയിട്ടിരുന്ന എര്‍ടിഗ കാറില്‍ ഏതുസമയവും വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് പോകാനുള്ള തയ്യാറെടുപ്പില്‍ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നിരിക്കാമെന്നാണ് പോലീസ് കരുതുന്നത്. 

അതിനിടെ വീടിനകത്ത് കയറി പരാക്രമം നടത്തിയ അക്രമി സംഘത്തില്‍ ഒരാള്‍ മാത്രം മുഖംമൂടി ധരിച്ചത് അന്വേഷണം മറ്റൊരു വഴിത്തിരിവിലെത്തിച്ചിട്ടുണ്ട്. സംഘത്തില്‍ ഒരാള്‍ മാത്രമാണ് മുഖംമൂടി ധരിച്ചതെന്ന് സലാംഹാജിയുടെ മകള്‍ പയ്യന്നൂര്‍ ചിന്മയാ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിനി സഫ പോലീസിനോട് പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും മുഖംമൂടി ധരിച്ച ആള്‍ സലാംഹാജിയുമായോ വീട്ടുകാരുമോയോ നേരിട്ടോ അല്ലാതെയോ മുന്‍ പരിചയമുള്ള ആളാവാനാണ് സാധ്യതയെന്ന് പോലീസ് കരുതുന്നു. 

അതിനിടെ സലാംഹാജി ശ്വാസംമുട്ടി മരിച്ചതാണെന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. തലക്ക് കസേര കൊണ്ട് അടിയേറ്റിരുന്നുവെങ്കിലും മരണ കാരണം കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസംമുട്ടിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിട്ടുള്ളത്.
സലാം ഹാജിയുടെ കൊല: അന്വേഷണം ഊര്‍ജ്ജിതമാക്കി

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.