മാവേലിക്കര: സ്ത്രീകൾ ഉൾപ്പെട്ട തമിഴ് നാടോടിസംഘം തട്ടിക്കൊണ്ടുവന്ന പെൺകുട്ടിയെ നാട്ടുകാർ മോചിപ്പിച്ച് പൊലീസിന് കൈമാറി.വ്യാഴാഴ്ച തട്ടാരന്പലം കരിപ്പുഴ പുതിശ്ശേരിയന്പലത്തിന് സമീപത്ത് നിന്നാണ് തൃശൂർ സ്വദേശിനിയായ പെൺകുട്ടിയെ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖയുടെ നേതൃത്വത്തിൽ മോചിപ്പിച്ചത്. പെൺകുട്ടിയെ അറുനൂറ്റിമംഗലം ശാലോം പുവർഹോമിൽ പ്രവേശിപ്പിച്ചു.
പൊലീസ് പറയുന്നത്: പെൺകുട്ടിയുടെ മാതാപിതാക്കളായ തൃശൂർ സ്വദേശിനിയും തിരുനെൽവേലി സ്വദേശിയും വേർപിരിഞ്ഞാണ് താമസം. തൃശൂരിലെ ഡിപോൾ സ്മൈൽ വില്ലേജ് എന്ന ഓർഫനേജിൽ താമസിച്ച് പ്ലസ്ടുവിന് പഠിക്കുകയായിരുന്നു പെൺകുട്ടി.
നാലുവർഷം മുന്പ് മാതാപിതാക്കൾ യോജിച്ചപ്പോൾ ഓർഫനേജിൽ നിന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. എട്ടുമാസം മുന്പ് ഒരു അപകടത്തിൽ മാതാപിതാക്കൾ മരിച്ചു. ബന്ധുക്കളാരും ഇല്ലാതിരുന്ന കുട്ടിയെ ഇവിടെ തുണിക്കച്ചവടത്തിനെത്തിയ സേലം സ്വദേശിനി ഈശ്വരിയുടെ നേതൃത്വത്തിലുളള തമിഴ് നാടോടിസംഘം തട്ടിയെടുക്കുകയായിരുന്നു.
സംഘത്തോടൊപ്പം കടത്തിണ്ണയിലാണ് കുട്ടി അന്തിയുറങ്ങിയിരുന്നത്. തമിഴ്നാട്ടിൽ മോഷണകേസിൽ ജയിലിൽ കഴിയുന്ന ഈശ്വരിയുടെ മകൻ മണികണ്ഠനുമായി പ്രായപൂർത്തിയാകുന്പോൾ പെൺകുട്ടിയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച കുട്ടിക്ക് 18 തികഞ്ഞു. വിവാഹത്തിന് വിസമതിച്ചതിനെ തുടർന്ന് മർദ്ദിക്കുന്നത് കണ്ടാണ് നാട്ടുകാർ ഇടപെട്ടത്. വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി പെൺകുട്ടിയെ മോചിപ്പിച്ചു. മരുമകളാണെന്ന് അവകാശപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ഈശ്വരി സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഇവരോടൊപ്പം പോകാൻ പെൺകുട്ടി തയ്യാറായില്ല. വൈകിട്ട് ശാലോം പുവർഹോം അധികൃതരെത്തി പെൺകുട്ടിയെ ഏറ്റെടുത്തു.
പൊലീസ് പറയുന്നത്: പെൺകുട്ടിയുടെ മാതാപിതാക്കളായ തൃശൂർ സ്വദേശിനിയും തിരുനെൽവേലി സ്വദേശിയും വേർപിരിഞ്ഞാണ് താമസം. തൃശൂരിലെ ഡിപോൾ സ്മൈൽ വില്ലേജ് എന്ന ഓർഫനേജിൽ താമസിച്ച് പ്ലസ്ടുവിന് പഠിക്കുകയായിരുന്നു പെൺകുട്ടി.
നാലുവർഷം മുന്പ് മാതാപിതാക്കൾ യോജിച്ചപ്പോൾ ഓർഫനേജിൽ നിന്ന് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. എട്ടുമാസം മുന്പ് ഒരു അപകടത്തിൽ മാതാപിതാക്കൾ മരിച്ചു. ബന്ധുക്കളാരും ഇല്ലാതിരുന്ന കുട്ടിയെ ഇവിടെ തുണിക്കച്ചവടത്തിനെത്തിയ സേലം സ്വദേശിനി ഈശ്വരിയുടെ നേതൃത്വത്തിലുളള തമിഴ് നാടോടിസംഘം തട്ടിയെടുക്കുകയായിരുന്നു.
സംഘത്തോടൊപ്പം കടത്തിണ്ണയിലാണ് കുട്ടി അന്തിയുറങ്ങിയിരുന്നത്. തമിഴ്നാട്ടിൽ മോഷണകേസിൽ ജയിലിൽ കഴിയുന്ന ഈശ്വരിയുടെ മകൻ മണികണ്ഠനുമായി പ്രായപൂർത്തിയാകുന്പോൾ പെൺകുട്ടിയുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. വ്യാഴാഴ്ച കുട്ടിക്ക് 18 തികഞ്ഞു. വിവാഹത്തിന് വിസമതിച്ചതിനെ തുടർന്ന് മർദ്ദിക്കുന്നത് കണ്ടാണ് നാട്ടുകാർ ഇടപെട്ടത്. വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി പെൺകുട്ടിയെ മോചിപ്പിച്ചു. മരുമകളാണെന്ന് അവകാശപ്പെട്ട് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകാൻ ഈശ്വരി സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഇവരോടൊപ്പം പോകാൻ പെൺകുട്ടി തയ്യാറായില്ല. വൈകിട്ട് ശാലോം പുവർഹോം അധികൃതരെത്തി പെൺകുട്ടിയെ ഏറ്റെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mavelikare, Police, Karipuzha


No comments:
Post a Comment