മാവേലിക്കര: സിഗററ്റ് കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ രണ്ടു പേരെ കുത്തിക്കൊന്ന കേസിലെ പ്രതി ഉമ്പര്‍നാട് വലിയവിളയില്‍ സന്തോഷ്‌കുമാര്‍(35)ന് മാവേലിക്കര അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് കോടതി നിരീക്ഷിച്ചു.
2006 ജൂണ്‍ 24ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഉമ്പര്‍നാട് സുരേഷ് ഭവനില്‍ സുരേഷ് (34), ബന്ധു മുതുകുളം വടക്ക് പ്രസന്ന ഭവനത്തില്‍ പ്രസന്നൻ(33) എന്നിവരാണ് സന്തോഷ്‌കുമാറിന്റെ കുത്തേറ്റ് മരിച്ചത്. മാവേലിക്കര റെയില്‍വെ സ്‌റ്റേഷന്‍ തെക്ക് വീടിനോട് ചേര്‍ന്ന് സുരേഷ് നടത്തിയിരുന്ന കടയില്‍നിന്ന് പ്രതി സിഗരറ്റ് കടം വാങ്ങിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് ഇരട്ടക്കൊലപാതകത്തില്‍ കലാശിച്ചത്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Mavelikkara, court, Santhosh kumar
No comments:
Post a Comment