നാഗർകോവിൽ: കനാലിൽ കുളിക്കുകയായിരുന്ന വീട്ടമ്മ മാനഭംഗശ്രമത്തിനിടയിൽ ശ്വാസം മുട്ടി മരിച്ചു. കന്യാകുമാരി ജില്ലയിലെ കുലശേഖരം കല്ലുവെട്ടാൻകുഴി ചാനൽക്കരയിൽ നാഗരാജന്റെ ഭാര്യ വിജയയാണ് (42) മരിച്ചത്.
ബുധനാഴ്ച സന്ധ്യയോടെ കനാലിലെ കുളിക്കടവിൽ കുളിക്കാൻ പോയതായിരുന്നു വിജയ. ആളൊഴിഞ്ഞ പ്രദേശത്തെ കുളിക്കടവാണിത്.
ബുധനാഴ്ച സന്ധ്യയോടെ കനാലിലെ കുളിക്കടവിൽ കുളിക്കാൻ പോയതായിരുന്നു വിജയ. ആളൊഴിഞ്ഞ പ്രദേശത്തെ കുളിക്കടവാണിത്.
ഈ സമയം അയൽവാസിയായ പട്ടണംകാൽവായിലുള്ള മണികണ്ഠനും (35) കുളിക്കാനെത്തി. ആരുമില്ലാത്ത തക്കം നോക്കി മണികണ്ഠൻ വിജയയെ കടന്നുപിടിച്ചു. കുതറിമാറി രക്ഷപ്പെടാൻ ശ്രമിക്കവെ മൽപ്പിടിത്തമുണ്ടായി. ഇതിനിടെ വിജയ മുങ്ങി മരിക്കുകയായിരുന്നു.
വിജയയുടെ മൃതദേഹം അരകിലോമീറ്റർ അകലെനിന്ന് നാട്ടുകാർ കണ്ടെത്തി. മണികണ്ഠൻ കുളിക്കാൻ പോകുന്നത് കണ്ട നാട്ടുകാർ നൽകിയ വിവരമനുസരിച്ച് കസ്റ്റഡിയിലെടുത്ത് മണികണ്ഠനെ ചോദ്യം ചെയ്തപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
വിജയയുടെ ഭർത്താവ് നാഗരാജൻ തിരുപ്പതിയിൽ പോയിരിക്കുകയായിരുന്നു. ഇവർക്ക് എം ടെക്കിന് പഠിക്കുന്ന ഇരുപത്തിമൂന്നുകാരനായ മകനുണ്ട്. മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂലിപ്പണിക്കാരനാണ് ഇയാൾ.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News, Nagar kovil, Rape Attempt, Vijaya
No comments:
Post a Comment