Latest News

സഫ്വാന്റെ ഇളനീര്‍പാനീയം ഇറ്റലിക്കാര്‍ക്കും ഏറെ പ്രിയം

കാസര്‍കോട്: യുവസംരംഭകരുടെ ഇടയില്‍ വേറിട്ടൊരു വിജയഗാഥ രചിക്കുകയാണ് മഞ്ചേശ്വരത്തെ കടമ്പാര്‍ സ്വദേശിയായ എം.എം സഫ്വാന്‍. എം.ബി.എ പഠനം പൂര്‍ത്തിയാക്കിയ ഉടന്‍ സ്വന്തംമായി വ്യത്യസ്തമായൊരു സംരംഭം ആരംഭിക്കുകയെന്നത് സഫ്വാന്റെ ആഗ്രഹമായിരുന്നു. 

ആ ആഗ്രഹത്തിന് ഇന്ന് ചിറക് വിരിഞ്ഞിരിക്കുകയാണ്. സഫ്വാന് സ്വന്തമായി ശീതള പാനീയ നിര്‍മ്മാണ യൂണിറ്റുണ്ട്.യൂണിറ്റില്‍ പുഷ് എന്ന പേരില്‍ ഉത്പാദിപ്പിക്കുന്ന ശീതളപാനിയത്തിന് ഇറ്റലിയില്‍പ്പോലും വന്‍ ഡിമാന്റാണ്. കരിക്ക് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ശീതള പാനീയമാണ് സഫ്വാന്റെ വിജയങ്ങള്‍ക്ക് പിന്നില്‍.
2012 ആണ് ഗ്ലോബല്‍ അസോസിയേറ്റസ്് എന്ന പേരില്‍ ശീതള പാനീയ നിര്‍മ്മാണ യൂണിറ്റ് 1.5 കോടി മുതല്‍ മുടക്കില്‍ മഞ്ചേശ്വരത്തെ കടമ്പാറില്‍ സഫ്വാന്‍ ആരംഭിച്ചത്. ഇതില്‍ 67.5 ലക്ഷം രൂപ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ കാസര്‍കോട് ശാഖയില്‍ നിന്നും വായ്പ്പയായി എടുത്തു. 2013 സെപ്തംബര്‍ മുതല്‍ ഇവിടെ കരിക്ക് ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തില്‍ ശീതളപാനീയ ഉത്പ്പാദനം ആരംഭിച്ചു.കര്‍ണ്ണാടകയില്‍ നിന്നും,കാസര്‍ഗോഡിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും വന്‍ തോതില്‍ കരിക്ക് ശേഖരിച്ച് കടമ്പാറിലുള്ള ശീതള പാനീയ നിര്‍മ്മാണ യൂണിറ്റിലെത്തിക്കുന്നു. മെഷിന്‍ ഉപയോഗിച്ച് പ്രത്യേക പ്രക്രിയലൂടെ കരിക്കില്‍ നിന്നും വെള്ളമെടുത്ത് സംസ്‌ക്കരിച്ച് കുപ്പികളില്‍ 250 മില്ലി ലിറ്റര്‍ വീതം നിറച്ച് പായ്ക്ക് ചെയ്ത് വിപണിയില്‍ എത്തിക്കുന്നു.
പാനീയം ഉത്പാദിപ്പിക്കുന്നതിന് കോക്കനട്ട് ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. 250 മില്ലി ലിറ്ററില്‍ പുഷ് എന്ന പേരില്‍ വിപണിയിലിറക്കുന്ന ശീതള പാനിയത്തിന്റെ വില 30 രൂപയാണ്.ഒരു വര്‍ഷത്തോളം ഈ പാനീയം കേടുകൂടാതെ സൂക്ഷിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രതിമാസം യൂണിറ്റില്‍ 65,000 കുപ്പി ശീതള പാനീയം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയും. 12 തൊഴിലാളികളാണ് യൂണിറ്റില്‍ ജോലിചെയ്യുന്നത്.
യൂണിറ്റില്‍ ഉത്പാദിപ്പിക്കുന്ന ശീതള പാനീയം ഇറ്റലി,ബാംഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളിലേക്കാണ് കയറ്റിയയക്കുന്നത്. ഈ സ്ഥലങ്ങളില്‍ നിന്നും ഓര്‍ഡര്‍ ലഭിക്കുന്ന മുറയ്ക്കാണ് ശീതള പാനീയം കയറ്റി അയക്കുന്നത്. 40,000 ല്‍ കൂടുതല്‍ കുപ്പി ശീതള പാനീയം ഇറ്റലിയിലേക്ക് കയറ്റി അയച്ചു. ബാഗ്ലൂര്‍, മംഗലാപുരം എന്നിവിടങ്ങളിലും ഇതിന് വന്‍ ഡിമാന്റാണ്. ഇപ്പോള്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പുഷിന് ആവശ്യക്കാരുണ്ട്. സഫ്വാന്‍ പറഞ്ഞു.
യൂണിറ്റിന് സംസ്ഥാന സര്‍ക്കാറിന്റെ സബ്‌സിഡി ലഭിക്കുന്നുണ്ട്.ഘട്ടംഘട്ടമായി ശീതള പാനീയ യൂണിറ്റ് കൂടുതല്‍ വ്യപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സഫ്വാന്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.