പന്തളം: നിയന്ത്രണം വിട്ട വാൻ ഇടിച്ച് ബസ് കാത്തു നിന്ന ദമ്പതികൾ അടക്കം മൂന്ന് പേർ മരിച്ചു. ബൈക്ക് യാത്രികരുൾപ്പടെ മൂന്ന് പേർക്ക് പരിക്കേറ്റു. മാവേലിക്കര ഇടപ്പോൺ പുലിമേൽ കെ.എസ്.ഇ.ബി സബ്സ്റ്റേഷനു സമീപം പറങ്കാംവിളയിൽ പടിഞ്ഞാറ്റേതിൽ രാജു(52), ഭാര്യ ലിസി(45), ഇവരുടെ ബന്ധു പൗലോസിന്റെ ഭാര്യ മരിയദാസ്(48) എന്നിവരാണ് മരിച്ചത്. ബൈക്ക് യാത്രികരായ വടശേരിക്കര തലച്ചിറ ചരിവുപാറയിൽ ലിജോ ജോസഫ്(23), തലച്ചിറ തെക്കേമണ്ണിൽ അജിൽ(25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ബൈക്ക് യാത്രികർ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ശനിയാഴ്ച പുലർച്ചെ 4.45ഓടെ പന്തളം കവലയിലായിരുന്നു അപകടം. രാജുവും ബന്ധുക്കളും കവലയിലെ താൽക്കാലിക പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിൽ തിരുവല്ലയ്ക്ക് ബസ് കാത്തു നിൽക്കുകയായിരുന്നു. അടൂരിൽ നിന്ന് ചെങ്ങന്നൂർ റൂട്ടിൽ വന്ന സ്വകാര്യ പാൽ വിതരണ കമ്പനിയുടെ വാൻ കായംകുളം റൂട്ടിൽ പോയ ബൈക്കിനെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്റണം വിട്ട് എയ്ഡ് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ലിസി തൽക്ഷണം മരിച്ചു. മരിയദാസിനെ കോട്ടയത്തേക്ക് കൊണ്ടു പോകും വഴിയും രാജു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
രാജു-ലിസി ദമ്പതികളുടെ മകൾ ലിജിയുടെ ഭർത്താവ് സന്തോഷിന്റെ മാതാവാണ് മരിച്ച മരിയദാസ്. ഷൈജുവാണ് മറ്റൊരു മകൻ. ജയ്സമ്മ, ജെസി, രാജേഷ് എന്നിവരാണ് മരിയദാസിന്റെ മറ്റ് മക്കൾ. സെബാസ്റ്റ്യൻ, ഷൈജു, അനിത എന്നിവരാണ് മരുമക്കൾ. പന്തളം ചന്തയിലുൾപ്പടെ മത്സ്യവ്യാപാരം നടത്തി വരികയായിരുന്നു രാജു, പൗലോസ് എന്നിവർ. ബൈക്ക് യാത്രികരായ ലിജോ ജോസഫും അജിലും കായംകുളം റയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് അപകടം.
ശനിയാഴ്ച പുലർച്ചെ 4.45ഓടെ പന്തളം കവലയിലായിരുന്നു അപകടം. രാജുവും ബന്ധുക്കളും കവലയിലെ താൽക്കാലിക പോലീസ് എയ്ഡ് പോസ്റ്റിനു മുന്നിൽ തിരുവല്ലയ്ക്ക് ബസ് കാത്തു നിൽക്കുകയായിരുന്നു. അടൂരിൽ നിന്ന് ചെങ്ങന്നൂർ റൂട്ടിൽ വന്ന സ്വകാര്യ പാൽ വിതരണ കമ്പനിയുടെ വാൻ കായംകുളം റൂട്ടിൽ പോയ ബൈക്കിനെ ഇടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ നിയന്ത്റണം വിട്ട് എയ്ഡ് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ലിസി തൽക്ഷണം മരിച്ചു. മരിയദാസിനെ കോട്ടയത്തേക്ക് കൊണ്ടു പോകും വഴിയും രാജു കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
രാജു-ലിസി ദമ്പതികളുടെ മകൾ ലിജിയുടെ ഭർത്താവ് സന്തോഷിന്റെ മാതാവാണ് മരിച്ച മരിയദാസ്. ഷൈജുവാണ് മറ്റൊരു മകൻ. ജയ്സമ്മ, ജെസി, രാജേഷ് എന്നിവരാണ് മരിയദാസിന്റെ മറ്റ് മക്കൾ. സെബാസ്റ്റ്യൻ, ഷൈജു, അനിത എന്നിവരാണ് മരുമക്കൾ. പന്തളം ചന്തയിലുൾപ്പടെ മത്സ്യവ്യാപാരം നടത്തി വരികയായിരുന്നു രാജു, പൗലോസ് എന്നിവർ. ബൈക്ക് യാത്രികരായ ലിജോ ജോസഫും അജിലും കായംകുളം റയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് അപകടം.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Panthalam, Accident, Hospital, Obituary.


No comments:
Post a Comment