Latest News

15 ദിവസത്തില്‍ 7 പേരെ കൊലപ്പെടുത്തിയ യുവാവ് പിടിയില്‍

സേലം: പതിനഞ്ച് ദിവസത്തിനുള്ളില്‍ അഞ്ച് സ്ത്രീകളെയും രണ്ട് വയസ്സുള്ള കുഞ്ഞിനെയും ഉള്‍പ്പടെ ഏഴ് പേരെ കൊലപ്പെടുത്തിയ തുടര്‍ കൊലപാതകിയെ പൊലീസ് സേലത്ത് നിന്നും അറസ്റ്റ് ചെയ്തു. സേലത്തെ പെതനായിക്കന്‍പാളയത്തിനടുത്തുള്ള കതിരിപ്പട്ടി ഗ്രാമത്തിലുള്ള എ.സുബ്ബരായന്‍(27) എന്ന ട്രക്ക് ഡ്രൈവറാണ്‌ അറസ്റ്റിലായത്.

സേലം, അരിയലൂര്‍,ട്രിച്ചി ജില്ലകളിലുള്ള സ്ത്രീകളെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ഒഴിഞ്ഞ സ്ഥലത്ത് താമസിച്ചിരുന്ന സ്ത്രീകളെയാണ് ഇയാള്‍ ലക്ഷ്യമിട്ടിരുന്നത്. കൊല്ലപ്പെട്ടവരില്‍ മൂന്നു പേരെ ഇയാള്‍ മാനഭംഗപ്പെടുത്തുകയും ചെയ്തിരുന്നു.

തലൈവാസലിനടുത്തുള്ള പെരിയേരി ഗ്രാമത്തില്‍ മോഷണശ്രമത്തിനിടെ കടയുടമയെ ഉപദ്രവിക്കാന്‍ ശ്രമിച്ച സുബ്ബരായനെ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പ്പിച്ചത്. ചോദ്യം ചെയ്യലിനിടെ താന്‍ ചെയ്ത ഏഴ് കൊലപാതകങ്ങളും ഇയാള്‍ തുറന്ന് സമ്മതിച്ചു.

സുബ്ബരായന്‍ ഒരു തുടര്‍കൊലയാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊല നടത്തിയ എല്ലാ വീടുകളില്‍ നിന്നുംഇയാള്‍ പണം മോഷ്ടിച്ചിട്ടുണ്ടെങ്കിലും മോഷമം മാത്രമായിരുന്നില്ല ഇയാളുടെ ലക്ഷ്യമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

രണ്ടാനമ്മയുടെ പീഢനം സഹിക്കാതെ പതിനേഴാമത്തെ വയസില്‍ വീട് വിട്ട സുബ്ബരായന് ട്രക്ക് ക്ലീനറായി ഒരു ജോലി കണ്ടെത്തി. പിന്നീട് ഡ്രൈവിംങ് പഠിച്ച ഇയാള്‍ ഒരു സ്ഥിര മേല്‍വിലാസമില്ലാതെ അലഞ്ഞ് നടക്കുകയായിരുന്നു. സംസ്ഥാനത്ത് എത്തുന്നതിന് മുന്പ് അഞ്ച് വര്‍ഷത്തോളം ഇയാള്‍ വടക്കന്‍ ഇന്ത്യയിലാണ് കഴിഞ്ഞിരുന്നത്.

2012ല്‍ സ്വന്തം അമ്മൂമ്മയായ അയ്യമാളെ കൊലപ്പെടുത്തിയാണ് സുബ്ബയ്യര്‍ തന്റെ കൊലപാതകത്തിന് തുടക്കം കുറിച്ചത്. അന്ന് പൊലീസ് അറസ്റ്റ് ചെയ്ത ഇയാലെ സേലം സെന്‍ട്രല്‍ ജയിലില്‍ ഒരു മാസം തടവിലിട്ടിരുന്നു. പിന്നീട് ജാമ്യം കിട്ടിയപ്പോള്‍ സേലം അരിയലൂര്‍ ജില്ലകളിലെ വഴിയാത്രക്കാരുടെ മുതലുകള്‍ മോഷ്ടിക്കലായി ഇയാളുടെ തൊഴില്‍.

ആഗസ്റ്റ് 20ന് സേലം ജില്ലയിലെ ഉളിപുരത്തുള്ള ചിന്നത്തായി(48)നെ തലയില്‍ വലിയ പാറക്കഷണം കൊണ്ട് അടിച്ചാണ് സുബ്ബയ്യന്‍ കൊലപ്പെടുത്തിയത്. ഇവരുടെ വീട്ടില്‍ നിന്നും ഇയാള്‍ 10,000 രൂപ മോഷ്ടിച്ചു. അടുത്ത ദിവസം ട്രിച്ചി ജില്ലയിലെ കല്ലുക്കുടിയിലുള്ള ജയമേലു(82)നെ കൊന്ന് അവിടെ നിന്നും 1000 രൂപ മോഷ്ടിച്ചു.

പിന്നീട് എട്ട് ദിവസത്തിന് ശേഷം ആഗസ്റ്റ് 29ന് അരിയലൂര്‍ ജില്ലയിലെ കൈരലാബാദില്‍ ലക്ഷ്മി(75), സാവിത്രി(50) എന്നിവരെയും ഇയാള്‍ കൊല ചെയ്തു. കൊല ചെയ്യുന്നതിനു മുന്പ് സാവിത്രിയെ ഇയാള്‍ ബലാത്സംഗം ചെയ്യുകയും വീട്ടില്‍ നിന്നും 900 രൂപ എടുക്കുകയും ചെയ്തു.

സെപ്തംബര്‍ 5ന് ഒരു കുടുംബത്തിലെ മൂന്ന് പേരെയും സുബ്ബയ്യന്‍ കൊല്പപെടുത്തി. അരിയല്ലൂര്‍ ജില്ലയിലെ സെന്തമംഗലം ഗ്രാമത്തിലുള്ള രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഭിത്തിയില്‍ തല ഇടിപ്പിച്ചും, കുട്ടിയുടെ അമ്മ പാര്‍വതി(25)യെ ബലാത്സംഗം ചെയ്ത ശേഷം കുത്തിയും, ഭര്‍ത്താവ് വേല്‍മുരുഗനെ33) കഴുത്ത് മുറിച്ചും ഇയാള്‍ കൊലപ്പെടുത്തി.

പ്രതി കുറ്റം സമ്മതിച്ചതോടെ തലാവാസല്‍ പൊലീസ് സേലം എസ്.പി ആര്‍. ശക്തിവേലിനെ വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നന് മുതിര്‍ന്ന പൊലീസ് അധികൃതര്‍ അറിയിച്ചു.



Keywords: National News, Sealam Murder Case, Cpim, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.