Latest News

തീകൊളുത്തിക്കൊല: ഫാത്തിമയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തി

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ സ്ത്രീയെ ചുട്ടുകൊന്ന കേസില്‍ അവരുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം. 

മലപ്പുറം കൊണ്ടോട്ടിയിലെ പാത്തു എന്ന ഫാത്തിമ (51) കൊല്ലപ്പെടുമ്പോള്‍ അവരുടെ കൈവശം മൊൈബല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം ഇവരുടെ വീട്ടില്‍ പരിശോധന നടത്തിയ അന്വേഷണസംഘം ഒരു മൊബൈല്‍ഫോണ്‍ കണ്ടെത്തിയിരുന്നു. 

ഫാത്തിമ ഉപയോഗിക്കുന്ന ഈഫോണില്‍ രണ്ട് സിംകാര്‍ഡുകള്‍ ഉണ്ട്. ഈഫോണിലേക്ക് വന്നതും പോയതുമായ കോളുകളെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പൊള്ളലേറ്റ ഫാത്തിമയെ ജില്ലാ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടയില്‍ പൊള്ളിച്ച യുവാവിനെ പരിചയമില്ലെന്ന് പറഞ്ഞിരുന്നു. 

കോഴിക്കോട് നിന്ന് തീവണ്ടിയില്‍ തന്നെ പിന്തുടര്‍ന്ന യുവാവാണ് തീവെച്ചതെന്നായിരുന്നു സ്ത്രീ പറഞ്ഞത്. കോഴിക്കോട് മുതല്‍ കാസര്‍ക്കോടേക്ക് വരാന്‍ തന്നെ യുവാവ് നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ വരില്ലെന്ന് പറഞ്ഞപ്പോള്‍ നിന്നെ കൊന്നിട്ടായാലും കൊണ്ടുപോകുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും എന്നാല്‍ തനിക്ക് നേരത്തെ ഇയാളെ പരിചയമില്ലെന്നുമാണ് ഫാത്തിമ പറഞ്ഞിരുന്നത്. 

ഇതേചൊല്ലിയാണ് യുവാവും താനും തമ്മില്‍ വാക്കേറ്റം നടന്നതെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. മംഗലാപുരം- കോഴിക്കോട് റൂട്ടില്‍ തീവണ്ടികളില്‍ ചെറിയതോതില്‍ പോക്കറ്റടിയും മറ്റും നടത്തുന്ന സംഘത്തില്‍പ്പെട്ടയാളാണ് കൊലയാളിയെന്നാണ് പോലീസിന്റെ നിഗമനം. അതിനാല്‍ ഇത്തരം ആളുകളെ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം നടത്തുന്നത്.


Keywords: Kerala News, Kannur, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.