Latest News

മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടാമെന്ന് കോടതി

ലഖ്‌നൗ: മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധം ചെലുത്തുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം തേടാമെന്ന് അലഹബാദ് ഹൈക്കോടതി. നിര്‍ബന്ധിച്ച് പണം വാങ്ങുന്നതും മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നതും ' ഭര്‍ത്താവിനെതിരെയുള്ള ക്രൂരത' യായി കണക്കാമെന്നും ഇത്തരം സാഹചര്യത്തില്‍ വിവാഹ മോചനം അനുവദിക്കാമെന്നും കോടതി അറിയിച്ചു.

ഭര്‍ത്താവിനേക്കാള്‍ വരുമാനമുള്ളവര്‍ക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്നും കോടതി വിധിച്ചു. ജസ്റ്റിസ് രാജീവ് ശര്‍മ്മ, ജസ്റ്റിസ് മഹേന്ദ്ര ദയാല്‍ എന്നിവര്‍ അധ്യക്ഷരായ ബെഞ്ചാണ് നിര്‍ണ്ണായ വിധി പുറപ്പെടുവിച്ചത്.

ലഖ്‌നൗവില്‍ നിന്നുള്ള ദമ്പതികളായ രാധിക, അശോക് എന്നിവര്‍ക്ക് വിവാഹ മോചനം നല്‍കി കൊണ്ടാണ് കോടതി വിധി. 1991 ഫെബ്രുവരിയില്‍ ഇരുവരും വിവാഹതിരായതിന് ശേഷം ഭര്‍ത്താവിന്റെ മാതാപിതാക്കളെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ നിരന്തരം രാധിക നിര്‍ബന്ധിച്ചിരുന്നതായി കോടതി കണ്ടെത്തി. 

സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ക്കും മറ്റുമായി മാസത്തില്‍ 3000 രൂപ ഭര്‍ത്താവില്‍ നിന്ന് കൈപറ്റിയിരുന്നതായും കോടതി അറിയിച്ചു. മാതാപിതാക്കളെ ഉപേക്ഷിക്കാന്‍ തയ്യറാകാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവിനെയും മാതാപിതാക്കളെയും രാധിക ശാരീരകമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നു. സ്ത്രീധന പീഡനത്തിന് കേസ് കൊടുക്കുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിവാഹ മോചനം അനുവദിച്ചത്.

1991 നല്‍കിയ കേസില്‍ 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി പുറപ്പെടുവിക്കുന്നത്. രാധികക്ക് ജീവനാംശവും കോടതി നിഷേധിച്ചിട്ടുണ്ട്.



Keywords: National News,  MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.