Latest News

ഹക്കീമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി കത്തിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി

പയ്യന്നൂര്‍: തെക്കെ മമ്പലത്തെ ഹക്കീമിനെ കട വരാന്തയില്‍ വെച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും പിന്നീട് കത്തിക്കുകയായിരുന്നുവെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

കൊററി ജുമാമസ്ജിദിലെ റസീവറായിരുന്ന ഹക്കീമിന്റെ മൃതദേഹം കഴിഞ്ഞ ഫിബ്രുവരി 10ന് രാവിലെയാണ് ഏറെകുറെ പൂര്‍ണ്ണമായും കത്തിയ നിലയില്‍ പളളിക്ക് സമീപം കണ്ടെത്തിയത്.
കൊലപാതകത്തിന് ദൃക്‌സാക്ഷിയായ അന്യസംസ്ഥാന തൊഴിലാളിയാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ കൈമാറിയത്.
ജുമാ മസ്ജിദിന് സമീപമുളള കടവരാന്തയില്‍ വെച്ച് അഞ്ചംഗ സംഘം തലയ്ക്കടിക്കുകയിരുന്നുവത്രെ. ഹക്കീമിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അന്യ സംസ്ഥാന തൊഴിലാളി സംഭവം കണ്ട് ഭയന്ന് നാട്ടിലേക്ക് സ്ഥലം വിടുകയായിരുന്നു. പത്രങ്ങളില്‍ വാര്‍ത്ത വന്നപ്പോഴാണ് അക്രമത്തിനിരയായി കൊല്ലപ്പെട്ടത് ഹക്കീമാണെന്ന് മനസ്സിലായതെന്നും ഇയാള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോണ്‍ നമ്പര്‍ പത്രത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കൊലപാതകത്തിന് താന്‍ സാക്ഷിയായ വിവരം ഇയാള്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ നേരിട്ട് ഹാജരായി മൊഴി നല്‍കുകയും ചെയ്തു.
എന്നാല്‍ അന്വേഷണ സംഘം ഈ മൊഴി പൂര്‍ണ്ണമായും വിശ്വാസിച്ചിട്ടില്ല. മൊഴിപ്രകാരം കൂടുതല്‍ അന്വേഷണം നടത്തി സത്യാവസ്ഥ തെളിയിക്കാനാണ് സംഘത്തിന്റെ ശ്രമം. കൊലപാതകം നടത്തിയതിന് ശേഷം മൃതദേഹം പളളിവളപ്പില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. അന്യ സംസ്ഥാന തൊഴിലാളിയുടെ ദൃക്‌സാക്ഷി മൊഴിയോടെ കേസന്വേഷണം പുതിയ വഴിത്തിരിവിലെത്തിയിരിക്കുകയാണ്‌.

Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.