Latest News

ഞങ്ങള്‍ ഇപ്പോളും ഇസ്‌ലാം മത വിശ്വാസികളാണ്‌....

ആഗ്ര: മധുനഗര്‍ തെരുവിലെ 200 മുസ്‌ലിംകളെ മത പരിവര്‍ത്തനം നടത്തിയതുമായി ബന്ധപ്പെട്ട വിവാദം മുറുകുമ്പോള്‍ റേഷന്‍കാര്‍ഡ് കിട്ടുമെന്നതിനാലാണ് 'ഖാര്‍ വാപ്‌സി' ചടങ്ങില്‍ പങ്കെടുത്തതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. തങ്ങള്‍ ഇപ്പോളും ഇസ്‌ലാം മതത്തില്‍ തന്നെയാണ് വിശ്വസിക്കുന്നതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണം ആര്‍.എസ്.എസും ബജ്‌റംഗ്ദളും തള്ളി.

കാവി വസ്ത്രധാരികളായ 40 പേര്‍ നിങ്ങളുടെ അരികിലെത്തി എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ അതുപോലെ ചെയ്യേണ്ടി വരുമെന്ന് മതപരിവര്‍ത്തനത്തിന് വിധേയനായ ഫര്‍ഹാന്‍ പറഞ്ഞു.

വീട് നിര്‍മ്മിച്ച് നല്‍കാമെന്നും റേഷന്‍ കാര്‍ഡ് നല്‍കാമെന്നുമുള്ള വാഗ്ദാനത്തെ തുടര്‍ന്നാണ് മതപരിവര്‍ത്തനത്തിന് തയ്യാറായതെന്ന് കൂട്ട മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ഇസ്മയില്‍ പറഞ്ഞു.

ഞങ്ങള്‍ പാവപ്പെട്ടവരാണ്. ആര്‍ക്കും ഞങ്ങളെ എന്തും ചെയ്യാം. മതത്തിന്റെ പേരിലും മതപരിവര്‍ത്തനത്തിന്റെ പേരിലും ജീവന്‍ നഷ്ടപ്പെടുത്താന്‍ ഞങ്ങളില്ല. ഞങ്ങള്‍ താമസിക്കുന്ന ഭൂമി ഹിന്ദുക്കളുടേതാണ്. അവിടെ നിന്ന് മാറിതാമസിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. പിന്നീട് മത പരിവര്‍ത്തനത്തിന് തയ്യാറായാല്‍ കുട്ടികള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാമെന്നും മെച്ചപ്പെട്ട ജീവിത സൗകര്യങ്ങള്‍ അനുവദിക്കാമെന്നും പറഞ്ഞു. അതുകൊണ്ടാണ് മതപരിവര്‍ത്തനത്തിന് തയ്യാറായത്.

ഞങ്ങള്‍ ഇപ്പോളും ഇസ്‌ലാം മതത്തില്‍ വിശ്വസിക്കുന്നു. ഖാര്‍ വാപ്‌സി ചടങ്ങില്‍ പങ്കെടുത്ത ശേഷവും നിസ്‌കരിച്ചിട്ടുണ്ടെന്നും ഇസ്മായില്‍ കുട്ടിച്ചേര്‍ത്തു.
Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.