Latest News

ദുരിത കയത്തില്‍ നിന്നും മോചനം നേടി വിനോദ് നാട്ടിലേക്ക് പറന്നു

റിയാദ്: പ്രവാസി മലയാളി ഫെഡറേഷന്‍ ഗള്‍ഫ് (ജിസിസി) കോ-ഓര്‍ഡിനേറ്ററും ജീവകാരുണ്യപ്രവര്‍ത്തകനുമായ ലത്തീഫ് തെച്ചിയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ സഹായത്താല്‍ ദുരിത കയത്തില്‍ നിന്നും മോചനം നേടി വിനോദ് നാട്ടിലേക്ക് പറന്നു . നീണ്ട 15 വര്‍ഷത്തെ പ്രവാസ ജീവിതം തനിക്കു സമ്മാനിച്ചത് ദുരിതങ്ങളും ദുരന്തങ്ങളും മാത്രമായിരുന്നു എന്ന് അദ്ദേഹം തന്നെ സഹായിക്കാന്‍ എത്തിയ ലത്തീഫ് തെച്ചിയോടും സംഘാങ്ങളോടും പറഞ്ഞു.

വെല്‍ഡര്‍ ആയി പ്രവാസ ജീവിതം തുടങ്ങിയ വിനോദ് കഴിഞ്ഞ 10 വര്‍ഷക്കാലമായി മെക്കാനിക്കല്‍ ഫോര്‍മാന്‍ ആയി ജോലി നോക്കി വരിക ആയിരുന്നു. ഇതിനിടയില്‍ റിയാദിലെ അല്‍ ഖര്‍ജ് അല്‍ ഹോത്ത കൃഷര്‍ പ്ലാന്റിന്‍റെ മെഷിനില്‍ വലതു കൈ കുടുങ്ങുകയും പൂര്‍ണ്ണമായും പരിക്കേല്‍ക്കുകയും ചെയിതു . ഒന്നര മാസത്തോളം നാഷണല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലും. തുടര്‍ന്ന് ശക്തമായ രക്ത പ്രവാഹത്തെ തുടര്‍ന്ന് വിനോദിന്റെ കൈ പൂര്‍ണ്ണമായും മുറിച്ചു മാറ്റപെട്ടു . ഇതോടെ വിനോദിന്റെ ഭാവി ജീവിതം ഇരുട്ടിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു.

തുടര്‍ന്ന് 2 മാസം ലീവിന് നാട്ടില്‍ പോകുകയും ചികിത്സയും വിശ്രവുമായി ആശുപതിയിലും വീട്ടിലുമായി കഴിയുകയും ചെയ്തു. തുടര്‍ന്ന് ഒരു വര്‍ഷവും നാല് മാസവും ജോലിയില്‍ തുടര്‍ന്നെങ്കിലും ശാരീരിക അസ്വാസ്ഥ്യങ്ങളും രോഗങ്ങളും വിനോദിനെ കീഴ്പ്പെടുത്തി. ഇതിനിടയില്‍ ഹൃദയാഘാതം ഉണ്ടാവുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഹൃദയ വാല്‍വില്‍ 3 ബ്ലോക്ക്‌ ഉണ്ടെന്നും ഉടനെ എമെര്‍ജെന്‍സി ഓപ്പറേഷന്‍ വേണമെന്നും ഡോക്ടര്‍ പറഞ്ഞു. ഇതൊന്നും കമ്പനി അധികൃതര്‍ ചെവികൊണ്ടില്ല എന്നു മാത്രമല്ല ജോലിയില്‍ തുടരാന്‍ നിര്‍ബന്ധിക്കുകയുമുണ്ടായി. ഈ അവസ്ഥയില്‍ ഫൈനല്‍ എക്സിറ്റ് തരാന്‍ ആവശ്യപ്പെട്ടത് കമ്പനി കൂട്ടാക്കിയില്ല. തുടര്‍ന്ന് ഇന്ത്യന്‍ എംബസ്സിയില്‍ പരാതി നല്‍കി, എംബസ്സി നേരെ ലേബര്‍ കോര്‍ട്ടില്‍ പരാതി കൊടുക്കാന്‍ ഉപദേശിച്ചു.

മറ്റൊരു മലയാളിയുടെ കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി അധികാരപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ലേബര്‍ കോടതിയില്‍ എത്തിയ സാമൂഹിക പ്രവര്‍ത്തകന്‍ ലത്തീഫ് തെച്ചിയെ അവിടെ വെച്ചാണ്‌ വിനോദ് പരിജയപെടുന്നത്. തുടര്‍ന്ന്‍ കേസിന്റെ തുടര്‍ നടപടികളുമായി മുന്നോട്ട് പോവുകയും അനുകൂലവിധി കോടതിയില്‍ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാല്‍ കോടതി വിധി നടപ്പിലാക്കാന്‍ കമ്പനി തയ്യാറായില്ല. ഈ സാഹചര്യത്തില്‍ ലത്തീഫ് തെച്ചി മനുഷ്യാവകാശ കമ്മീഷനില്‍ പരാതി കൊടുക്കുകയും അവരുടെ സഹായത്തോടെ വിധി നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്തു.

സ്വദേശി നടത്തുന്ന കമ്പനിയിലെ വിദേശികളായ നടത്തിപ്പുകാരാണ് വിനോദിന്റെ മടക്ക യാത്രക്കും കേസിനും തടസ്സം നിന്നത് എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍ കമ്പനി സ്പോണ്‍സറെ നേരിട്ട് കാണുകയും അദ്ദേഹത്തിന്റെ അനുവാദത്തോടു കൂടി വിനോദിന്റെ മടക്ക യാത്രക്കുള്ള അവസരങ്ങള്‍ ലത്തീഫ് തെച്ചി നേടി കൊടുക്കുകയും ചെയ്തു. സാമൂഹിക ജീവകാരുണ്യ പ്രവാസി പ്രവര്‍ത്തകന്‍ കൂടിയായ ആയ ലത്തീഫ് തെച്ചിയോടൊപ്പം ബഷീര്‍ പാണക്കാട്, സലീഷ് മാസ്റ്റര്‍, സുശീന്ത് കല്ലായി, റഷീദ് പുക്കാട്ടുപടി, മുഹമ്മദാലി ആലുവ, അന്‍ഷാദ് ആലുവ, തുടങ്ങിയ സാമൂഹിക പ്രവര്‍ത്തകരും എല്ലാവിധ സഹായ വാഗ്ദാനങ്ങളുമായി കൂടെ ഉണ്ടായിരുന്നു.

നിരന്തരം കോടതികളില്‍ ബന്ധപെടുന്ന സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മാസങ്ങളോളം നീണ്ട കേസ് നടത്തുകയും അവസാനം തങ്ങള്‍ക്കു അനുകൂല വിധി നേടിയെടുക്കുകയും ചെയ്തിട്ടും ഈ വിധി നടപ്പിലാക്കി നീതി ലഭ്യമാക്കാതെ പാവപെട്ട തൊഴിലാളികളെ വഞ്ചിക്കുന്ന നിരവധി പരാതികള്‍ സാമൂഹിക പ്രവര്‍ത്തകര്‍ക്ക് കിട്ടി കൊണ്ടിരിക്കുന്നു. ഇത്തരം കമ്പനികള്‍ക്കെതിരെ നിയമ നടപടി സീകരിക്കണമെന്നും ഇത്തരം വിഷയങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പരിഹാരം കാണുന്നതിനു ഇന്ത്യന്‍ എംബസ്സി വിദേശകാര്യ മന്ത്രാലയത്തോടും തൊഴില്‍ മന്ത്രാലയത്തോടും രേഘാമൂലം ആവശ്യപെടണമെന്നും ലത്തീഫ് തെച്ചി പറഞ്ഞു.

തളര്‍ന്ന മനസ്സും, അപകടാവസ്തയിലായി നില്‍ക്കുന്ന രോഗങ്ങളും, നഷട്ടപെട്ടുപോയ തന്റെ വലതു കയ്യുമായി നാട്ടിലേക്ക് പോയ വിനോദിനെ കാത്തിരിക്കുന്നത് ബാങ്കിലെ കടങ്ങളും 3 വയസ്സ് മാത്രം പ്രായമായ മകന്‍ വിഗ്നെശറും ഭാര്യ ദീപ ഇവരുടെ ഭാവി ജീവിതവുമാണ്. വാടക വീട്ടിലെ കുറഞ്ഞ വാടക പോലും കൊടുക്കാനാവാത്ത അവസ്ഥയിലാണ് വിനോദ്. പറക്കമുറ്റാത്ത ആ കുഞ്ഞിനും ഭാര്യക്കും വേണ്ടി നാട്ടില്‍ ഏതെങ്കിലും ജോലിയില്‍ പ്രവേശിക്കാന്‍ അദ്ധേഹത്തിനു സ്വന്തം വിധി തന്നെ തടസ്സമായി നില്‍ക്കുന്നു. ആ കൊച്ചു കുടംബം ഒരായിരം സുമനസ്സുകളുടെ സഹായം ആഗ്രഹിക്കുന്നുണ്ട്. ആ മനുഷ്യന്റെ നിസ്സഹാവസ്തക്ക് മുന്നില്‍ മാനുഷിക പരിഗണന മുന്‍ നിര്‍ത്തി നമുക്ക് ഒത്തൊരുമിക്കെണ്ടതുണ്ട്.

1999 ഏപ്രില്‍ 10നു മറ്റെല്ലാവരെയും പോലെ ഗള്‍ഫ്‌ സ്വപ്നം കണ്ട് സൗദി അറേബ്യയില്‍ വിമാനം ഇറങ്ങിയ കായംകുളം പുല്ലുകുളങ്ങര തെക്കേമഠത്തില്‍ മഹാദേവന്റെ മകനാണ് വിനോദ് (39). എയര്‍പ്പോര്‍ട്ടിലേക്ക് യാത്ര തിരിക്കുംമുമ്പ് കഴിഞ്ഞ ഒരു വര്‍ഷമായി തനിക്കു താങ്ങുംതണലുമായി നിന്ന പ്രവാസി സംസാരികവേദി മെംബറും സാമൂഹിക പ്രവര്‍ത്തകനുമായ ലത്തീഫ് തെച്ചോട് നിറകണ്ണുകളോടെ യാത്ര പറഞ്ഞത് 'എനിക്ക് വാക്കുകളില്ല' എന്നു മാത്രമായിരുന്നു.

നീണ്ട ഒന്നര പതിറ്റാണ്ട് പ്രവാസ ജീവിതം നയിച്ചിട്ടും സ്വന്തമായി ഒരു തുണ്ട് ഭൂമിയോ ഒരു കൊച്ചു കൂരയോ ഉണ്ടാക്കാന്‍ സാധിക്കാതെ രോഗാതുരമായ മനസ്സും നിറകണ്ണുകളോടെയും കാലിയായ കീശയും ബാങ്കില്‍ കടം വന്ന 3 ലക്ഷം രൂപയുടെ ബാധ്യതയും തന്റെ പൂര്‍ണ്ണമായും മുറിച്ചു മാറ്റപെട്ട വലതു കയ്യുമായിട്ടാണ് വിനോദ് കടന്നുപോയത്. ഒരു വര്‍ഷവും രണ്ട് മാസവുമായി നീണ്ടു നിന്ന നിയമ പോരാട്ടത്തിനൊടുവില്‍ വിനോദിന് വിമോചനം ലഭിച്ചത്.

കരിഞ്ഞുപോയ ഒട്ടേറെ ജീവിതങ്ങള്‍ക്ക് നിറപ്പകിട്ടു ചാര്‍ത്തി അവരുടെ സപ്ങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ ഒപ്പം നിന്ന പ്രവാസികളും, നാട്ടിലെ പാവങ്ങള്‍ക്ക് എന്നും കൂട്ടായി നില്‍ക്കുന്ന സുമനസ്സുകളായ എല്ലാ മനുഷ്യ സ്നേഹികളും വിനോദിനെ സഹായിക്കാന്‍ മുന്നോട്ട് വരണമെന്ന് ലത്തീഫ് തെച്ചി അഭ്യര്‍ഥിച്ചു.

വിനോദിന്റെ കുടുംബത്തെ സഹായിക്കുന്നതിനു വേണ്ടി രൂപീകരിച്ച ജനകീയ കമ്മിറ്റിയുടെ ചെയര്‍മാനായി ലത്തീഫ് തെച്ചിയും , കണ്‍വീനര്‍ ആയി സലീഷ് മാസ്റ്റര്‍ ( പ്രവാസി സാംസ്കാരിക വേദി ) ട്രഷറര്‍ ആയി ഷമീം ബക്കര്‍ എക്സിക്യൂട്ടീവ് മെംബര്‍മാരായി, ഷാജി ലാല്‍ കുഞ്ഞുമോന്‍ (പ്ലീസ് ഇന്ത്യ ), കബീര്‍ കണിയാപുരം (ടെക്സ ), സിദ്ദീക്ക് കല്ലുപറമ്പന്‍ (PMF), ഫൈസല്‍ കൊണ്ടോട്ടി , അഷറഫ് മയിലായില്‍ , നൌഷാദ് പൂക്കാട്ടുപടി , ഹിദായത്ത് നിലമ്പൂര്‍ , സക്കീര്‍ മണ്ണാര്‍മല, റഷീദ് പുക്കാട്ടുപടി, മുഹമ്മദാലി ആലുവ, എന്നിവരെ തിരഞ്ഞെടുത്തു .
വിശദ വിവരങ്ങള്‍ക്ക് ബന്ധപെടുക : ലത്തീഫ് തെച്ചി 0534292407
റിപ്പോര്‍ട്ട്: മാത്യു മൂലേച്ചേരില്‍

Keywords: Kerala, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.