Latest News

കടവരാന്തയില്‍ കിടന്നുറങ്ങിയ യുവാവിനെ തലയില്‍ കല്ലിട്ടു കൊലപ്പെടുത്തി

കണ്ണൂര്‍: [www.malabarflash.com] യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കടവരാന്തയില്‍ കണ്ടെത്തി. പള്ളിക്കുന്ന് ചാലാട് പഞ്ചാബി റോഡില്‍ പരേതനായ കണ്ടത്താങ്കണ്ടി കരുണാകരന്റെയും വിമലയുടെയും മകന്‍ 'വിമലാലയ'ത്തില്‍ പ്രസൂണ്‍ (40) ആണു മരിച്ചത്. തെക്കി ബസാറിലെ കടവരാന്തയില്‍ വലതു ചെവിയുടെ ഭാഗം തകര്‍ന്ന നിലയിലാണു മൃതദേഹം കാണപ്പെട്ടത്. കൊലപാതക കാരണം വ്യക്തമല്ല. രണ്ടുചെത്തു കല്ലുകള്‍ മൃതദേഹത്തിന് അടുത്തുണ്ടായിരുന്നു. ഉറക്കത്തിനിടെ തലയില്‍ കല്ലിട്ട് കൊന്നതാണെന്നു കരുതുന്നു.

മുംബൈയില്‍ ഏതാണ്ട് ആറു വര്‍ഷം സ്‌പ്രേ പെയിന്റിങ് ജോലി ചെയ്തിരുന്ന ഇയാള്‍ അഞ്ചു മാസം മുന്‍പാണു നാട്ടിലെത്തിയത്. ഇവിടെ വാര്‍പ്പ് പണിക്കാരനാണ്. കുറച്ച് ദിവസമായി ഈ ഭാഗത്തു പ്രസൂണിനെ കാണാറുണ്ടെന്ന് പൊലീസ് പറഞ്ഞു. അവിവാഹിതനാണ്. പ്രീതി, പ്രിയ എന്നിവര്‍ സഹോദരിമാര്‍. രാത്രി രണ്ടു മണിക്കു മുന്‍പു തന്നെ മരണം സംഭവിച്ചിട്ടുണ്ടാവാമെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ പ്ലാസ്റ്റിക് സ!ഞ്ചിയിലുണ്ടായ ഡയറിയില്‍ നിന്ന് ലഭിച്ച നമ്പറില്‍ വിളിച്ചതോടെ കരാറുകാരനെത്തി തിരിച്ചറിയുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കളെ വിവരമറിയിച്ചു.

പിടിവലി നടന്ന ലക്ഷണമൊന്നും കണ്ടെത്തിയില്ല. പൊലീസ്‌നായ മണം പിടിച്ച് സമീപത്തെ പറമ്പിലും ആശുപത്രിയിലും പോയ ശേഷം തിരികെ മൃതദേഹത്തിന്റെ അടുത്തു തന്നെ എത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തി. തുടര്‍ന്ന് പയ്യാമ്പലത്തു സംസ്‌കരിച്ചു. കൊലപാതകത്തിന് പൊലീസ് കേസെടുത്തു. ഡിഐജി ദിനേന്ദ്ര കശ്യപ് സ്ഥലം സന്ദര്‍ശിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.