Latest News

സംസ്‌കരിക്കാനിടമില്ല; നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ വരാന്തയില്‍ മറവുചെയ്തു

അഞ്ചല്‍: [www.malabarflash.com] സംസ്‌കരിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ നവജാത ശിശുവിന്റെ മൃതദേഹം വീടിന്റെ വരാന്തയില്‍ മറവുചെയ്തു. അഞ്ചല്‍ പാണയം ഐഎച്ച്ഡിപി കോളനിയില്‍ രാജീവ്- സോമലത (ശോഭന) ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹമാണ് വീടിനുള്ളില്‍ മറവ് ചെയ്തത്. ഏരൂര്‍ ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡിലാണ് കോളനി സ്ഥിതിചെയ്യുന്നത്.

കടയ്ക്കല്‍ താലൂക്കാശുപത്രിയിലാണ് ഏതാനും ദിവസം മുമ്പു ശോഭന നവജാത ശിശുവിനു ജന്മം നല്‍കിയത്. ജനനസമയത്തുതന്നെ കുട്ടിക്കു ഹൃദയസംബന്ധമായ ചില പ്രശ്‌നങ്ങള്‍ ഉണെ്ടന്നും വിദഗ്ധ ചികിത്സ നല്‍കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം കുട്ടി മരിച്ചു.

ഐഎച്ച്ഡിപി കോളനിയില്‍ സ്ഥിരതാമസക്കാരായ ഇവര്‍ക്ക് സ്വന്തമായി രണ്ട് സെന്റ് പുരയിടം മാത്രമാണുള്ളത്. ആകെയുള്ള രണ്ടു സെന്റ് പുരയിടത്തില്‍ വീടും കിണറും കക്കൂസും നിര്‍മിച്ചിട്ടുള്ളതിനാലാണു മൃതദേഹം വീടിന്റെ വരാന്തയില്‍ മറവുചെയ്യേണ്ട അവസ്ഥയുണ്ടായത്.ടാപ്പിംഗ് തൊഴിലാളിയായ രാജീവിനോപ്പം വൃദ്ധരായ മാതാപിതാക്കളും ഭാര്യയും ഒരു വയസുള്ള മകനും ഈ ചെറിയ വീട്ടിലാണ് താമസിക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.