Latest News

ലാപ്‌ടോപ്പ് വാങ്ങിക്കൊടുത്തില്ല; 12 വയസുകാരന്‍ ഒരു ലക്ഷവുമായി വീടുവിട്ടു

തിരുവനന്തപുരം: [www.malabarflash.com] ലാപ്‌ടോപ്പ് വേണമെന്ന ആവശ്യം പിതാവ് നിരസിച്ചപ്പോള്‍ പന്ത്രണ്ടുവയസുകാരന്‍ വീട്ടിലെ അലമാരയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയുമായി വീടുവിട്ടു. കെ എസ് ആര്‍ ടി സി ബസ് കണ്ടക്ടര്‍ക്കു സംശയം തോന്നിയതിനെത്തുടര്‍ന്ന് കരുനാഗപ്പള്ളിയില്‍ വച്ചു കുട്ടിയെ പൊലീസ് കണ്ടെത്തി വീട്ടുകാരെ ഏല്‍പിച്ചു. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി സ്വദേശി ബാലനാണ് വീട്ടില്‍നിന്നെടുത്ത ഒരു ലക്ഷം രൂപയില്‍നിന്ന് മുപ്പതിനായിരം രൂപ നല്‍കി ലാപ്‌ടോപ്പ് വാങ്ങിയശേഷം നാടുവിട്ടത്.

കഴിഞ്ഞമാസം മുപ്പതിനായിരുന്നു സംഭവം. കൊണ്ടോട്ടിയിലെ ഒരു സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ബാലന് ലാപ്‌ടോപ്പ് വേണമെന്ന നിരന്തരം ആവശ്യമുണ്ടായിരുന്നു. ലാപ്‌ടോപ്പ് ഉപയോഗിക്കാന്‍ പ്രായമായിട്ടില്ലെന്നു പറഞ്ഞു പിഡബ്ല്യൂഡി എന്‍ജിനീയറായ പിതാവ് ആവശ്യം നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് കൊണ്ടോട്ടിയിലെ ഒരു കടയില്‍ നിന്നു ലാപ്‌ടോപ്പിന്റെ വില അന്വേഷിച്ച് വീട്ടില്‍നിന്നു പണം കൈക്കലാക്കിയത്.

വീട്ടിലെ അലമാരയില്‍ പണമുണ്ടെന്നു മനസിലാക്കിയ ബാലന്‍ മാതാവ് കുളിക്കാന്‍ പോയ സമയത്ത് അലമാര തുറന്നു പണമെടുക്കുകയായിരുന്നു. അമ്മ തിരികെ വന്നപ്പോള്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോവുകയാണെന്നു പറഞ്ഞു വീട്ടില്‍നിന്ന് ഇറങ്ങി. കൊണ്ടോട്ടിയില്‍ വില അന്വേഷിച്ച ലാപ്‌ടോപ് സ്ഥാപനത്തില്‍ പോയി ലാപ്‌ടോപ് വാങ്ങി. അതു സ്‌കൂള്‍ ബാഗില്‍ വച്ചശേഷം ബാക്കി എഴുപതിനായിരം രൂപയുമായി കോഴിക്കോട്ടേക്കും അവിടെനിന്നു തിരുവനന്തപുരത്തേക്കും ബസില്‍ കയറി.

എറണാകുളത്തിറങ്ങാനായിരുന്നു ബാലന്റെ പദ്ധതി. കൊല്ലമെത്താറായപ്പോഴാണ് ഉണര്‍ന്നത്. എറണാകുളം എത്താറായോ എന്ന് അന്വേഷിച്ചപ്പോള്‍ സംശയം തോന്നിയ കണ്ടക്ടര്‍ കാര്യം പൊലീസില്‍ അറിയിക്കുകയായിരുന്നു. ബസ് കരുനാഗപ്പള്ളിയിലെത്തിയപ്പോള്‍ കാത്തുനിന്ന പൊലീസ് ബാലനോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്നു മാതാപിതാക്കളെ വിളിച്ചുവരുത്തി ബാലനെ കൈമാറി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.