Latest News

നാല്‍പ്പതിലധികം പേരുടെ പീഡനത്തിനിരയായ കുട്ടി ചൈല്‍ഡ് ലൈന്‍ സംരക്ഷണത്തില്‍

മലപ്പുറം: [www.malabarflash.com]പെണ്‍വാണിഭ സംഘങ്ങളും പീഡനകേസുകളും പിടിമുറുക്കന്ന കേരളത്തില്‍ നാടിനെ ഞെട്ടിച്ചുകൊണ്ട് മലപ്പുറത്തുനിന്നും കണ്ണീരിലയിക്കുന്ന വാര്‍ത്ത. കേസില്‍ ആറാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ കൂട്ടുനിന്ന മാതാപിതാക്കളെ പോലസ് പിടിയിലായെന്ന വാര്‍ത്തയാണ് എല്ലാവരെയും ഞെട്ടിച്ചത്.

കോട്ടയ്ക്കല്‍ ഏരിയയിലെ ഒരു ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതായി രണ്ടുമാസം മുന്‍പ് ചൈല്‍ഡ് ലൈനിന് വിവരം ലഭിച്ചിരുന്നു. അന്നുമുതല്‍ അന്വേഷണം തുടങ്ങിയിരുന്നെങ്കിലും എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല. 

തിങ്കളാഴ്ച ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്വാര്‍ട്ടേഴ്‌സിലെത്തി പരിശോധന നടത്തിയത്. അപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരങ്ങള്‍ പുറം ലോകമറിയുന്നത്. 

13വയസ്സുകാരിയെ അച്ഛനുമമ്മയും ചേര്‍ന്ന് വേശ്യാവൃത്തിക്ക് കൊണ്ടുപോകുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതരെത്തി തിങ്കളാഴ്ച പെണ്‍കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. രക്ഷിതാക്കളെ കോട്ടയ്ക്കല്‍ പൊലീസിന് കൈമാറി. നാല്‍പതോളംപേര്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് കുട്ടിനല്‍കിയ മൊഴി. 

നാലാം ക്ലാസുമുതല്‍ പീഡനത്തിരയാകുന്നുണ്ട്. ഏജന്റുമാര്‍വഴിയാണ് അമ്മ കുട്ടിയെ പലര്‍ക്കുമെത്തിക്കുന്നത്. ഇവരുടെ മൂത്തമകളുടെ ഭര്‍ത്താവും സമീപത്തു തന്നെയുള്ള രണ്ടുയുവാക്കളും ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുണ്ട്. സംഭവം അറിഞ്ഞ് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ എത്തുമ്പോള്‍ ഇവര്‍ താമസംമാറാനുള്ള ഒരുക്കത്തിലായിരുന്നു. 

കുട്ടിയെ കൊണ്ടുപോവുന്നത് അമ്മ ശക്തമായി എതിര്‍ക്കുകയുംചെയ്തു. കുട്ടിയെ തട്ടിക്കൊണ്ട് പോയെന്ന പരാതി നല്‍കാന്‍ ഇവര്‍ പൊലീസ് സ്‌റ്റേഷനിലെത്തി. അപ്പോഴാണ് മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തത്. ഈ കുട്ടിയടക്കം ഏഴുമക്കളുണ്ടിവര്‍ക്ക്. 

കുട്ടിയുടെ മൊഴിരേഖപ്പെടുത്തിയശേഷം അറസ്റ്റുണ്ടാകുമെന്ന് കോട്ടയ്ക്കല്‍ പൊലീസ് പറഞ്ഞു. കുട്ടിയെ ചൈല്‍ഡ്‌ലൈന്‍ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിരിക്കുകയാണ്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം അഡ്വ. ഹാരിസ് പഞ്ചിളിക്കു മുന്നില്‍ ഹാജരാക്കിയ ശേഷമാണ് കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റിയത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരായ മുഹ്‌സിന്‍ പരി, രജീഷ് ബാബു, റാഷിദ്, റൂബി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്.
Advertisement

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.