Latest News

ഓണ്‍ലൈന്‍ പെണ്‍വാണിഭം: എയിഡ്‌സ് രോഗിയെയും ഉപയോഗിച്ചു

തിരുവനന്തപുരം:[www.malabarflash.com] ഓണ്‍ലൈന്‍ ലൈംഗികവ്യാപാരത്തില്‍ എയിഡ്‌സ് രോഗിയെ ഉപയോഗിച്ച് പകപോക്കല്‍ നടത്തിയതായി അന്വേഷണ സംഘം. തങ്ങളുടെ താല്‍പര്യങ്ങള്‍ എതിര്‍ത്ത ഇടപാടുകാരെയും രക്ഷപ്പെടാന്‍ ശ്രമിച്ച യുവതികളെയും മുഖ്യഇടപാടുകാരന്‍ ജോഷി ജോസഫ് ചതിച്ച വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

ഇരുപത്തിമൂന്നുകാരനും എയിഡ്‌സ് രോഗിയുമായ ഡ്രൈവറെയാണ് ജോഷി ജോസഫ് ഇതിനായി ഉപയോഗിച്ചത്. നിരവധി യുവതികളെ ഡ്രൈവര്‍ക്കു കാഴ്ചവച്ചു. ഇതിനുശേഷം സ്ത്രീകളെ ഇടപാടുകള്‍ക്ക് ഉപയോഗിച്ചു. ഇതു സംബന്ധിച്ച് ജോഷി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മൊഴി നല്‍കി.

മേഖലയില്‍ നിന്നും രക്ഷപ്പെടാന്‍ ഉദ്ദേശിക്കുന്ന സ്ത്രീകള്‍ക്ക് ഇരട്ടിതുക നല്‍കി ഇരുപത്തിമൂന്നുകാരനും എയിഡ്‌സ് രോഗിയുമായ ഡ്രൈവറുമായി ബന്ധപ്പെടാന്‍ ലൈംഗിക ബന്ധത്തിന് അവസരമൊരുക്കും.

അതേസമയം, ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരക്കേസില്‍ രാഹുല്‍ പശുപാലനടക്കമുള്ള ആറ് പ്രതികളെ വെളളിയാഴ്ച തെളിവെടുപ്പിന് പൊലീസ് കൊച്ചിയിലെത്തിക്കും. രാഹുലിന്റെ കൊച്ചിയിലെ ഫ്‌ളാറ്റ് ഉള്‍പ്പടെ ഇടപാടുകള്‍ നടന്നിരുന്ന സ്ഥലങ്ങളിലെല്ലാം പ്രതികളെയെത്തിച്ചു തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. എന്നാല്‍ പനിക്ക് ചികില്‍സയിലായതിനാല്‍ രാഹുലും രശ്മിയും തെളിവെടുപ്പിന് എത്താന്‍ സാധ്യതയില്ല.

എന്നാല്‍, രാഹുല്‍ പശുപാലന്റെ ഫ്‌ളാറ്റില്‍ നിന്നു കണ്ടെടുത്ത കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കിലെ വിവരങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ശൃംഖലയുടെ മുഖ്യ ഇടനിലക്കാരനായിരുന്ന ജോഷി ജോസഫിന്റെ ഉന്നത ബന്ധങ്ങള്‍ സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ ഈ ഹാര്‍ഡ് ഡിസ്‌കില്‍ ഉണ്ടന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.