Latest News

യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ അഞ്ച് യുവാക്കള്‍ പിടിയില്‍

കൊച്ചി:[www.malabarflash.com] ഫോര്‍ട്ട്‌കൊച്ചി വെളിയിലുള്ള ഹോം സ്റ്റേയില്‍ യുവാവിനൊപ്പമെത്തിയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ അഞ്ച് യുവാക്കളെ പോലീസ് പിടികൂടി. ഫോര്‍ട്ട്‌കൊച്ചി വെളി ഇലഞ്ഞിക്കല്‍ വീട്ടില്‍ ക്രിസ്റ്റി (18), ഫോര്‍ട്ട്‌കൊച്ചി പട്ടാളം റോഡില്‍ അല്‍ത്താഫ് (20), ചന്തിരൂര്‍ കറുപ്പന്‍ വീട്ടില്‍ സജു (20), ഫോര്‍ട്ട്‌കൊച്ചി ഫിഷര്‍മെന്‍ കോളനിയില്‍ അത്തിപ്പൊഴി വീട്ടില്‍ അപ്പു (20), ഫോര്‍ട്ട്‌കൊച്ചി പട്ടാളം റോഡില്‍ ഇജാസ് (20) എന്നിവരാണ് പിടിയിലായത്.

പീഡനത്തിനിരയായ യുവാവ് സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശിന് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഇവരെ പിടികൂടിയത്.

പോലീസ് സംഭവം വിവരിക്കുന്നതിങ്ങനെ: രണ്ടര മാസം മുമ്പാണ് സംഭവം. ചേര്‍ത്തല എഴുപുന്ന സ്വദേശിയായ യുവാവും തണ്ണീര്‍മുക്കം സ്വദേശിനിയുമാണ് പീഡനത്തിനിരയായത്. ഫോര്‍ട്ട്‌കൊച്ചി സന്ദര്‍ശിക്കാനെത്തിയ ഇവര്‍ പട്ടാളം എന്ന സ്ഥലത്തെ ഗുഡ് ഷെപ്പേര്‍ഡ് ഹോം സ്റ്റേയില്‍ മുറിയെടുക്കുകയായിരുന്നു. ഹോം സ്റ്റേയിലെ ജീവനക്കാരനായ ക്രിസ്റ്റി തന്റെ നാല് സുഹുത്തുക്കളെ രാത്രി 10 മണിയോടുകൂടി ഹോം സ്റ്റേയില്‍ വിളിച്ചുവരുത്തി.

ഈ സമയം മുറിക്ക് പുറത്ത് നില്‍ക്കുകയായിരുന്ന പരാതിക്കാരനോട് പ്രതികളിലൊരാളായ ഇജാസ് ഭക്ഷണം വാങ്ങിത്തരാമെന്നു പറഞ്ഞ് സമീപിച്ചു. ഇതിന് പരാതിക്കാരന്‍ സമ്മതം നല്‍കി. ഭക്ഷണം വാങ്ങുന്നതിനായി പരാതിക്കാരന്റെ ഫോര്‍ഡ് ഫിയസ്റ്റ കാറുമായി ഇജാസ് പോയി.
ഉദ്ദേശം ഒന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റ് നാല്‌പേര്‍ മുറിക്ക് തട്ടിവിളിച്ചു. കതക് തുറന്നയുടന്‍ നാല്‌പേരുംകൂടി മുറിയില്‍ക്കയറി പരാതിക്കാരനെ ഉന്തിത്തള്ളി പുറത്താക്കി. ഇതിനു ശേഷം യുവതിയെ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നു. പീഡിപ്പിക്കുന്നതോടൊപ്പം അല്‍ത്താഫിന്റെ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

ഈ സമയം കാറുമായി പുറത്തുപോയ ഇജാസ് തിരികെയെത്തി കൂട്ടുകാര്‍ക്കൊപ്പം യുവതിയെ പീഡിപ്പിച്ചു. വെളുപ്പിന് അഞ്ച്വരെ പീഡനം തുടര്‍ന്നു. പീഡിപ്പിച്ചശേഷം യുവതിയുടെ കമ്മലും വളകളും മാലയും ഊരിയെടുത്തു. പുലര്‍ച്ചെ മാത്രമാണ് പരാതിക്കാരനായ യുവാവിനെ മുറിയിലേക്ക് പ്രവേശിപ്പിച്ചുള്ളൂ.

സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്നും പീഡനദൃശ്യങ്ങള്‍ യൂ ട്യൂബിലിട്ട് ഫേസ്ബുക്കിലും സോഷ്യല്‍ മീഡിയയിലും പ്രചരിപ്പിക്കുമെന്നും യുവാക്കള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, യുവാക്കള്‍ കാറുമായി കടന്നുകളയുകയായിരുന്നു. കാര്‍ തിരികെ കൊടുക്കണമെങ്കില്‍ ഒരു ലക്ഷം രൂപ വേണമെന്ന് ഒരാഴ്ച കഴിഞ്ഞ് പ്രതികള്‍ ആവശ്യപ്പെട്ടു.

രണ്ടാഴ്ചയ്ക്കു ശേഷം ഇവരുടെ ഭീഷണിക്ക് വഴങ്ങി പരാതിക്കാരന്‍ ഒരു ലക്ഷം രൂപ കൊടുത്ത് കാര്‍ തിരികെ വാങ്ങി. പീഡനദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ അപ്ലോഡ് ചെയ്യുമെന്ന് പറഞ്ഞ് അഞ്ച് ലക്ഷം രൂപ കൂടി പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിനിടെ, യുവാവ് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു. കമ്മിഷണറുടെ നിര്‍ദേശപ്രകാരം പണം നല്‍കാമെന്ന് പറഞ്ഞ് പ്രതികളെ ഷാേഡാ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വി. ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെണ്ടുരുത്തി പഴയ പാലത്തില്‍ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവരില്‍ നിന്ന് നിരവധി മൊബൈല്‍ ഫോണുകളും പെന്‍ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്. ഈ മൊബൈല്‍ ഫോണുകളില്‍ നിരവധി യുവതികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്. മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍ ജി. വേണു, ഫോര്‍ട്ട്‌കൊച്ചി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റാലിന്‍ എന്നിവര്‍ കേസന്വേഷണത്തിന് നേതൃത്വം നല്‍കി. സബ് ഇന്‍സ്‌പെക്ടര്‍ നിത്യാനന്ദ പൈ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഉമ്മര്‍, വിശാല്‍, വേണു, സാനു, ഉണ്ണികൃഷ്ണന്‍, രഞ്ജിത്, ആന്റി ടെറന്‍സ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.