Latest News

ഗൾഫുകാരന്റെ ഭാര്യയെ ഗർഭിണിയാക്കിയ വ്യാജ സിദ്ധനെതിരെ ബലാല്‍സംഗത്തിന് വീണ്ടും കേസെടുത്തു

കണ്ണൂര്‍:[www.malabarflash.com] കുഞ്ഞിനെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പിടിയിലായ സിദ്ധന്‍ ലത്തീഫ് (46) നെതിരെ വീണ്ടും കേസ്. ബലാല്‍സംഗകുറ്റത്തിനാണ് ലത്തീഫിനെതിരെ വളപട്ടണം പോലീസ് മറ്റൊരു കേസ് രജിസ്റ്റര്‍ ചെയ്തത്. കക്കാട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

രോഗങ്ങള്‍ മാറ്റാന്‍ മന്ത്രവാദ ചികിത്സയെന്ന പേരില്‍ തട്ടിപ്പ് നടത്തുന്ന വ്യാജ സിദ്ധനാണ് ലത്തീഫ്. ശ്വാസകോശ സംബന്ധമായ അസുഖം മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ യുവതിയുമായി അടുത്തത്. രോഗ ചികിത്സക്ക് വീട്ടിലെത്തിയ ലത്തീഫ് പലതവണ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി.

കുഞ്ഞിനെ കുറ്റിക്കാട്ടില്‍ വലിച്ചെറിഞ്ഞ ഇയാളെ വധശ്രമക്കേസ് ചുമത്തി പോലീസ് തിങ്കളാഴ്ച കാലത്ത് പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പരാതിയുമായി എത്തിയത്. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ പോലീസ് വീണ്ടും കേസെടുത്തത്.

ബലാല്‍സംഗം ചെയ്തതിനെ തുടര്‍ന്ന് ഗര്‍ഭിണിയായ ഈ സ്ത്രീ കുറച്ചുദിവസം മുമ്പാണ് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ താന്‍ വളര്‍ത്തിക്കൊള്ളാമെന്ന് വാഗ്ദാനംചെയ്ത് ഇയാള്‍ സ്ത്രീയില്‍ നിന്ന് കുഞ്ഞിനെ കൈക്കലാക്കുകയായിരുന്നു.

തുടര്‍ന്ന് അഴീക്കലില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇയാള്‍ ഒട്ടേറെ സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തതായി പോലീസ് സംശയിക്കുന്നുണ്ട്. 

ആയുര്‍വ്വേദ മരുന്നുകളും മറ്റും കൂട്ടികലര്‍ത്തിയാണ് ദിവ്യൗഷധം എന്നപേരില്‍ നല്‍കിയിരുന്നത്. നേരത്തെ ലബ്ബത്തെരുവില്‍ മോതിര കച്ചവടംനടത്തിയ ഇയാള്‍ മദ്യപാനിയാണ്. കണ്ണൂര്‍താവക്കരയിലെ ബിയര്‍ പാര്‍ലറില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നാലാംക്ലാസ് വരെയാണ് ഇയാള്‍ മദ്രസയില്‍ പഠിച്ചിട്ടുള്ളത്. പ്രതി ഇപ്പോള്‍ റിമാന്റിലാണ്.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.