Latest News

പ്രണയവിവാഹത്തിനൊരുങ്ങിയ വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാക്കി: കോഴിക്കോട്ടുകാരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്:[www.malabarflash.com] പ്രണയവിവാഹത്തിനൊരുങ്ങിയ വിദ്യാര്‍ത്ഥിനിയെ ഭ്രാന്തിയാണെന്നാരോപിച്ച് ആശുപത്രിയിലടച്ചു. തന്നോട് വീട്ടുകാര്‍ ക്രൂരമായി പെരുമാറുകയാണെന്നും സ്‌നേഹിച്ചയാളെ വിവാഹം ചെയ്തു സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കണമെന്നു യുവതി.

കോഴിക്കോട് ചെറൂപ്പ സ്വദേശി ജിജിയാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ജിജി ഫേസ്ബുക്കില്‍ പോസ്റ്റ് സജീവ ചര്‍ച്ചയാകുന്നു. കോഴിക്കോട് ചെറൂപ്പ സ്വദേശിയായ പെണ്‍കുട്ടിയെയാണ് കൊച്ചി സ്വദേശിയായ ഒരു മുസ്ലിം യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ചിരുന്നത്.

വൈപ്പിന്‍ സ്വദേശിയായ ഷൈജുവുമായി ജിജി പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്നു സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്യാന്‍ ഇരുവരും തീരുമാനിച്ചിരിക്കേയാണ് യുവതിയെ വീട്ടുകാര്‍ തടങ്കലിലാക്കിയത്. പൊലീസിന്റെ സഹായം തേടിയപ്പോള്‍ ഭ്രാന്തിയാണെന്നു പറഞ്ഞു കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പാര്‍പ്പിക്കുകയും ചെയ്തു. തനിക്കു പതിനെട്ടു വയസ് കഴിഞ്ഞെന്നും തന്റെ ജീവിതത്തില്‍ തീരുമാനമെടുക്കാന്‍ തനിക്കാണ് അവകാശമെന്നും ജിജി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ജിജിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം;

എന്റെ പേര് ജിജി ടി.എം, ഞാന്‍ കോഴിക്കോട് ജില്ലയില്‍ മാവൂര് ചെറൂപ കുറ്റിക്കടവ് തെക്കുമഠത്തില്‍ രാജന്റെയും ഗീതയുടെയും മകള്‍ ആണ്, . . .എനിക്ക് 18 വയസ്സ് കഴിഞ്ഞു .

കഴിഞ്ഞ 2 വര്ഷത്തോളമായ് ഞാന്‍ എറണാകുളം ജില്ലയിലെ വൈപിനില്‍ ബഷീറിന്റെയും ജസ്മിയുടെയും മകന്‍ ഷൈജു പി.ബി (22) യുമായി പ്രണയത്തിലാണ്. ഏട്ടന്‍ എറണാകുളത്ത് ഒരു െ്രെപവറ്റ് സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആണ് .
എന്നാല്‍ ഇന്റര്‍ കാസ്റ്റ് ആയതിനാല്‍ (എന്റെ ഏട്ടന്‍ മുസ്ലിം ആണ് ഞാന്‍ ഹിന്ദു ആണ് )എന്റെ വീട്ടുകാര്ക്ക് ഞങ്ങളുടെ ഈ ബന്ധത്തില്‍ താല്പര്യം ഉണ്ടായിരുന്നില്ല .
കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതി ഞങ്ങള്‍ എറണാകുളം ഞാറക്കല്‍ സബ് രേജിസ്ട്രാര്‍ ഓഫീസില്‍ വെച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം കല്യാണം കഴിക്കാന്‍ തീരുമാനിച്ചു അങ്ങനെ ഞാന്‍ എന്റെ ഏട്ടന്റെ കൂടെ ഇറങ്ങി പോകാന്‍ തീരുമാനിച്ചു .
എന്നാല്‍ വീട്ടില് നിന്നും ഇറങ്ങിയ എന്നെ എന്റെ വീട്ടുകാര്‍ പോവാന്‍ അനുവതിച്ചില്ല. ഈ വിവാഹത്തിന് എന്റെ വീട്ടുകാര്‍ സമ്മതിക്കില്ല എന്നും പറഞ്ഞു .
ഈ വിവരം ഞാന്‍ ഷൈജുനെ അറിയിച്ചു. എന്നെ വിട്ടു കിട്ടുന്നതിനായി എന്റെ സമ്മതത്തോടെ ഏട്ടന്‍ എറണാകുളം ഹൈകോടതിയില്‍ ഹോബിയസ് ഹര്‍ജി ഫയല്‍ ചെയ്തു .
എന്നാല്‍ കോടതിയില്‍ ഹാജരാക്കിയാല്‍ ഞാന്‍ എന്റെ ഏട്ടന്റെ കൂടെ പോകുമെന്ന് മനസ്സിലാക്കിയ എന്റെ വീട്ടുകാര്‍ അപ്പോഴേക്കും എന്നെ വീട്ടില് നിന്നും എറണാകുളത് കൂത്താട്ടുകുളം എന്ന സ്ഥലത്തെ ഒരു കൗണ്‍സിലിംഗ് സെന്റെറില്‍ കൊണ്ട് പൊയി ആക്കി .
അങ്ങനെ കേസിന്റെ 4 ഹിയറിങ്ങിനും എന്നെ എന്റെ വീട്ടുകാര്‍ ഹാജരാക്കിയില്ല .
അവസാനം 2016 മാര്‍ച്ച് 18 ആം തീയതി എന്നെ കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ എന്നെ ഒരുപാട് ഭീഷണിപ്പെടുത്തി അവസാനം അവരുടെ ഭീഷണിക്ക് മുന്നില് മനസ്സിലാ മനസ്സോടെ എനിക്ക് വഴങ്ങി കൊടുക്കേണ്ടി വന്നു .
ഹൈകോടതിയില്‍ ജഡ്ജിയോട് ഞാന്‍ 'ഇപ്പോള്‍ എനിക്ക് ഇതില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയില്ല തല്കാലം ഞാന്‍ എന്റെ അച്ഛന്റെയും അമ്മയുടെയും കൂടെ പോയികൊള്ളം' എന്ന് അവര്‍ എന്നെ കൊണ്ട് പറയിപ്പിച്ചു .
അങ്ങനെ എന്നെ എന്റെ വീട്ടിലേക് കൊണ്ട് പോയി .
അവിടെ വെച്ച് എനിക്ക് എന്റെ ഏട്ടനെ ബന്ധപ്പെടാന്‍ യാതൊരു നിര്‍വാഹവും ഉണ്ടായിരുന്നില്ല . അവസാനം ഞാന്‍ എന്റെ എട്ടന് ഒരു കത്തെഴുതി അറിയിച്ചു . വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് ഞാന്‍ അങ്ങനെ പറഞ്ഞതെന്ന് ഏട്ടനെ അറിയിച്ചു.
ഞാന്‍ എട്ടന് കത്ത് അയച്ചതറിഞ്ഞ എന്റെ വീട്ടുകാര്‍ എന്നെ ഒരുപാട് ഉപദ്രവിച്ചു .
ഉപദ്രവം സഹിക്ക വയ്യാതെ ഞാന്‍ വീട്ടില് നിന്നും ഇറങ്ങി ഓടി , സഹിക്കവുന്നതിന്റെ പരമാവധി ഞാന്‍ സഹിച്ചു , ഇനി എനിക്ക് കഴിയില്ല, മാവൂര് പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തു.
എനിക്ക് വീട്ടിലേക് പോവണ്ട, എനിക്ക് എന്റെ ഏട്ടന്റെ കൂടെ ജീവിച്ചാല്‍ മതിയെന്ന് ഞാന്‍ അവരോട പറഞ്ഞു .
അവര്‍ എന്നെ അവിടെ നിന്നും കോഴിക്കോട് സി.ജെ.എം കോടതിയില്‍ ഹാജരാക്കി അവിടെ നിന്നും കോഴിക്കോട് വെള്ളിമാട്കുന്ന് മഹിള മന്ദിരത്തിലേക്ക് എന്നെ മാറ്റി .
അതിനുശേഷം കഴിഞ്ഞ മെയ് 10 നു രാവിലെ 11 മണിക്ക് എന്നെ സി.ജെ.എം കോടതിയില്‍ വീണ്ടും ഹാജരാക്കി അവിടെ എന്റെ ഏട്ടന്‍ എന്നെ ഏറ്റെടുക്കാന്‍ വേണ്ടി അപേക്ഷ കൊടുത്തിരുന്നു . ഞാന്‍ ജഡ്ജിയോട് എനിക്ക് എന്റെ ഏട്ടന്റെ കൂടെ പോകണമെന്നാണ് പറഞ്ഞത്, പക്ഷെ അവര്‍ അതിനും സമ്മതിച്ചില്ല .
കേസ് ഈ മെയ് 24 അം തീയതിയിലേക്ക് മാറ്റി . അതിനിടെ എന്റെ വീട്ടുകാര്‍ കോടതിയില്‍ എനിക്ക് മാനസിക രോഗമാണെന്നും പറഞ്ഞു .
എന്നെയും ഏട്ടനേയും ഒരിക്കലും ഒരുമിച്ച് ജീവിക്കാന്‍ അവര്‍ സമ്മതിക്കില്ല എന്നും പറയുന്നു.
2016 മെയ് 21 നു മഹിളാ മന്ദിരത്തില്‍ നിന്നും എന്നെ അവര്‍ കോഴിക്കോട് കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.
അവിടെ നിന്നും എനിക്ക് ഒരുപാട് മോശമായ അനുഭവങ്ങളാണ് ഉണ്ടായത് . അവിടുത്തെ ജീവനക്കാര്‍ എന്നോട് പറഞ്ഞത് 'നീ അവനെ വേണ്ട എന്നു കോടതിയില്‍ പറഞ്ഞാല്‍ മാത്രമേ നിനക്കു പ്രോബ്ലം ഒന്നുമില്ല എന്ന സിര്‍ട്ടിഫിക്കറ്റു ഇവിടെ നിന്നും ഞങ്ങള്‍ തരൂ ' എന്നാണ് ....
എന്നെ മെയ് 24 നു കോടതിയില്‍ ഹാജരാക്കിയില്ല ....
ഇതറിഞ്ഞ എന്റെ ഏട്ടന്‍ ഉടനെ തന്നെ ഏഷ്യാനെറ് ന്യൂസില്‍ വിവരം അറിയിക്കുകയും അവര്‍ എന്നെ കാണാന്‍ ബന്ധു എന്ന വ്യാജേന ആശുപത്രിയില്‍ വരികയും എന്നോട് കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു .
2016 മെയ് 28 നു ഏഷ്യാനെറ് ന്യൂസില്‍ ഈ വാര്‍ത്ത ഞാന്‍ പറയുന്നതടക്കം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു . 8 ദിവസത്തോളം എന്നെ മാനസിക ആശുപത്രിയില്‍ അഡ്മിററ് ചെയ്തിരുന്നു.
അതിനു ശേഷം അവര്‍ എന്നെ മാനസിക ആശുപത്രിയില്‍ നിന്നും മഹിളാ മന്ദിരത്തിലേക് തന്നെ മാറ്റി ...
പിന്നീട് 2016 ജൂണ്‍ 15 ന് എന്നെ കോടതിയില്‍ ഹാജരാക്കി അപ്പോഴും എനിക്ക് മാനസിക രോഗമാണെന്ന് എന്റെ വീട്ടുകാര്‍ ആരോപിച്ചു ...
അങ്ങനെ 2016 ജൂണ്‍ 22 ന് എന്നെ ചികില്‍സിച്ച ഡോക്ടറോട് കോടതിയില്‍ ഹാജരാവാന്‍ വേണ്ടി കോടതി ഉത്തരവിട്ടു ....
എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ ഡോക്ടര്‍ക് ഹാജരാവാന്‍ സാധിച്ചില്ല . ആയതിനാല്‍ കേസ് 2016 ജൂലൈ 15 ലേക് മാറ്റി വെച്ചിരിക്കുകയാണ് ...
കൃത്യമായി പറഞ്ഞാല്‍ 45 ദിവസത്തോളമായി ഞാന്‍ മഹിളാ മന്ദിരത്തില്‍ ആയിട്ട് ..
എന്റെ വീട്ടുകാര്‍ എന്നെ ഏട്ടന്റെ കൂടെ പോവാതിരിക്കാന്‍ വേണ്ടി മനപ്പൂര്‍വം ആരുടെയൊക്കെയോ സഹായത്തോടെ എന്നെ ഒരു ഭ്രാന്തി ആയി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ....
കേവലം ജാതിയുടെയും മതത്തിന്റെയും പേരില് ഞങ്ങളെ പിരിക്കരുത് . എനിക്ക് എന്റെ ഏട്ടനില്ലതെയോ , എട്ടന് ഞാന്‍ ഇല്ലാതെയോ ജീവിക്കാന്‍ കഴിയില്ല .
എന്റെ അച്ഛനും അമ്മക്കും എന്നെക്കാള്‍ വലുത് ജാതിയും രാഷ്ട്രീയക്കാരും ആണ് ...
അതുകൊണ്ടാണ് എന്നെ ഒരു മാനസിക രോഗിയായി ചിത്രീകരിച്ച അവര്‍ ആശുപത്രിയി കൊണ്ടു പോയി അഡ്മിറ് ചെയ്തത് , അതും പൂര്‍ണ ഭ്രാന്തന്മാരുടെ അഞ്ചാം വാര്‍ഡില്‍ ..
ജാതി മത വര്‍ഗീയതകള്‍ ഒന്നുമില്ലാതെ എന്റെ തീരുമാനമനുസരിച് എന്നെ എന്റെ ഏട്ടനെ വിവാഹം കഴിച്ചു ഞങ്ങളെ സ്വസ്ഥമായി ജീവിക്കാന്‍ അനുവതിക്കണമെന്നു താഴ്മയോടെ അപേക്ഷിക്കുന്നു.
ഇത്രയൊക്കെ സംഭവിച്ചിട്ടും വധ ഭീഷണി വരെ ഉണ്ടായിട്ടും എനിക്ക് വേണ്ടി എല്ലാം സഹിക്കുകയാണ് എന്റെ ഏട്ടന്‍.
ഞങ്ങള്‍ക്ക് ആരോടും ഒരു പരാതിയും ഇല്ല ഒരേയൊരു അപേക്ഷ മാത്രമേ ഉള്ളു ജാതിയുടെയും മതത്തിന്റെയും പേരില് ഞങ്ങളെ പിരിക്കരുത് ...
ഈ കാലയളവില്‍ ഒരു 18 വയസുകാരി അനുഭവിക്കാവുന്നതിലേറെ ഞാന്‍ ഇപ്പോള്‍ അനുഭവിച്ചു .
എന്റെ സ്വയ രക്ഷക്ക് വേണ്ടിയാണ് ഞാന്‍ ഓടി പോയി മാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തത് ..
എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ എന്നെ അവര്‍ മാനസിക രോഗി എന്നാരോപിക്കുകയായിരുന്നു ....
ഒരുപക്ഷേ എന്റെ സ്വന്തം അച്ഛനും അമ്മയും തന്നെ അങ്ങനെ ആരോപിച്ചത് കൊണ്ടായിരിക്കാം കോടതി പോലും അതു വിശ്വസിച്ചത്.
പക്ഷെ ആശുപത്രി ജീവനക്കാരും മഹിളാ മന്ദിരം അന്തേവാസികളും എന്തിനാണ് അതിനു കൂട്ടു നില്കുന്നത് എന്നെനിക് അറിയില്ല ...
ഇപ്പോഴും നീതിക്കു വേണ്ടി പോരാടുകയാണ് ഞാന്‍ ... പക്ഷെ എനിക്ക് ഇതുവരെ നീതി ലഭിച്ചിട്ടില്ല ...
ഇനി ലഭിക്കും എന്ന പ്രതീക്ഷയും കുറഞ്ഞു വരികയാണ് ....
പരാതി കൊടുക്കേണ്ടവര്‍ക്കെല്ലാം ഞാന്‍ പരാതി അയച്ചു പക്ഷെ എന്നിട്ടും എനിക്കിതു വരെ നീതി ലഭിച്ചില്ല ....
ആയതിനാല്‍ ദയവു ചെയ്ത ഒരു അസുഖവും ഇല്ലാതെ എന്നെ നിയമത്തിനു മുന്നില്‍ ഒരു ഭ്രാന്തിയായി ചിത്രീകരിച്ചു എന്റെ ജീവിതം ഇനിയും നശിപ്പിച്ചു കളയരുതെന്നും എന്നെ എന്റെ ഏട്ടന്റെ കൂടെ ജീവിക്കാന്‍ അനുവത്തിക്കണമെന്നും എന്റെ മാതാ പിതാക്കളോടും കോടതിയോടും മറ്റെല്ലാവരോടും അപേക്ഷിക്കുകയാണ് ....
കാരണം എനിക്കു വേറെ വഴിയില്ല, ഞാന്‍ പറയുന്നത് കേള്‍ക്കാനുള്ള സന്മനസ് പോലും ആരും കാണിക്കുന്നില്ല ...
എന്നെ ചികില്‍സിച്ച ഡോക്ടറുടെ മൊഴിയാണ് ഇനി എന്റെ ജീവിതത്തിലെ വിധി എഴുതാന്‍ പോകുന്നത് ,
എന്റെ അച്ഛനും അമ്മയും ഞങ്ങളെ പറ്റി എന്താണ് പറഞ്ഞു പരത്തുന്നതെന്നു എനിക് അറിയില്ല ..
അതു കൊണ്ടു തന്നെ അവര്‍ പറയുന്നത് കേട്ട് സത്യാവസ്ഥ അറിയാതെ പലരും അവരുടെ കൂടെ നില്‍ക്കുകയാണ് ..

എന്റെ ജീവിതം നശിപ്പിക്കരുത് .
ഞാന്‍ 18 വയസ്സ് പൂര്ത്തിയായ മേജര്‍ ആണ്. എന്റെ ജീവിതത്തില്‍ തീരുമാനം എടുക്കാനുള്ള അവകാശം എനിക്കുണ്ട് .
ആയതിനാല്‍ എന്നെ എന്റെ ഏട്ടനെ വിവാഹം കഴിച്ചു സ്വസ്ഥമായ് ജീവിക്കാന്‍ അനുവദിക്കണമെന്നു താഴ്മയോടെ അപേക്ഷിക്കുന്നു....
ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഞാന്‍ ഈ അപേക്ഷയോടൊപ്പം സമര്പ്പിക്കുന്നു...
എന്ന്
ജിജി ടി എം






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.