സൂറത്ത്:[www.malabarflash.com] ആൺസുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുന്നതു കണ്ടു ഭർതൃപിതാവ് ചോദ്യംചെയ്തതിൽ മനംനൊന്ത് ഇരുപത്തഞ്ചു വയസുകാരി ജീവനൊടുക്കി. സൂറത്ത് റസ്തംപുരയിലാണു സംഭവം. അഞ്ചുവർഷം മുമ്പു വിവാഹിതയായ മോഹിനിയാണു മരിച്ചത്. ഭർത്താവും നാലുവയസുള്ള മകനുമുണ്ട്.
പഠനകാലം മുതലുള്ള മോഹിനിയുടെ സുഹൃത്തായ ധർമേഷ് കാദിവാലയുമായി വീട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു മോഹിനി. അതിനിടയിൽ ഭർതൃപിതാവ് വീട്ടിലെത്തുകയായിരുന്നു. ധർമേഷിനെ മോഹിനി ഒളിപ്പിച്ചുഎന്നു പറഞ്ഞ് ഭർതൃപിതാവ് ചോദ്യം ചെയ്തു. ധർമേഷിനെ മർദിക്കുകയും ചെയ്തു. ജീവരക്ഷാർഥം ഓടിയ ധർമേഷിനെ പിന്തുടർന്ന് ആക്രമിക്കാനും ഭർതൃപിതാവ് ശ്രമിച്ചു.
ഈ സമയം മുറിക്കുള്ളിൽ കയറി മോഹിനി തൂങ്ങിമരിക്കുകയായിരുന്നു. ഭർതൃപിതാവ് വിവരമറിയിച്ചതിനെത്തുടർന്നു ഭർത്താവെത്തി മോഹിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ വിവാഹേതരബന്ധമാണെന്ന് ആരോപിച്ചതാണ് മോഹിനി ആത്മഹത്യ ചെയ്യാൻ കാരണമെന്നു പോലീസ് പറഞ്ഞു.
പഠനകാലം മുതലുള്ള മോഹിനിയുടെ സുഹൃത്തായ ധർമേഷ് കാദിവാലയുമായി വീട്ടിൽ സംസാരിച്ചിരിക്കുകയായിരുന്നു മോഹിനി. അതിനിടയിൽ ഭർതൃപിതാവ് വീട്ടിലെത്തുകയായിരുന്നു. ധർമേഷിനെ മോഹിനി ഒളിപ്പിച്ചുഎന്നു പറഞ്ഞ് ഭർതൃപിതാവ് ചോദ്യം ചെയ്തു. ധർമേഷിനെ മർദിക്കുകയും ചെയ്തു. ജീവരക്ഷാർഥം ഓടിയ ധർമേഷിനെ പിന്തുടർന്ന് ആക്രമിക്കാനും ഭർതൃപിതാവ് ശ്രമിച്ചു.
ഈ സമയം മുറിക്കുള്ളിൽ കയറി മോഹിനി തൂങ്ങിമരിക്കുകയായിരുന്നു. ഭർതൃപിതാവ് വിവരമറിയിച്ചതിനെത്തുടർന്നു ഭർത്താവെത്തി മോഹിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരും തമ്മിൽ വിവാഹേതരബന്ധമാണെന്ന് ആരോപിച്ചതാണ് മോഹിനി ആത്മഹത്യ ചെയ്യാൻ കാരണമെന്നു പോലീസ് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment