ചെന്നൈ:[www.malabarflash.com] തിരുച്ചിറപ്പള്ളിയിലെ സ്ഫോടകവസ്തു നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ നിരവധിപ്പേർ മരിച്ചതായി റിപ്പോർട്ട്. 10 പേരുടെ മരണം സ്ഥിരീകരിച്ചു.
തുറയൂരുനിടുത്ത മുരുകന്‍പെട്ടിയില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. 24 പേരാണ് അപകട സമയത്ത് ഫാക്ടറിയിലുണ്ടായിരുന്നുത്. ഇതിൽനാലു പേരെ രക്ഷപ്പെടുത്തി.
കനത്ത തീയും പുകയും മൂലം രക്ഷാപ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്.
രാവിലെ വന്‍ ശബ്ദത്തോടെ നിർമാണശാല പൊട്ടിത്തറിക്കുകയായിരുന്നു. പരിസരമാകെ തീയും പുകയും പരന്നു. സമീപത്തെ നിരവധി വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. പാറമടകളിൽ ഉപയോഗിക്കുന്ന തോട്ട നിർമിക്കുന്ന ഫാക്ടറിയിലാണ് അപകടം.
ഇത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയാണെന്നാണ് സൂചന. ഫാക്ടറിക്കെതിരെ പലപ്പോഴും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.
തുറയൂരുനിടുത്ത മുരുകന്‍പെട്ടിയില്‍ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം. 24 പേരാണ് അപകട സമയത്ത് ഫാക്ടറിയിലുണ്ടായിരുന്നുത്. ഇതിൽനാലു പേരെ രക്ഷപ്പെടുത്തി.
കനത്ത തീയും പുകയും മൂലം രക്ഷാപ്രവർത്തനം തടസപ്പെട്ടിരിക്കുകയാണ്.
രാവിലെ വന്‍ ശബ്ദത്തോടെ നിർമാണശാല പൊട്ടിത്തറിക്കുകയായിരുന്നു. പരിസരമാകെ തീയും പുകയും പരന്നു. സമീപത്തെ നിരവധി വീടുകള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപാടുകള്‍ സംഭവിച്ചു. പാറമടകളിൽ ഉപയോഗിക്കുന്ന തോട്ട നിർമിക്കുന്ന ഫാക്ടറിയിലാണ് അപകടം.
ഇത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഫാക്ടറിയാണെന്നാണ് സൂചന. ഫാക്ടറിക്കെതിരെ പലപ്പോഴും നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നുവെങ്കിലും അധികൃതര്‍ നടപടിയെടുത്തിരുന്നില്ല.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment