Latest News

ബീവറേജസ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാകുന്നു

ഉദുമ: കാസര്‍കോട് നഗരത്തിലെ വിദേശമദ്യശാല ജനവാസ പ്രദേശമായ കൂളിക്കുന്നിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു.[www.malabarflash.com] 

കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഡി ആന്‍ഡ് ഒ ട്രേഡ് സര്‍ട്ടിഫിക്കറ്റിനുള്ള അനുമതിക്കായി ബവ്‌റിജസ് കോര്‍പറേഷന്‍ പഞ്ചായത്തിനു നല്‍കിയ അപേക്ഷയില്‍ ബുധനാഴ്ച ചേരുന്ന പഞ്ചായത്ത് ഭരണസമിതി യോഗം ചര്‍ച്ച ചെയ്യും.

ഇതിനിടെ അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കൂളിക്കുന്ന് മദ്യഷാപ്പ് വിരുദ്ധ സമിതി ആക്ഷഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 9.30നു നിയുക്ത ബിവറേജ് ഔട്ട് ലേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും.

വിദേശരാജ്യങ്ങളിലെ നാട്ടുകാരും വാട്‌സാപ് കൂട്ടായ്മയിലൂടെ പ്രക്ഷോഭത്തിനു പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിവിധ സന്നദ്ധ സംഘടനകള്‍, കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങളും ബുധനാഴ്ചത്തെ സമരത്തില്‍ പങ്കാളിയാകും.

ദേശീയ– സംസ്ഥാന പാതകളില്‍ നിന്നു 500 മീറ്റര്‍ ചുറ്റളവില്‍ മദ്യശാലകള്‍ പാടില്ലെന്ന സുപ്രിംകോടതി വിധിയെ തുടര്‍ന്നാണ് ബാങ്ക് റോഡ് പോലീസ് സ്‌റ്റേഷന്റെ മുന്‍വശത്തെ മദ്യശാലയാണ് മാങ്ങാട് കൂളിക്കുന്നിലേക്ക് മാറ്റുന്നത്.

മദ്യശാലയ്ക്കായി സ്വകാര്യ വ്യക്തിയുടെ ഇരുമുറിയോട് കൂടിയ കെട്ടിടം അന്‍പതിനായിരത്തിലേറെ രൂപ മാസവാടക നിരക്കില്‍ കോര്‍പറേഷനു കൈമാറിയിട്ടുണ്ട്. ജനവാസമുള്ള പ്രദേശത്ത് മദ്യശാല അനുവദിച്ചാല്‍ അതു നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതിനോടൊപ്പം മദ്യപാനികളുടെ ശല്യം ഏറെ പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

എന്നാല്‍ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ അതിര്‍ത്തിക്കുള്ളില്‍ വിദേശമദ്യശാല തുറക്കാമെന്നും മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമാണെങ്കില്‍ മാത്രമേ അനുമതി നല്‍കാതിരിക്കുകയുള്ളൂവെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു..

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.