ഇസ്ലാമാബാദ്: ഇന്ത്യൻ നാവികസേനയിൽനിന്നു കമാൻഡറായി റിട്ടയർ ചെയ്ത കുൽഭൂഷൺ ജാദവിനെ ചാരവൃത്തിക്കുറ്റം ചുമത്തി പാക് പട്ടാളക്കോടതി വധശിക്ഷയ്ക്കു വിധിച്ചു.[www.malabarflash.com]
പാക് നടപടി കൊലപാതകശ്രമമാണെന്ന് ഇന്ത്യ വിമർശിച്ചു. കഴിഞ്ഞവർഷം മാർച്ചിൽ പാക് പ്രവിശ്യയായ ബലൂചിസ്ഥാനിലെ മഷ്കലിൽനിന്നാണ് ജാദ വിനെ പാക്കിസ്ഥാൻ പിടികൂടിയത്. റിട്ടയർ ചെയ്തശേഷം ഇറാനിലെ ചബഹർ തുറമുഖപട്ടണത്തിൽ ചരക്കുഗതാഗത ബിസിനസ് നടത്തിവരികയായിരുന്നു 46 വയസുള്ള ഇദ്ദേഹം.
ഇന്ത്യയുടെ വിദേശചാരസംഘടനയായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്)യുടെ ഏജന്റായി ബലൂചിസ്ഥാനിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു ജാദവ് എന്നാണു പാക് ചാരസംഘടന ഐഎസ്ഐ പറയുന്നത്. മഹാരാഷ്ട ്രയിലെ സാംഗ്ളി സ്വദേശിയാണ് ജാദവ്.
പാക് ആരോപണം ഇന്ത്യ മുന്പേ തള്ളിക്കളഞ്ഞതാണ്. ജാദവിനെ രഹസ്യമായി ഒരു വിചാരണപ്രഹസനം നടത്തി വധശിക്ഷയ്ക്കു വിധിച്ചതിനെ ഇന്ത്യ ശക്തമായി അപലപിച്ചു. പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനെ വിളിച്ചുവരുത്തി വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കർ കടുത്തഭാഷയിലുള്ള ഡീമാർഷെ (പ്രതിഷേധക്കത്ത്) നല്കി. വധശിക്ഷ നടപ്പാക്കിയാൽ അതു “മുൻനിശ്ചയപ്രകാരമുള്ള കൊലപാതകം’’ ആയി ഇന്ത്യ പരിഗണിക്കുമെന്ന് കത്തിൽ മുന്നറിയിപ്പു നല്കി.
ഇന്ത്യയുടെ വിദേശചാരസംഘടനയായ റോ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്)യുടെ ഏജന്റായി ബലൂചിസ്ഥാനിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുകയായിരുന്നു ജാദവ് എന്നാണു പാക് ചാരസംഘടന ഐഎസ്ഐ പറയുന്നത്. മഹാരാഷ്ട ്രയിലെ സാംഗ്ളി സ്വദേശിയാണ് ജാദവ്.
പാക് ആരോപണം ഇന്ത്യ മുന്പേ തള്ളിക്കളഞ്ഞതാണ്. ജാദവിനെ രഹസ്യമായി ഒരു വിചാരണപ്രഹസനം നടത്തി വധശിക്ഷയ്ക്കു വിധിച്ചതിനെ ഇന്ത്യ ശക്തമായി അപലപിച്ചു. പാക് ഹൈക്കമ്മീഷണർ അബ്ദുൾ ബാസിതിനെ വിളിച്ചുവരുത്തി വിദേശകാര്യസെക്രട്ടറി എസ്. ജയശങ്കർ കടുത്തഭാഷയിലുള്ള ഡീമാർഷെ (പ്രതിഷേധക്കത്ത്) നല്കി. വധശിക്ഷ നടപ്പാക്കിയാൽ അതു “മുൻനിശ്ചയപ്രകാരമുള്ള കൊലപാതകം’’ ആയി ഇന്ത്യ പരിഗണിക്കുമെന്ന് കത്തിൽ മുന്നറിയിപ്പു നല്കി.
നീതിന്യായത്തിന്റെ അടിസ്ഥാനമര്യാദകളൊന്നും പാലിക്കാത്തതാണു പാക് നടപടി എന്ന് ഇന്ത്യ വിമർശിച്ചു. 13 പാക് തടവുകാരെ ഈ മാസം തിരിച്ചയയ്ക്കാനുള്ള നടപടി ഇന്ത്യ പ്രതിഷേധസൂചകമായി നിർത്തിവച്ചു. ശിക്ഷാകാലാവധി കഴിഞ്ഞവരാണിവർ.
ജാദവിനെ വിചാരണ ചെയ്യുന്നതും വധശിക്ഷ വിധിച്ചതും ഇന്ത്യൻ ഹൈക്കമ്മീഷനെ അറിയിക്കാനുള്ള സാമാന്യ മര്യാദപോലും പാക്കിസ്ഥാൻ കാണിച്ചില്ല. ജാദവ് പിടിയിലായശേഷമുള്ള 13 മാസത്തിനിടെ ഇന്ത്യൻ നയതന്ത്രസഹായം അനുവദിക്കാൻ ആവശ്യപ്പെട്ട് 13 തവണ ഇന്ത്യ പാക്കിസ്ഥാനു കത്തുനല്കി. അന്താരാഷ്ട്ര നിയമപ്രകാരം അനുവദിക്കേണ്ടതാണ് ഇതെങ്കിലും പാക്കിസ്ഥാൻ സമ്മതിച്ചില്ല.
ചാരന്മാരെ സൈന്യത്തിനു സൈനിക നിയമപ്രകാരം വിചാരണ ചെയ്യാമെന്നാണു മുൻ പാക് പട്ടാള ഭരണാധികാരി പർവേസ് മുഷാറഫ് പറഞ്ഞത്. പട്ടാളക്കോടതിയുടെ വിചാരണയിൽ മതിയായ നിയമസഹായം നല്കിയെന്ന് സൈനിക പബ്ലിക് റിലേഷൻസ് വിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു. നാലാം തീയതി പട്ടാളക്കോടതി വിധിച്ച വധശിക്ഷ പട്ടാളമേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ സ്ഥിരീകരിച്ചു.
ജാദവിനെ വിചാരണ ചെയ്യുന്നതും വധശിക്ഷ വിധിച്ചതും ഇന്ത്യൻ ഹൈക്കമ്മീഷനെ അറിയിക്കാനുള്ള സാമാന്യ മര്യാദപോലും പാക്കിസ്ഥാൻ കാണിച്ചില്ല. ജാദവ് പിടിയിലായശേഷമുള്ള 13 മാസത്തിനിടെ ഇന്ത്യൻ നയതന്ത്രസഹായം അനുവദിക്കാൻ ആവശ്യപ്പെട്ട് 13 തവണ ഇന്ത്യ പാക്കിസ്ഥാനു കത്തുനല്കി. അന്താരാഷ്ട്ര നിയമപ്രകാരം അനുവദിക്കേണ്ടതാണ് ഇതെങ്കിലും പാക്കിസ്ഥാൻ സമ്മതിച്ചില്ല.
ചാരന്മാരെ സൈന്യത്തിനു സൈനിക നിയമപ്രകാരം വിചാരണ ചെയ്യാമെന്നാണു മുൻ പാക് പട്ടാള ഭരണാധികാരി പർവേസ് മുഷാറഫ് പറഞ്ഞത്. പട്ടാളക്കോടതിയുടെ വിചാരണയിൽ മതിയായ നിയമസഹായം നല്കിയെന്ന് സൈനിക പബ്ലിക് റിലേഷൻസ് വിഭാഗം പത്രക്കുറിപ്പിൽ അറിയിച്ചു. നാലാം തീയതി പട്ടാളക്കോടതി വിധിച്ച വധശിക്ഷ പട്ടാളമേധാവി ജനറൽ ഖമർ ജാവേദ് ബാജ്വ സ്ഥിരീകരിച്ചു.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment