പയ്യന്നൂർ: പയ്യന്നൂരില്‍ ആര്‍എസ്എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരിക്കാട്ട് ബിജു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതിയടക്കം മൂന്നുപേര്‍ പിടിയിലായി. ഇവരെ പയ്യന്നൂര്‍ പോലീസ് സ്‌റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. കൊലപാതകത്തിന് നേതൃത്വം നല്‍കിയ റിനീഷ് ഉള്‍പ്പെടെയുള്ളവരാണു പിടിയിലായത്.[www.malabarflash.com]
പ്രതികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയതോടെയാണു നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണു പോലീസ് സംഘം കാര്‍ പിടികൂടിയത്. പോലീസ് പിന്തുടരുന്നതു കണ്ടു പയ്യന്നൂര്‍ ടൗണിനടുത്തു മാവിച്ചേരിയില്‍ കാര്‍ ഉപേക്ഷിച്ച് ഡ്രൈവര്‍ രക്ഷപ്പെടുകയായിരുന്നു. കാറിനു മുകളില്‍ മുളകുപൊടി വിതറിയിരുന്നു.
രാമന്തളി സ്വദേശി ബിനോയിയുടെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ബിനോയിയെ ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഏപ്രില്‍ 25ന് ബിനോയിയില്‍ നിന്ന് നിഥിന്‍ വാടകയ്ക്ക് എടുത്ത കാര്‍ ജിജേഷിന് കൈമാറിയെന്നും ഈ കാര്‍ ഉപയോഗിച്ചാണ് ബിജു സഞ്ചരിച്ച ബൈക്ക് ഇടിച്ചു വീഴ്ത്തിയതെന്നും കണ്ടെത്തി.
കൊലപാതക കേസുകള്‍ ഉള്‍പ്പെടെ പ്രതികളായ റിനീഷും അനൂപുമാണ് കൊലയ്ക്ക് നേതൃത്വം നല്‍കിയതെന്ന് രാജേഷ് മൊഴി നല്‍കുകയും ചെയ്തു. ഇന്നോവ കാറില്‍ ഉണ്ടായിരുന്ന ബൈക്കിന്റെ പെയിന്റ് പരിശോധിച്ച ഫൊറന്‍സിക് വിദഗ്ധര്‍, ഈ കാറുതന്നെയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും കണ്ടെത്തി.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment