ന്യൂഡൽഹി: പിഞ്ചുകുഞ്ഞിനെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതി നൽകിയ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. പ്രതിയായ നാഗ്പൂർ സ്വദേശി വസന്ത സന്പത് ദുപാര (55) നൽകിയ പുനഃപരിശോധനാ ഹർജിയാണു ജസ്റ്റീസുമാരായ ദീപക് മിശ്ര, ആർ.എഫ്. നരിമാൻ, യു.യു. ലളിത് എന്നിവരടങ്ങിയ ബഞ്ച് തള്ളിയത്. [www.malabarflash.com ]
മധുരം നൽകി വീട്ടിൽ കൊണ്ടുപോയാണു നാലു വയസുള്ള കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. പിന്നീടു കല്ലുകൊണ്ടു തലയ്ക്കടിച്ചു കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.
മധുരം നൽകി വീട്ടിൽ കൊണ്ടുപോയാണു നാലു വയസുള്ള കുട്ടിയെ ഇയാൾ പീഡിപ്പിച്ചത്. പിന്നീടു കല്ലുകൊണ്ടു തലയ്ക്കടിച്ചു കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മൃതദേഹം ഒളിപ്പിക്കുകയായിരുന്നു.
2008ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിന്ദ്യവും ക്രൂരവുമായ കുറ്റകൃത്യം ചെയ്ത പ്രതി വധശിക്ഷയിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment