ന്യൂഡൽഹി: വിവാദ ഉത്തരവിൽ വീണ്ടും തിരുത്തലുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എടിഎമ്മുകളിലെ സൗജന്യ ഇടപാട് പത്തു തവണയായാണ് എസ്ബിഐ ഇക്കുറി ഉയർത്തിയിരിക്കുന്നത്. അതായത് അഞ്ചു തവണ എസ്ബിഐ എടിഎമ്മിൽനിന്നും അഞ്ചു തവണ മറ്റ് ബാങ്കിന്റെ എടിഎമ്മുകളിൽനിന്നും സൗജന്യമായി പണം പിൻവലിക്കാം. തുടർന്നുള്ള ഇടപാടുകൾക്കു പണം നൽകണം.[www.malabarflash.com]
മെട്രോ നഗരങ്ങളിൽ എട്ടു തവണയായി സൗജന്യ ഇടപാട് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് അഞ്ചു തവണ എസ്ബിഐ എടിഎമ്മിൽനിന്നും മൂന്നു തവണ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽനിന്നും പണം പിൻവലിക്കാം. മിനിമം ബാലൻസ് ആവശ്യമുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കാണ് പുതിയ ആനുകൂല്യങ്ങൾ ലഭ്യമാകുക. മറ്റ് അക്കൗണ്ടുകൾക്ക് നാല് ഇടപാടുകൾ മാത്രമായിരിക്കും സൗജന്യമെന്നും എസ്ബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ പത്രക്കുറിപ്പിൽ പറയുന്നു. നാല് സൗജന്യ ഇടപാടുകൾക്കു ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, എടിഎം സർവീസുകൾക്ക് ചാർജ് ഈടാക്കാനുള്ള സർക്കുലർ പിൻവലിച്ച് എസ്ബിഐ ഉത്തരവിറക്കിയിരുന്നു. ജൂണ് ഒന്നു മുതൽ സൗജന്യ എടിഎം സേവനം നിർത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവാണ് പ്രതിഷേധത്തെ തുടർന്ന് എസ്ബിഐ പിൻവലിച്ചത്. പിന്നാലെ, മാസത്തിൽ നാല് എടിഎം ഇടപാടുകൾ സൗജന്യമായിരിക്കുമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ സർക്കുലർ എസ്ബിഐ പുറത്തിറക്കി.
എടിഎം സർവീസുകൾക്ക് ചാർജ് ഈടാക്കാൻ നിർദേശിച്ചുള്ള എസ്ബിഐ സർക്കുലർ നേരത്തെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്കു വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നാണ് വിവാദമായതോടെ ബാങ്ക് വിശദീകരിച്ചത്. എസ്ബിഐയുടെ ഡിജിറ്റൽ വാലറ്റാണ് എസ്ബിഐ ബഡ്ഡി. ഇതോടൊപ്പം മുഷിഞ്ഞ നോട്ടുകൾ മാറ്റിവാങ്ങുന്നതിനും സർവീസ് ചാർജ് ഈടാക്കുമെന്നു സർക്കുലറിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ചാർജുകൾ പിൻവലിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
മെട്രോ നഗരങ്ങളിൽ എട്ടു തവണയായി സൗജന്യ ഇടപാട് പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ച് അഞ്ചു തവണ എസ്ബിഐ എടിഎമ്മിൽനിന്നും മൂന്നു തവണ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളിൽനിന്നും പണം പിൻവലിക്കാം. മിനിമം ബാലൻസ് ആവശ്യമുള്ള സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾക്കാണ് പുതിയ ആനുകൂല്യങ്ങൾ ലഭ്യമാകുക. മറ്റ് അക്കൗണ്ടുകൾക്ക് നാല് ഇടപാടുകൾ മാത്രമായിരിക്കും സൗജന്യമെന്നും എസ്ബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ പത്രക്കുറിപ്പിൽ പറയുന്നു. നാല് സൗജന്യ ഇടപാടുകൾക്കു ശേഷമുള്ള ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ, എടിഎം സർവീസുകൾക്ക് ചാർജ് ഈടാക്കാനുള്ള സർക്കുലർ പിൻവലിച്ച് എസ്ബിഐ ഉത്തരവിറക്കിയിരുന്നു. ജൂണ് ഒന്നു മുതൽ സൗജന്യ എടിഎം സേവനം നിർത്തലാക്കി ഓരോ ഇടപാടിനും 25 രൂപ ഈടാക്കുമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിവാദ ഉത്തരവാണ് പ്രതിഷേധത്തെ തുടർന്ന് എസ്ബിഐ പിൻവലിച്ചത്. പിന്നാലെ, മാസത്തിൽ നാല് എടിഎം ഇടപാടുകൾ സൗജന്യമായിരിക്കുമെന്നു വ്യക്തമാക്കിക്കൊണ്ടുള്ള പുതിയ സർക്കുലർ എസ്ബിഐ പുറത്തിറക്കി.
എടിഎം സർവീസുകൾക്ക് ചാർജ് ഈടാക്കാൻ നിർദേശിച്ചുള്ള എസ്ബിഐ സർക്കുലർ നേരത്തെ ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്കു വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നാണ് വിവാദമായതോടെ ബാങ്ക് വിശദീകരിച്ചത്. എസ്ബിഐയുടെ ഡിജിറ്റൽ വാലറ്റാണ് എസ്ബിഐ ബഡ്ഡി. ഇതോടൊപ്പം മുഷിഞ്ഞ നോട്ടുകൾ മാറ്റിവാങ്ങുന്നതിനും സർവീസ് ചാർജ് ഈടാക്കുമെന്നു സർക്കുലറിൽ പറഞ്ഞിരുന്നു. എന്നാൽ ഈ ചാർജുകൾ പിൻവലിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment