തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ ബിജെപി-സിപിഎം സംഘർഷം തുടരുന്നു. കാട്ടാക്കടയിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ടോമി ആന്റണിയുടെ വീടിനു നേരെ ആക്രമണം നടന്നു. വെള്ളിയാഴ്ച അർധരാത്രിയായിരുന്നു ആക്രമണം.[www.malabarflash.com]
കല്ലേറിൽ ടോമി ആന്റണിയുടെ വീടിന്റെ ജനൽചില്ലുകൾ തകർന്നു.വ്യാപകമായ അക്രമത്തെ തുടർന്ന് മൂന്നു ദിവസത്തേക്ക് പ്രകടനങ്ങളും പൊതുയോഗങ്ങളും നിരോധിച്ചു.
വെള്ളിയാഴ്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനു നേരെയും ആ ക്രമണമുണ്ടായി. നഗരത്തിൽ പലയിടത്തും ബിജെപി-സിപിഎം പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകൾ ആക്രമിക്കപ്പെട്ടു.
വെള്ളിയാഴ്ച ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ വീടിനു നേരെയും ആ ക്രമണമുണ്ടായി. നഗരത്തിൽ പലയിടത്തും ബിജെപി-സിപിഎം പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകൾ ആക്രമിക്കപ്പെട്ടു.
അക്രമങ്ങളുമായി ബന്ധപ്പെട്ട് സിപിഎം നഗരസഭാ കൗണ്‍സിലർ ഐ.പി. ബിനു ഉൾപ്പെടെ അഞ്ചു സിപിഎം പ്രവർത്തകരെയും ആറ് ബിജെപി പ്രവർത്തകരെയും പോലീസ് അറസ്റ്റു ചെയ്തു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment