തിരുവനന്തപുരം∙ തിരുവനന്തപുരത്ത് സിപിഎം- ബിജെപി സംഘര്‍ഷം. ബിജെപി സംസ്ഥാന കാര്യാലയത്തിനു നേരെ പുലർച്ചെ ആക്രമണം നടന്നു. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റേത് ഉൾപ്പടെ ആറ് കാറുകൾ അക്രമികൾ അടിച്ചു തകർത്തു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ബിജെപി പുറത്തുവിട്ടു. സിപിഎമ്മാണ് ആക്രമണം നടത്തിയതെന്നു ബിജെപി ആരോപിച്ചു.[www.malabarflash.com]
രാത്രി ഒരുസംഘമാളുകള്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കുകയായിരുന്നു. ജനല്‍ച്ചില്ലുകള്‍ക്കു കേടുവരുത്തി. കുമ്മനം രാജശേഖരൻ ഈസമയം ഓഫീസിലുണ്ടായിരുന്നു.
രാത്രി ഒരുസംഘമാളുകള്‍ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിക്കുകയായിരുന്നു. ജനല്‍ച്ചില്ലുകള്‍ക്കു കേടുവരുത്തി. കുമ്മനം രാജശേഖരൻ ഈസമയം ഓഫീസിലുണ്ടായിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീടിനുനേരെയും കല്ലേറുണ്ടായി. കാറിനും വീടിനും കേടുപറ്റി. ഇരുപാര്‍ട്ടികളുടേയും പ്രവര്‍ത്തകരുടേയും നേതാക്കളുടേയും വീടുകള്‍ക്കുനേരെ പലയിടത്തും ആക്രമണമുണ്ടായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും കുന്നുകുഴി വാർഡ് കൗൺസിലറുമായ ഐ.പി.ബിനുവിന്റെ വീടും ആക്രമിച്ചു.
നേരത്തേ ബിജെപി ജില്ലാ സെക്രട്ടറി സുനില്‍ കുമാറിന് വെട്ടേറ്റിരുന്നു. ഇദ്ദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഐരാണിമുട്ടത്തെ ഹോമിയോ കോളജിലെ എസ്എഫ് ഐ കൊടിമരം എബിവിപി പ്രവർത്തകർ തകർത്തതിനെതുടർന്നുള്ള സംഘമാണു രാത്രിയോടെ നഗരത്തിലേക്കു വ്യാപിച്ചത്. ഡിവൈഎഫ്ഐ ചാല ഏരിയാ സെക്രട്ടറി ഉണ്ണി, സിപിഎം എരിയ സെക്രട്ടറി അഡ്വ.എസ്.കെ. സുന്ദർ, ഡിവൈഎഫ് ഐ നേതാവ് ഐ.പി. ബിനു, ബിജെപി കൗൺസിലർമാരായ സിമി ജ്യോതിഷ്, ആർഎസ്എസ് ജില്ലാസേവാപ്രമുഖ് സുരേഷ്, സുനിൽകുമാർ തുടങ്ങിയവരുടെ വീടുകള്‍ക്ക് നേരെയും അക്രമമുണ്ടായി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment