പ്രളയദുരിതാശ്വാസത്തിന് എത്തിയ സൈനിക ഹെലികോപ്റ്ററാണ് മൂന്നു പേരുമായി കാണാതായിരിക്കുന്നത്. ശക്തമായ മഴയെ തുടർന്ന് സാഗ്ലിക്കും ഇറ്റാനഗറിനും ഇടയിലുണ്ടായ മണ്ണിടിച്ചിലിൽ റോഡ് ഗതാഗതം തടസപ്പെട്ടതോടെ കുടുങ്ങിയ ആളുകളെ വ്യോമമാർഗം രക്ഷപെടുത്താനാണ് ഹെലികോപ്റ്റർ എത്തിയത്. ഹെലികോപ്റ്ററിൽ രണ്ടു പൈലറ്റുമാരും ഒരു ഫ്ലൈറ്റ് എൻജിനിയറുമാണ് ഉണ്ടായിരുന്നത്.
വൈകുന്നേരം 3.48 ന് സാഗ്ലിക്കു സമീപം പിൽപതു ഹെലിപ്പാടിൽനിന്നും പുറപ്പെട്ട ഹെലികോപ്റ്റർ നഹാർലഗൺ ഹെലിപ്പാടിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ ഇവിടെ ഹെലികോപ്റ്റർ എത്തിയില്ല. ഹെലികോപ്റ്ററുമായുള്ള റേഡിയോ ബന്ധം നാലോടെ നഷ്ടപ്പെട്ടതായും പറയുന്നു. മോശം കാലാവസ്ഥയെ തുടർന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു സഞ്ചരിച്ച ഹെലികോപ്റ്ററും ഇറ്റാനഗറിനു സമീപം അടിയന്തരമായി നിലത്തിറക്കിയിരുന്നു.
വൈകുന്നേരം 3.48 ന് സാഗ്ലിക്കു സമീപം പിൽപതു ഹെലിപ്പാടിൽനിന്നും പുറപ്പെട്ട ഹെലികോപ്റ്റർ നഹാർലഗൺ ഹെലിപ്പാടിൽ ഇറങ്ങേണ്ടതായിരുന്നു. എന്നാൽ ഇവിടെ ഹെലികോപ്റ്റർ എത്തിയില്ല. ഹെലികോപ്റ്ററുമായുള്ള റേഡിയോ ബന്ധം നാലോടെ നഷ്ടപ്പെട്ടതായും പറയുന്നു. മോശം കാലാവസ്ഥയെ തുടർന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു സഞ്ചരിച്ച ഹെലികോപ്റ്ററും ഇറ്റാനഗറിനു സമീപം അടിയന്തരമായി നിലത്തിറക്കിയിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment