കോട്ടയം: മൊബൈൽ ഫോൺ വഴി പരിയപ്പെട്ട സുഹൃത്തിനെ കാണാൻ ചെന്നൈയിൽനിന്നു കോട്ടയത്ത് എത്തിയ പ്ലസ് ടു വിദ്യാർഥിനി പിങ്ക് പോലീസിന്റെ പിടിയിൽ.[www.malabarflash.com]
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: നാട്ടുകാരനായ ഇരുപത്തൊന്നു വയസുള്ള യുവാവുമായി പെണ്‍കുട്ടി ഫോണിൽ സൗഹൃദത്തിലായി. അടുത്തിടെ യുവാവ് കോട്ടയത്തിനു സമീപം പശു ഫാമിലേക്കു ജോലിക്കായി എത്തിയിരുന്നു. ഇരുവരും തമ്മിൽ ഫോണ്‍വിളി തുടർന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി കാണണമെന്നു യുവാവിനോടു ആവശ്യപ്പെട്ടെങ്കിലും യുവാവ് നിരുത്സാഹപ്പെടുത്തി. പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞു വീട്ടിൽ ബഹളം വച്ചതോടെ അമ്മ തല്ലി.
തുടർന്നു രാത്രിയോടെ ബാഗുമായി വീട്ടിൽനിന്നിറങ്ങിയ പെണ്‍കുട്ടി ചെന്നൈയിലെത്തുകയും തൃശൂർ വഴി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെത്തുകയുമായിരുന്നു. കോട്ടയത്തെത്തിയ വിവരം പറഞ്ഞു യുവാവിനെ ഫോണിൽ വിളിച്ചപ്പോൾ അയാൾ ഒഴിഞ്ഞു മാറിയതിനെത്തുടർന്നു സ്റ്റാൻഡിൽനിന്നു പെണ്‍കുട്ടി കരഞ്ഞു. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയെ സ്കൂൾ യൂണിഫോമിൽ കണ്ടവർ വിവരം പിങ്ക് പോലീസിനെ അറിയിച്ചു.
തമിഴ്നാട് സ്വദേശിനിയാണ് സുഹൃത്തിനെ കാണാനായി ചെന്നൈയിൽനിന്നു കോട്ടയത്തിനു വച്ചുപിടിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു സംശയകരമായ സാഹചര്യത്തിൽ കണ്ട ചെന്നൈ തിരുപ്പയ്ക്കല്ലൂർ സ്വദേശിനിയെ പിങ്ക് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത്: നാട്ടുകാരനായ ഇരുപത്തൊന്നു വയസുള്ള യുവാവുമായി പെണ്‍കുട്ടി ഫോണിൽ സൗഹൃദത്തിലായി. അടുത്തിടെ യുവാവ് കോട്ടയത്തിനു സമീപം പശു ഫാമിലേക്കു ജോലിക്കായി എത്തിയിരുന്നു. ഇരുവരും തമ്മിൽ ഫോണ്‍വിളി തുടർന്നു. കഴിഞ്ഞ ദിവസം പെണ്‍കുട്ടി കാണണമെന്നു യുവാവിനോടു ആവശ്യപ്പെട്ടെങ്കിലും യുവാവ് നിരുത്സാഹപ്പെടുത്തി. പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞു വീട്ടിൽ ബഹളം വച്ചതോടെ അമ്മ തല്ലി.
തുടർന്നു രാത്രിയോടെ ബാഗുമായി വീട്ടിൽനിന്നിറങ്ങിയ പെണ്‍കുട്ടി ചെന്നൈയിലെത്തുകയും തൃശൂർ വഴി കോട്ടയം കെഎസ്ആർടിസി സ്റ്റാൻഡിലെത്തുകയുമായിരുന്നു. കോട്ടയത്തെത്തിയ വിവരം പറഞ്ഞു യുവാവിനെ ഫോണിൽ വിളിച്ചപ്പോൾ അയാൾ ഒഴിഞ്ഞു മാറിയതിനെത്തുടർന്നു സ്റ്റാൻഡിൽനിന്നു പെണ്‍കുട്ടി കരഞ്ഞു. തമിഴ് സംസാരിക്കുന്ന പെണ്‍കുട്ടിയെ സ്കൂൾ യൂണിഫോമിൽ കണ്ടവർ വിവരം പിങ്ക് പോലീസിനെ അറിയിച്ചു.
യുവാവിനെയും കോട്ടയത്തേക്കു വിളിച്ചു വരുത്തിയെങ്കിലും പെണ്‍കുട്ടി കരുതിയിരുന്ന രീതിയിൽ തനിക്കു തീവ്രമായ പ്രണയമില്ലായിരുന്നുവെന്നു യുവാവ് പറഞ്ഞു. പിങ്ക് പോലീസ് ചൈൽഡ് ലൈനു റിപ്പോർട്ടു കൈമാറി. രക്ഷിതാക്കൾ എത്തി പെണ്‍കുട്ടിയെ വെളളിയാഴ്ച മടക്കിക്കൊണ്ടുപോകും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment